
ദില്ലി: ദില്ലിയില്‍ മരിച്ച കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ്. മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് കേരള ഹൗസ് റസിഡന്‍റ് കമ്മീഷണർ തടഞ്ഞു. ജീവനക്കാരുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുമതി നൽകി.
കേരള ഹൗസിൽ പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് റസിഡന്‍റ് കമ്മീഷണർ പുനീത് കുമാർ പറഞ്ഞു. റസിഡന്റ് കമ്മീഷണർ നേരിട്ട് ഇറങ്ങി മൃതദേഹവുമായി എത്തിയ ആംബുലൻസ് തടയുകയായിരുന്നു. കാരണങ്ങളൊന്നും പറയാതെയായിരുന്നു നടപടി. മുക്കാല്‍ മണിക്കൂറോളം ആംബുലന്‍സ് തടഞ്ഞുവച്ചു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് മൃതദേഹം കേരള ഹൗസിലേക്ക് കയറ്റിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അനുമതി നൽകിയത്.
ഇന്നലെയാണ് ജോലിചെയ്തുകൊണ്ടിരിക്കെ ഗീതയ്ക്ക് ഹൃദയാഘാതം ഉണ്ടായതും മരണം സംഭവിച്ചതും. കേരളാ ഹൗസില്‍ അസിസ്റ്റന്‍റായി ജോലി നോക്കുകയായിരുന്നു. പാലക്കാട് സ്വദേശിയാണ് ഗീത. കേരളാ ഹൗസ് മുന്‍ ജീവനക്കാരനായ ചെന്താമരാക്ഷന്‍റെ ഭാര്യയാണ്. സ്വദേശമായ പാലക്കാട്ടായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam