ഒരു റിംഗ് റോഡും ഒരായിരം ആശങ്കകളും! വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഔട്ടർ റിംഗ് റോഡ് പദ്ധതി അനിശ്ചിതത്വത്തിൽ

Published : Oct 11, 2023, 08:49 AM IST
ഒരു റിംഗ് റോഡും ഒരായിരം ആശങ്കകളും! വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഔട്ടർ റിംഗ് റോഡ് പദ്ധതി അനിശ്ചിതത്വത്തിൽ

Synopsis

റോഡിനായി ഭൂമിയുടെ പ്രമാണങ്ങൾ വിട്ടുനൽകിയ ആയിരത്തിലേറെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. ഒരു റിംഗ് റോഡും ഒരായിരം ആശങ്കകളും.

തിരുവന്തപുരം: 8000 കോടി ചിലവിൽ തിരുവന്തപുരം നാവായിക്കുളം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള 77 കിലോമീറ്റർ ഔട്ടർ റിംഗ് റോഡ് പദ്ധതി അനിശ്ചിതത്വത്തിൽ. റിംഗ് റോഡിന് ഓരത്തുള്ള സർവ്വീസ് റോഡിന് ചെലവ് വരുന്ന 430 കോടി രൂപ ഏറ്റെടുക്കണം എന്ന ആവശ്യം സംസ്ഥാനം അംഗീകരിക്കാത്തതോടെ കരാറൊപ്പിടാതെ ഉടക്കി നിൽക്കുകയാണ് കേന്ദ്രം. റോഡിനായി ഭൂമിയുടെ പ്രമാണങ്ങൾ വിട്ടുനൽകിയ ആയിരത്തിലേറെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു. ഒരു റിംഗ് റോഡും ഒരായിരം ആശങ്കകളും.

പുല്ലൂർമുക്കിലെ അബ്ദുൽകരീമും സാഹീദാബീബിയും മക്കളും പേരക്കുഞ്ഞുങ്ങളും പശുക്കളും ആടും കോഴിയും പ്രാവും കാക്കത്തൊള്ളായിരം താറാവുകളുമൊക്കെ സസുഖം പാർക്കുന്ന മുളയിലഴികത്ത് വീട്. ഈ ഏപ്രിലിൽ പുരയിടത്തിന്റെ അതിരിലേക്ക് വന്നുതറച്ച മഞ്ഞക്കുറ്റികളാണ് ഇവരുടെ സമാധാനം കെടുത്തിയത്. റിങ്റോഡിനായി വീടും കിണറും പശുത്തൊഴുത്തുമടക്കം എഴുപത് സെന്റ് ഏറ്റെടുക്കണമെന്നും രണ്ടുമാസത്തിനകം വീടൊഴിയണമെന്നുമായിരുന്നു ആവശ്യം. അങ്ങനെ റോഡിനായി ഏറ്റെടുത്ത് ബാക്കി വരുന്ന സ്ഥലത്ത് വായ്പയെടുത്ത് പുതിയൊരു കിണർ കുത്തി. പുതിയ തൊഴുത്തുകെട്ടി. കൊല്ലം മൂവായിരം കിലോ നെല്ലുവിളയിക്കുന്ന പാട്ടഭൂമി വിത്തിറക്കാതെ തരിശിട്ടു. മറ്റൊരിടത്ത് വീടുവയ്ക്കാൻ ഓട്ടവും തുടങ്ങി. 

അഫ്സാനക്കും സമ്മയ്ക്കും ഇനി സ്കൂള്‍ മുടങ്ങില്ല, ഹൈക്കോടതി ഇടപെട്ട് വൈദ്യപരിശോധന; ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു

രണ്ടുമാസത്തിനകം പൊന്നും വിലതരാമെന്ന് പറഞ്ഞ് പുരയിടത്തിന്റെ പ്രമാണവുമായി പോയ റവന്യൂ ഉദ്യോഗസ്ഥർ ഏഴ്മാസം കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. അബ്ദുൽകരീമിന്റെത് പോലെ ആയിരത്തിലേറെ കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.  

കേരളം നടുങ്ങിയ ക്രൂരത: ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ

8000 കോടി ചിലവിൽ തലസ്ഥാനത്ത് പുതിയൊരു നാലുവരിപാത വരുന്നതോടെ വിഴിഞ്ഞത്തുനിന്നുള്ള കണ്ടെയ്നർ ചരക്കുനീക്കം ഉൾപെടെ സുഖമമാകും എന്നായിരുന്നു സംസ്ഥാന സർക്കാർ സ്വപ്നം. നാവായിക്കുളം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള 77 കിലോമീറ്റർ ഔട്ടർ റിംഗ് റോഡിനായി ഭൂമിയേറ്റെടുക്കൽ വിക്ഞാപനം ഇറങ്ങിയത് കഴിഞ്ഞ വർഷം ഒക്ടോബറിൽ. നാൽപത്തഞ്ച് മീറ്ററിൽ നാലുവരി പാതയ്ക്കായി 711 ഏക്കർ ഭൂമി ഏറ്റെടക്കണം. വീടും കടകളും മറ്റ് കെട്ടിടങ്ങളുമായി 3128 നിർമ്മിതികൾ പൊളിച്ചുമാറ്റണം. റിംഗ് റോഡിന് ഓരത്തുള്ള സർവ്വീസ് റോഡിന് ചെലവ് വരുന്ന 430 കോടി രൂപ ഏറ്റെടുക്കണം എന്ന ആവശ്യം കേരളം അംഗീകരിക്കാത്തതോടെ കരാറൊപ്പിടാതെ ഉടക്കി നിൽക്കുകയാണ് കേന്ദ്രം.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി
മസാല ബോണ്ട്: 'ഇഡി നടപടി നിയമ വിരുദ്ധം, നോട്ടീസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്'; ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി