വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ തലസ്ഥാനത്തെത്തിക്കും

Published : Jul 13, 2026, 05:10 PM IST
vietnam boat accident

Synopsis

യാത്ര തിരിച്ച് 400 മീറ്റർ പിന്നിട്ടപ്പോൾ ശക്തമായ കാറ്റിലും പ്രക്ഷുബ്ധമായ കടൽക്ഷോഭത്തിലും പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു

തിരുവനന്തപുരം : വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ 9ന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ ആറരയ്ക്ക് മുംബൈയിൽ നിന്നുളള എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി എന്നിവരടക്കം 15 പേരാണ് വിയറ്റ്നാമിൽ അപകടത്തിൽ മരിച്ചത്.  15 പേരുടെയും മൃതദേഹങ്ങൾ രാത്രി 10 ന് മുംബൈയിലെത്തിക്കും. അവിടെ നിന്നാകും മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുക.

അപകടത്തിൽ 2 മലയാളികൾക്കും 10 തമിഴ്നാട് സ്വദേശികൾക്കും 3 ആന്ധ്രപ്രദേശ് സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്. 32 ഇന്ത്യക്കാരും 4 ജീവനക്കാരുമായി പോയ സ്പീഡ് ബോട്ട് ഫൂക്വോക് ദ്വീപിന് സമീപം മുങ്ങുകയായിരുന്നു. മുംബൈയിൽ നോർക്ക അധിക‍ൃതരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തി. തമിഴ്നാട് സ്വദേശികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ സേലം ഡി ഐ ജി മുംബൈയിലെത്തി. അതേസമയം അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് അറസ്റ്റ് ചെയ്തു. 

വിയറ്റ്നാമിലെ ഫൂക്വോക്ക് ദ്വീപിന് സമീപമുള്ള ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് 400 മീറ്റർ പിന്നിട്ടപ്പോൾ ശക്തമായ കാറ്റിലും പ്രക്ഷുബ്ധമായ കടൽക്ഷോഭത്തിലും പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂക്ക് പൊത്തി തലസ്ഥാനം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കോർപറേഷനിലെ മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കണം, കർശന നിർദേശം
'ഇത്തരക്കാർ അടൂർ എത്തിയാൽ രണ്ടടി കിട്ടിയെന്നിരിക്കും, രാജൻ ജോസഫിന് തല്ല് കിട്ടിയെങ്കിൽ പ്രവൃത്തിയുടെ ഫലം; ജാമ്യത്തിലിറക്കാൻ വന്നത് സിപിഎമ്മുകാ‍ർ'