'എല്ലാവർഷവും ഓർക്കും ഞങ്ങളുടെ വീട് പോകുമെന്ന്, സങ്കടമല്ലേ കുഞ്ഞേ ഞങ്ങൾക്കൊള്ളൂ'; ആറാട്ടപുഴയിലെ കടലും തീരത്തെ ദുരിതജീവിതങ്ങളും

Published : Nov 16, 2025, 08:58 PM IST
Arattupuzha woman cries in pain

Synopsis

ആലപ്പുഴ ആറാട്ടുപുഴയിലെ തീരദേശവാസികൾ കടലാക്രമണ ഭീതിയിൽ കഴിയുന്നു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ, സ്വന്തം പണം മുടക്കി മണൽച്ചാക്കുകൾ ഉപയോഗിച്ച് ഇവർ വീടുകൾക്ക് സംരക്ഷണമൊരുക്കുകയാണ്

ആലപ്പുഴ: എല്ലാവർഷവും ഓർക്കും ഞങ്ങളുടെ വീട് പോകുമെന്ന് പറയുമ്പോൾ ആ വയോധിക തൻ്റെ ജീവിത സായന്തനത്തിലും അവസാനിക്കാത്ത ദുരിതമോർത്ത് വിങ്ങുകയായിരുന്നു. സങ്കടമല്ലേ ഉള്ളൂവെന്ന് പറഞ്ഞുകൊണ്ടാണ് അന്നന്നത്തെ അന്നത്തിനായി ചെലവാക്കേണ്ട പണത്തിൽ നിന്ന് കൂട്ടിവെച്ച തുക ഉപയോഗിച്ച് മണൽച്ചാക്കുകൾ കൊണ്ട് സ്വന്തം വീടിന് പുറകിൽ കടൽഭിത്തി നിർമിക്കേണ്ടി വരുന്നതിനെ കുറിച്ച് അവർ പറയുന്നത്. ആലപ്പുഴ ആറാട്ടുപുഴയ്ക്കടുത്ത് പെരുമ്പിള്ളിയിലെ ജനങ്ങൾ ഭീതിയുടെ തീരത്താണ് അന്തിയുറങ്ങുന്നത്. 

വീടിൻ്റെ ചുവരിനപ്പുറം ആർത്തലയ്ക്കുന്ന കടലാണ്. കടലേറ്റവും കടലിറക്കവും തീരത്തോട് ചേർന്ന് കിടക്കുന്ന വീടുകൾക്കെല്ലാം ആശങ്കയാണ്. രാഷ്ട്രീയ പാർട്ടികൾ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ് ഇവിടെയുള്ള ഓരോ മനുഷ്യരും ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൗഡ്‌സ്പീക്കർ പരിപാടിയിൽ പങ്കുവെച്ചത്.

ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ സ്വന്തം കൈയ്യിൽ നിന്നും പണം ചെലവഴിച്ചാണ് ഇവിടെയുള്ള കുടുംബങ്ങൾ ജിയോബാഗുകൾ തയ്യാറാക്കുന്നത്. അതിന് പോലും സർക്കാരിൻ്റെ സഹായമില്ല. കടൽഭിത്തി നിർമിക്കുമെന്ന വാഗ്ദാനം ഇവർ കാലങ്ങളായി കേട്ടുമടുത്തതാണ്. എന്നെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ഒരു തരിമ്പും ദുരിതജീവിതം നയിക്കുന്ന ഇവിടുത്തെ മനുഷ്യരുടെ വാക്കുകളിൽ കാണാനാവില്ല.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി