നിതിൻ രാജിന്‍റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിട്ട് സിപിഎം;ഡോ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എംവി ഗോവിന്ദൻ

Published : Apr 30, 2026, 09:17 PM IST
nithin rajs home

Synopsis

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിനായി പണിയുന്ന വീടിന് തറക്കല്ലിട്ട് സിപിഎം. നിതിനെ സംസ്കരിച്ച ഭൂമിയിലാണ് സിപിഎം വീട് പണിത് നൽകുന്നത്. രണ്ട് ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ രണ്ട് നില വീടാണ് സിപിഎം പണിയുന്നത്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിനായി പണിയുന്ന വീടിന് തറക്കല്ലിട്ട് സിപിഎം. നിതിനെ സംസ്കരിച്ച ഭൂമിയിലാണ് സിപിഎം വീട് പണിത് നൽകുന്നത്. രണ്ട് ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ രണ്ട് നില വീടാണ് സിപിഎം പണിയുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തറക്കല്ലിട്ടു. നിതിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നുംഡോ.റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നിതിന്‍റെ കുടുംബത്തിന് വീട് പണിത് നൽകുമെന്ന് പ്രതിപക്ഷ നേതാവും അറിയിച്ചിരുന്നു. ആദ്യ ഘടുവായ അഞ്ച് ലക്ഷം രൂപ പ്രതിപക്ഷ നേതാവ് കൈമാറിയിരുന്നു.

 

ഒരു മാസത്തിനകം ക്രൈംബ്രാഞ്ച് അന്വേഷച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവരുമെന്ന് എംവി ഗോവിന്ദൻ

 

നിതിന് രാജിന്‍റെ മരണത്തിൽ ഒരു മാസത്തിനകം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റവാളികളെ മുന്നിൽ കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാർ അതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം കിട്ടാൻ അധ്യാപകൻ റാം കഴിവതും ശ്രമിച്ചു. കേരള സർവകലാശയിൽ ഗവേഷണ അവതരണത്തിനിടെ ഗൈഡ് വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപി സംഭവം ഉണ്ടായി. ജാതി അധിക്ഷേപത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം. സനാതന ധർമം എന്നും അർഷ ഭാരതം എന്നും ഏത് കാലത്തെ കുറിച്ചാണ് പറയുന്നത്? മനുഷ്യനെ മനുഷ്യനായി കാണാതിരുന്ന കാലമാണ് അതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

നിതിന്‍റെ മരണത്തിൽ അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണം. അന്വേഷണം കുറ്റമറ്റതായി പൂർത്തിയാക്കണം. കോളജിൽ നിന്ന് ഒഴിവാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. ഇത്തരം വിഷജീവികളെ ഫലപ്രദമായി തിരുത്തനാകണം. അതിന് സിപിഎം മുന്നിൽനിൽക്കും. സിപിഎം നിതിൻ രാജിന്‍റെ കുടുംബത്തോടൊപ്പമാണ്. നാടിന് പ്രതീക്ഷയുള്ള ചെറുപ്പക്കാരനാണ് വിട്ടുപിരിഞ്ഞത്. എത്രത്തോളം ശിക്ഷിക്കാമോ അത്രത്തോളം ശിക്ഷിക്കണം. വീടും സാമ്പത്തിക സഹായവും നിതിൻ രാജിന് പകരമാവില്ല. ആ കുടുംബത്തിന് ജീവിക്കാനുള്ള വീട് ഒരുക്കും. വളരെ വേഗത്തിൽ വീടിന്റെ പണി പൂർത്തിയാകും. പല സ്ഥലത്ത് പ്രഖ്യാപിച്ച പല വീടുകളുടെയും അനുഭവമുണ്ടെന്നും അത് കൊണ്ടാണ് ഉടൻ നിർമ്മാണം പൂർത്തിയാക്കുമെന്ന് പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാദം കേൾക്കുക തുറന്ന കോടതിയിൽ, നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി; ടെറ്റ് പുനഃപരിശോധനാ ഹർജികളിൽ അധ്യാപകർക്ക് ആശ്വാസം
വിവാഹ വീട്ടിലെ ഡിജെ പാര്‍ട്ടി തയ്യാറെടുപ്പിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ടു; അലമാരയില്‍ നിന്ന് വരന്‍റെ മൂന്ന് പവന്‍ സ്വര്‍ണ മാല മോഷ്ടിച്ചു