'ശശിയുടെ നാട്ടിൽ പോയി അന്വേഷിക്കണം ശശി ആരാണെന്ന് അറിയാൻ, നേരിടാൻ കഴിയുമെങ്കിൽ നേരിടട്ടെ'; സുരേഷ് ബാബുവിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് പികെ ശശി

Published : Mar 05, 2026, 04:54 PM IST
pk sasi

Synopsis

പാര്‍ട്ടി പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും നേരിടാൻ കഴിയുമെങ്കിൽ നേരിടട്ടെയെന്നും ശശിയെക്കുറിച്ച് ശശിയുടെ നാട്ടിൽ പോയി അന്വേഷിച്ചാൽ മതിയെന്നും പികെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പികെ ശശി. പാര്‍ട്ടി പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും നേരിടാൻ കഴിയുമെങ്കിൽ നേരിടട്ടെയെന്നും ശശിയെക്കുറിച്ച് ശശിയുടെ നാട്ടിൽ പോയി അന്വേഷിച്ചാൽ മതിയെന്നും പികെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇഎൻ സുരേഷ് ബാബുവിന്‍റെ എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുകയാണ്. സിപിഎം അസംതൃപ്തരുടെ കണ്‍വെൻഷനാണ് ഇന്ന് ഇവിടെ നടന്നത്. 

പതിറ്റാണ്ടുകളായി പാര്‍ട്ടിയുമായി മാത്രമല്ല, നാട്ടിലെ ജനങ്ങളുമായും അറുത്താലും മുറിച്ചാലും വേര്‍പ്പെടുത്താൻ കഴിയാത്ത ഹൃദയബന്ധമുണ്ട്. അത് ഇന്നും നാളെയും വരും നാളുകളിലും തുടരും. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമ്പോള്‍ സ്വഭാവികമായും അത്തരത്തിലുള്ള വൈകാരിക വികാരമുണ്ടാകും. ജില്ലാ സെക്രട്ടറിക്കെതിരായിട്ട് മാത്രമല്ല, ബാക്കിയുള്ള കാര്യങ്ങളും വഴിയെ പറയും. പികെ ശശിയുടെ സാമ്പത്തിക ഇടപാട് അടക്കം പരിശോധിക്കാം. തനിക്ക് സൈക്കിള്‍ ഓടിക്കാൻ പോലും അറിയില്ല. തന്‍റെ വീട്ടിൽ സൈക്കിള്‍ പോലുമില്ല. തന്നെ കുറിച്ച് അറിയണമെങ്കിൽ നാട്ടിൽ അന്വേഷിക്കണം. 

അതല്ലാതെ സുരേഷ് ബാബുവിനോട് ചോദിച്ചാൽ തന്നെക്കുറിച്ച് അറിയില്ലെന്നും പികെ ശശി പറഞ്ഞു. പാലക്കാട് ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനെന്നും പി.കെ.ശശി ആരോപിച്ചു. സിപിഎം നേതൃത്വത്തിനെതിരെയും ശശി രൂക്ഷ വിമർശനം ഉന്നയിച്ചു. അതിനിടെ ശശിക്കെതിരെ സാമ്പത്തിക ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. സൈക്കിള്‍ പോലുമില്ലാത്ത ആളായിരുന്നു പികെ ശശിയെന്നായിരുന്നു ഇഎൻ സുരേഷ് ബാബുവിന്‍റെ പ്രതികരണം. മണ്ണാര്‍ക്കാട് പോയി ശസിയെയും ചിറ്റൂര്‍ പോയി സുരേഷ് ബാബുവിനെയും കുറിച്ച് അന്വേഷിക്കണമെന്നും ശശി ഒന്നിനും പോരാത്തൊരുത്തനാണെന്നും സാമ്പത്തിക ആരോപണങ്ങളടക്കം അന്വേഷിക്കണമെന്നും സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ വീട്ടിൽ എസിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ഒന്ന്, ടോർച്ചടിച്ച് നോക്കിയപ്പോൾ എസിക്കുളളിൽ അഞ്ച് പാമ്പുകൾ!
ആ 20 കോടിയുടെ യഥാർഥ അവകാശി പൊലീസുകാരനല്ല, ക്രിസ്മസ് ബമ്പറിൽ തീർപ്പ് കൽപ്പിച്ച് ഹൈക്കോടതി; സമ്മാന വിതരണത്തിന് അനുമതി