എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ

Published : Sep 19, 2026, 01:55 PM IST
Ernakulam Siva Temple

Synopsis

എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ ദേവസ്വം കമ്മീഷണർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് കോടിയിലധികം രൂപയുടെ കണക്കുകളിൽ തിരിമറി നടന്നെന്ന ഉപദേശകസമിതിയുടെ പരാതിയിലാണ് നടപടി. എന്നാൽ ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലമാണെന്ന് ദേവസ്വം ഓഫീസർ പ്രതികരിച്ചു.

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതിയുടെ പരാതി സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ദേവസ്വം കമ്മീഷണർ ഉത്തരവിട്ടു. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് വിജിലൻസ് ഓഫീസർക്ക് (ഇൻചാർജ്) നിർദ്ദേശം നൽകിയിരിക്കുന്നത്. 2025-26 ലെ ഉത്സവവുമായി ബന്ധപ്പെട്ട കണക്കുകൾ ദേവസ്വം ഓഫീസർ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ പകർപ്പ് സഹിതം ദേവസ്വം കമ്മീഷണർക്കും സമിതി പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ദേവസ്വം വിജിലൻസിനോട് വിഷയം സമഗ്രമായി അന്വേഷിക്കാൻ ഉത്തരവിട്ടത്.

ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യുന്നതിനായി സമിതി ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിനും അന്വേഷണത്തിനുമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഓഡിറ്റിന് ആവശ്യമായ എല്ലാ കണക്കുകളും അനുബന്ധ രേഖകളും രജിസ്റ്ററുകളും ഓഡിറ്റ് വിഭാഗത്തിന് മുന്നിൽ പരിശോധനയ്ക്കായി ദേവസ്വം ഓഫീസർ ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിൽ നടന്ന ക്ഷേത്രോത്സവത്തിന്റെ കണക്കുകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസർ അഖിൽ ദാമോദരനും ഉപദേശക സമിതിയും തമ്മിൽ മാസങ്ങളായി തർക്കം നിലനിൽക്കുകയാണ്. ഏകദേശം മൂന്ന് കോടിയിലധികം രൂപ പിരിച്ചെടുത്ത ഉത്സവത്തിന്റെ സാമ്പത്തിക രേഖകളിൽ തിരിമറി നടത്താൻ മൂന്നാം കക്ഷികളെ ഉപയോഗിച്ച് ശ്രമിച്ചെന്നാണ് സമിതിയുടെ പ്രധാന ആരോപണം. ദേവസ്വം ഭരണവുമായി നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യിക്കണമെന്നും ഉപദേശക സമിതി ദേവസ്വം കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലം ഉന്നയിക്കുന്നതാണെന്ന് ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ വ്യക്തമാക്കി. ബൈലോ പ്രകാരം ഉത്സവ കണക്കുകൾ പൂർത്തിയാക്കി അംഗീകാരം വാങ്ങേണ്ട ഉത്തരവാദിത്തം ഉപദേശക സമിതി സെക്രട്ടറിക്ക് ആണെന്നും ദേവസ്വം ഓഫീസറുടെ ചുമതല സഹായം നൽകൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16-ഓടെ കണക്കുകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് സമിതിയെ അറിയിച്ചിട്ടും ധൃതിപിടിച്ച് തനിക്കെതിരെ പ്രമേയം പാസാക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്റ്റേഷനിൽ നിന്ന് ഹാൻസ് കടത്തിയ പൊലീസുകാരൻ എവിടെ? ഓപ്പറേഷൻ തൂഫാനിടെയിൽ സേനയ്ക്ക് വൻ നാണക്കേട്, സബിത്ത് ഒളിവിൽ തന്നെ
കൊല്ലം സ്വദേശികളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി