ലൈസന്‍സ് ഇല്ലെന്ന് പറഞ്ഞ് കമ്പനി പൂട്ടിച്ച പഞ്ചായത്തിന് 'എട്ടിന്‍റെ പണി'; ഇത് അതുലിന്‍റെ പ്രതികാര കഥ, പഞ്ചായത്തിന്‍റെ വീഴ്ചകള്‍ തുറന്നുകാട്ടി വ്ലോഗ്

Published : Jul 16, 2025, 02:20 PM IST
athul krishna

Synopsis

പഞ്ചായത്തിലെ മാലിന്യ പ്രശ്നം, ഹരിത കര്‍മ സേനക്കായി വാങ്ങിയ വാഹനം കട്ടപ്പുറത്തായ വിഷയം തുടങ്ങിയ പഞ്ചായത്തിലെ പ്രശ്നങ്ങളെല്ലാം റീലായി പുറത്തെത്തിക്കുന്ന അതുൽ ഇപ്പോള്‍ നാട്ടിലെ സ്റ്റാറാണ്

തൃശൂര്‍:ചുവപ്പുനാടയോട് പൊരുതി ജയിച്ച ഒരു ചെറുപ്പക്കാരനുണ്ട് തൃശൂര്‍ മറ്റത്തൂരിൽ. ലൈസൻസ് ഇല്ലെന്ന് കാട്ടി കമ്പനി പൂട്ടിച്ച പഞ്ചായ ത്തിന് അതേസ്ഥലത്ത് മറ്റൊരു സംരംഭം തുടങ്ങിയാണ് മറ്റത്തൂര്‍ സ്വദേശിയായ അതുൽ കൃഷ്ണ മറുപടി നൽകിയത്. അതുലിന്‍റെ പ്രതികാര കഥ അവിടെയും തീര്‍ന്നില്ല. എല്ലാം കൃത്യമായി പാലിക്കുന്ന പഞ്ചായത്തിന്‍റെ വീഴ്ചകളും പ്രശ്നങ്ങളുമെല്ലാം വീഡിയോ എടുത്ത് ചെയ്യാനും അതുൽ തുടങ്ങി. ഇതോടെ അതുൽ വ്ലോഗറുമായി. 

പഞ്ചായത്തിലെ മാലിന്യ പ്രശ്നം, ഹരിത കര്‍മ സേനക്കായി വാങ്ങിയ വാഹനം കട്ടപ്പുറത്തായ വിഷയം തുടങ്ങിയ പഞ്ചായത്തിലെ പ്രശ്നങ്ങളെല്ലാം റീലായി പുറത്തെത്തിക്കുന്ന അതുൽ ഇപ്പോള്‍ നാട്ടിലെ സ്റ്റാറാണ്. പഞ്ചായത്തിന്‍റെ കുറവുകളും വീഴ്ചകളും റീലുകളാക്കി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ കാഴ്ചക്കാരും പിന്തുണയും കൂടി.

24ാം വയസിലാണ് അതുൽ കൃഷ്ണ സംരംഭകനാകുന്നത്. സിവിൽ എഞ്ചിനീയറിങ് പഠിച്ച അതുൽ വീടിന് സമീപം 20 സെന്‍റ് സ്ഥലം വാങ്ങി സോളിഡ് ബ്ലോക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആരംഭിച്ചത്. കമ്പനി തുടങ്ങി 12ാം ദിവസം മലിനീകരണമുണ്ടെന്നും അനുമതിയില്ലെന്നും കാണിച്ച് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകുകയായിരുന്നുവെന്ന് അതുൽ കൃഷ്ണ പറഞ്ഞു. 

ഇതോടെ കമ്പനി നിര്‍ത്തി. പിന്നീട് ഇതേ സ്ഥാപനം മാറ്റം വരുത്തി ഇന്‍സ്റ്റിറ്റ്യൂട്ടാക്കി. ഇപ്പോള്‍ 178 വിദ്യാര്‍ത്ഥികളാണ് സ്ഥാപനത്തിൽ പഠിക്കുന്നത്. സിവിൽ എഞ്ചിനിയീറിങ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കൽ അറിവ് പകര്‍ന്നു നൽകുകയെന്ന ലക്ഷ്യവുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 

കണ്ടു കഴിഞ്ഞാൽ ഒരു കട്ട കമ്പനിയാണെന്ന് തോന്നരുതെന്നും അടിമുടി മാറ്റിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടാക്കിയതെന്നും എല്ലാ വിജയത്തിന്‍റെയും ഓര്‍മക്കായി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമോ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അതുൽ പറഞ്ഞു. ആ സ്റ്റോപ്പ് മെമോയിൽ നിന്നാണ് എല്ലാ വിജയത്തിന്‍റെയും തുടക്കമെന്നും അതുൽ പറയുന്നു. 

ഇതിനിടയിലാണ് പഞ്ചായത്തിൽ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിച്ചിട്ടിരിക്കുന്നത് കണ്ടതെന്നും അത് വീഡിയോയി ഇട്ടപ്പോള്‍ ഏറെ പിന്തുണ കിട്ടിയെന്നും പിന്നീട് പഞ്ചായത്ത് ഗ്രൗണ്ടിനെക്കുറിച്ചും ഹരിതകര്‍മസേനയുടെ വാഹനം കാട്ടിലുപേക്ഷിച്ചതുമടക്കം വീഡിയോ ചെയ്തെന്നും അതുൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം