'രാജേഷ് കൃഷ്ണ സിപിഎം നേതാക്കളുടെ ബെനാമി, നാലു നേതാക്കള്‍ക്ക് കമ്പനിയിൽ നിക്ഷേപം'; വ്യവസായി പൊലീസിൽ നൽകിയ പരാതി പുറത്ത്

Published : Aug 18, 2025, 07:27 AM ISTUpdated : Aug 18, 2025, 01:01 PM IST
rajesh krishna shershad police complaint cpm letter leak controversy

Synopsis

പി ശ്രീരാമകൃഷ്ണൻ, ശ്യാം ഗോവിന്ദൻ, എം ബി രാജേഷ്, തോമസ് ഐസക് എന്നിവരുടെ ബെനാമിയാണ് രാജേഷെന്ന് പരാതിയിൽ ആരോപിക്കുന്നു

കോഴിക്കോട്: പാർട്ടി കമ്മിറ്റികൾക്കും നേതാക്കൾക്കും നൽകിയ പരാതി അവഗണിച്ചതോടെ രാജേഷ് കൃഷ്ണക്കെതിരെ പരാതിയുമായി ഷെർഷാദ് ഡിജിപിയെയും സമീപിച്ചു. വിവാദ പ്രവാസി രാജേഷ് കൃഷ്ണയ്ക്കെതിരെ വ്യവസായി ഷെർഷാദ് രണ്ടു വർഷം മുമ്പ് പൊലീസിൽ നൽകിയ പരാതി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതിയിൽ മുഹമ്മദ് ഷെർഷാദ് ഉന്നയിക്കുന്നത്. പി. ശ്രീരാമകൃഷ്ണൻ, ശ്യാം ഗോവിന്ദൻ, എം ബി രാജേഷ്, തോമസ് ഐസക് എന്നിവരുടെ ബെനാമിയാണ് രാജേഷ് കൃഷ്ണയെന്നും രാജേഷിന്‍റെ സ്ഥാപനങ്ങളെ മന്ത്രിമാരടക്കം വഴിവിട്ട് സഹായിച്ചുവെന്നും ഷെർഷാദ് ആരോപിച്ചു. 

കിങ്ഡം എന്ന സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിൽ ശ്യാം ഗോവിന്ദൻ, എം ബി രാജേഷ്, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണൻ എന്നിവർക്ക് അനധികൃത നിക്ഷേപമുണ്ടെന്നാണ് ഷെർഷാദ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. എന്നാൽ, കെയർടേക്കര്‍ എന്ന് ഭാവിച്ചാണ് രാജേഷിന്‍റെ പ്രവർത്തനങ്ങൾ. എം ബി രാജേഷിന്‍റെ തെരഞ്ഞെടുപ്പ് കിങ്ഡം സെക്യൂരിറ്റി 13 ലക്ഷം രൂപ നൽകിയെനാണു മറ്റൊരു ആരോപണം. കുസാറ്റിൽ ജോലിക്കുള്ള കരാർ ഈ കമ്പനിക്ക് നൽകിയത് പി രാജീവ് ഇടപെട്ടാണെന്നും ഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്. രണ്ടുവർഷം മുമ്പ് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഷെർഷാദ്.

2022 ൽ രാജേഷ് കൃഷ്ണ തന്നെ ആക്രമിച്ചെന്നും എന്നാൽ, രാജേഷിന്‍റെ രാഷ്ട്രീയ സ്വാധീനം കാരണം പരാതി പിന്നീട് പൊലീസ് തള്ളുകയായിരുന്നുവെന്നും ഷെർഷാദ് പറയുന്നു. സർക്കാരിന്‍റെ നയങ്ങളിലും പരിപാടികളിലും ഇടപെട്ടു എന്നതിന് പുറമേ നേതാക്കൾക്ക് രാജേഷിന്‍റെ ഇടപാടുകളിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഷർഷാദ് ഉന്നയിക്കുന്നത്. 2023 ൽ ഡിജിപിക്കും ആദായനികുതി വകുപ്പിനുമാണ് പരാതി നൽകിയത്. ഇതിന്‍റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കത്ത് ചോര്‍ച്ച വിവാദത്തിനിടെയാണ് പൊലീസിൽ നൽകിയ പരാതിയുടെ വിവരങ്ങളും പുറത്തുവരുന്നത്.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം