ദഫ് പഠിക്കാൻ പോയ മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ പിടിയിൽ

Published : Oct 02, 2022, 05:22 PM ISTUpdated : Oct 02, 2022, 05:28 PM IST
ദഫ് പഠിക്കാൻ പോയ മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ പിടിയിൽ

Synopsis

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അൻസാർ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്. ദഫ് പരിശീലനം കഴിഞ്ഞ് വീടെത്താൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദനം. 

പാലക്കാട് : ചാലിശ്ശേരി മുക്കൂട്ടയിൽ മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ പിടിയിൽ. മലപ്പുറം ജില്ലയിലെ വളയം കുളത്ത് നിന്നാണ് അൻസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അൻസാർ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്. ദഫ് പരിശീലനം കഴിഞ്ഞ് വീടെത്താൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദനം. കുട്ടികളുടെ കൈക്ക് പൊട്ടലും വാരിയെല്ലിന് പരിക്കും പറ്റി. അന്നു രാത്ര തന്നെ പ്രതി ഒളിവിൽ പോയിരുന്നു. മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാലിശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സിഡബ്യൂസിയും ഇടപെട്ടിരുന്നു. ശരീരമാകെ മർദനമേറ്റ കൂട്ടികൾ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്. 

അന്നത്തെ ദിവസം സംഭവിച്ചത്...

നബിദിന പരിപാടിയുടെ ഭാഗമായി ദഫ് പരിശീലനത്തിന് കുട്ടികള്‍ പോയിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ അന്‍സാര്‍ വഴിയില്‍ വെച്ച് കണ്ടു. മദ്യപിച്ച് എത്തിയ അന്‍സാര്‍  വൈകിയതിന് കുട്ടികളെ തല്ലുകയായിരുന്നു. വീട്ടിലേക്ക് വലിച്ചു കൊണ്ടുവന്ന് പട്ടിക കൊണ്ട് രണ്ട് പേരെയും ക്രൂരമായി മർദിച്ചു. പരിക്കേട്ട കുട്ടികൾ കുന്നംകുളത്തെ ആശുപത്രിയിൽ കുട്ടികൾ ചികിത്സ തേടി. മുമ്പും ഇയാൾ ഭാര്യയേയും മക്കളേയും മർദിച്ചിരുന്നതായാണ് ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എടവണ്ണപ്പാറയിൽ വൻ രാസലഹരി വേട്ട, രണ്ട് പേർ പിടിയിൽ; നിലമ്പൂരിൽ യുവാവിൽ നിന്ന് എംഡിഎംഎ കണ്ടെത്തി
പ്രചരിക്കുന്നത് പഴയ പ്രസംഗം, താൻ പറഞ്ഞത് വർഗീയതയല്ലെന്ന് കെ എം ഷാജി; നീർക്കോലിയെ പേടിക്കില്ലെന്ന് പരിഹാസം