കാസർകോട് ജനറൽ ആശുപത്രിയില്‍ രാത്രി പോസ്റ്റുമോർട്ടം നിര്‍ത്തി; ജീവനക്കാരില്ലെന്ന് ഡോക്ടർമാർ, എതിർത്ത് എംഎൽഎ

Published : Aug 19, 2022, 07:44 AM ISTUpdated : Aug 19, 2022, 07:56 AM IST
കാസർകോട് ജനറൽ ആശുപത്രിയില്‍ രാത്രി പോസ്റ്റുമോർട്ടം നിര്‍ത്തി; ജീവനക്കാരില്ലെന്ന് ഡോക്ടർമാർ, എതിർത്ത് എംഎൽഎ

Synopsis

ആവശ്യമായ ജീവനക്കാരേയും ഫൊറന്‍സിക് സര്‍ജനേയും നിയിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. 

കാസര്‍കോട്: കാസർകോട് ജനറല്‍ ആശുപത്രിയില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നിര്‍ത്തി. പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള മാനവവിഭവ ശേഷി ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ യുടെ ബഹിഷ്ക്കരണ സമരം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടെന്നും പോസ്റ്റ് മോർട്ടം നിർത്താനുള്ള തീരുമാനം ഡോക്ടര്‍മാരുടേത് ധാര്‍ഷ്ട്യമാണെന്നും എം എല്‍ എ ആരോപിച്ചു.

ചൊവ്വാഴ്ച മുതലാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നടത്തില്ലെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ മോർച്ചറിക്ക് മുന്നില്‍ ഇത് സംബന്ധിച്ച് നോട്ടീസ് പതിക്കുകയും ചെയ്തു. മതിയായ മാനവ വിഭവ ശേഷി ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറാവാത്തതിനാലാണ് രാത്രി പോസ്റ്റ്മോര്‍ട്ടം നിര്‍ത്തുന്നതെന്നാണ് വിശദീകരണം. ആവശ്യമായ ജീവനക്കാരേയും ഫൊറന്‍സിക് സര്‍ജനേയും നിയിക്കണമെന്നാണ് ആവശ്യം. 

എന്നാൽ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എം എല്‍ എ രംഗത്തെത്തി. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും രാത്രി പോസ്റ്റുമോർട്ടം നിർത്തിയത് അംഗീകരിക്കാനില്ല. ഡോകടർമാരുടെ ധാർഷ്ട്യം ആണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും എൻ എ നെല്ലിക്കുന്ന് എം എല്‍ എ ആരോപിച്ചു

എൻ എ നെല്ലിക്കുന്ന് എം എല്‍ എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജനറല്‍ ആശുപത്രിയില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മാര്‍ച്ച് 19 മുതല്‍ രാത്രി പോസ്റ്റ്മോര്‍ട്ടം ആരംഭിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് എം എല്‍ എ , എൻ എ നെല്ലിക്കുന്ന്. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നത് വരെ രാത്രി പോസ്റ്റ്മോര്‍ട്ട ബഹിഷ്ക്കരണ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

രാത്രി പോസ്റ്റുമോർട്ടം; കേരളത്തിൽ ഉടൻ നടപ്പാകില്ല; മിക്ക ആശുപത്രികളിലും സൗകര്യങ്ങളില്ല

രാത്രിയിലും പോസ്റ്റുമോർട്ടം നടത്താൻ കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ഉത്തരവിറക്കിയെങ്കിലും കേരളത്തിലത് ഉടൻ പ്രാവർത്തികമാകില്ലെന്നുറപ്പായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുംഫോറൻസിക് ഡോക്ടർമാരടക്കം ജീവനക്കാരുടെ കുറവും തിരിച്ചടിയാണ്. 

രാത്രി പോസ്റ്റുമോർട്ടം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനും 8 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2013 ഫെബ്രുവരി 23ന് കേരളം രാത്രികാല പോസ്റ്റ്മോർട്ടം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അവയവദാന പ്രക്രിയ അടക്കം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു ഇത്. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് വിദ​ഗ്ധ കമ്മറ്റി കണ്ടെത്തുന്നവരിൽ അവയവദാനശേഷം രാത്രിയാണെങ്കിലും പോസ്റ്റുമോർട്ടം നടത്താം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം,കോട്ടയം,കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനായിരുന്നു ഉത്തരവ്. അതിനുമുമ്പ് പകൽ വെളിച്ചത്തിന് സമാനമായ ലൈറ്റും സംവിധാനങ്ങളും ഒരുക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പായില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളില്ലായ്മയും ചൂണ്ടിക്കാട്ടി ഉത്തരവ് കോടതി കയറി. മെഡിക്കോ ലീഡൽ സൊസൈറ്റി നൽകിയ ഹർജിയിൽ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 

കേന്ദ്രത്തിന്റെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അത്രപെട്ടെന്ന് രാത്രികാല പോസ്റ്റുമോർട്ടം തുടങ്ങാനാകില്ലെന്ന് വ്യക്തം. പകൽ 9 മുതൽ വൈകിട്ട് 5 വരെ ചെയ്യുന്ന പോസ്റ്റുമോർട്ടത്തിന് ലഭിക്കുന്ന തരത്തിലുള്ള പ്രകാശ സംവിധാനം മോർച്ചറികളിൽ ഒരുക്കേണ്ടി വരും.കൊലപാതകം അടക്കം കേസുകളിൽ വിശദ പരിശോധന വേണ്ടിടത്ത് ചെറിയ ഒരു പിഴവ് പോലും തിരിച്ചടിയാകും. പല ആശുപത്രികളിലും മോർച്ചറി സ്ഥാപിച്ചിരിക്കുന്നത് ഒഴിഞ്ഞ പ്രദേശത്താകും. ആവശ്യത്തിന് കറണ്ടും ജനറേറ്ററും വെള്ളവും പോലും ‌ഇല്ലാത്തയിടങ്ങളുമുണ്ട്.ഈ കുറവുകളെല്ലാം നികത്തി അത്യാധുനിക തരത്തിൽ മോർച്ചറികൾ മാറ്റേണ്ടിവരും. ലക്ഷകണക്കിന് രൂപ ചെലവഴിച്ചാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളു.

ആരോ​ഗ്യ വകുപ്പിലടക്കം ഫോറൻസിക് സർജന്മാരെ കൂടുതലായി നിയമിക്കേണ്ടി വരും. ഒപ്പം മറ്റു ജീവനക്കാരുടെ കുറവും നികത്തേണ്ടി വരും.ഇത് എളുപ്പത്തിൽ നടക്കില്ലെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. ഉത്തരവ് നടപ്പാക്കിയാൽ അപകട മരണങ്ങളിലെ പോസ്റ്റുമോർട്ടം 
വേ​ഗത്തിൽ നടപ്പാക്കാനാകുമെങ്കിലും ഇത്തരം കേസുകൾ ഏറെ എത്തുന്ന താലൂക്ക് ജില്ല ജനറൽ ആശുപത്രികളിൽ പലതിലും സൗകര്യങ്ങളില്ലെന്നതാണ് യാഥാർഥ്യം. 

അതേസമയം അത്യാധുനിക മോർച്ചറി സംവിധാനങ്ങളുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികൾ പോലെയുള്ള ഇടങ്ങളിൽ രാത്രികാല പോസ്റ്റുമോർട്ടം നടക്കുമോയെന്നാണ് ആരോ​ഗ്യവകുപ്പ് പരിശോധിക്കുന്നത്. മസ്തിഷ്ക മരണാനന്തര അവയവദാനം ചെയ്യുന്നവരുടെ കാര്യത്തിലെങ്കിലും രാത്രികാല പോസ്റ്റുമോർട്ടം നടത്താനാകുമോയെന്നും പരിശോധിക്കുന്നുണ്ട്. 

അതേസമയം സംവിധാനങ്ങൾ എല്ലാം ഒരുക്കിയാൽ മാത്രം രാത്രികാല പോസ്റ്റുമോർട്ടത്തിനോടും സഹകരിക്കാമെന്നാണ് ഫോറൻസിക് സർജന്മാരുടെ സംഘടനയുടെ നിലപാട്.

കൊലപാതകം,ആത്മഹത്യ,പീഡനത്തെത്തുടർന്നുള്ള മരണം,സംശയാസ്പദമായ സാഹചര്യത്തിൽ കിട്ടുന്ന ശവശരീരം,തിരിച്ചറിയാനാകാത്ത വിധത്തിലോ അഴുകിയതോ ആയ ശവശരീരം എന്നിവയിൽ രാത്രി പോസ്റ്റുമോർട്ടത്തിന് അനുമതി ഇല്ല. അനുമതി ഉള്ള അവയവയദാന കേസുകളിൽ പോലും കൃത്യമായ പ്രകാശ സംവിധാനങ്ങളൊരുക്കി മാത്രമേ പോസ്റ്റുമോർട്ടം ചെയ്യാവു എന്നാണ് കേന്ദ്ര ഉത്തരവിൽ പറയുന്നത്.  രാത്രി പോസ്റ്റുമോർട്ടം കൃത്യമായി വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം