'മന്ത്രിമാർ ഫോണില്‍ വിളിച്ചു, പക്ഷേ... മകന് സഹായമായി ഒരു രൂപ പോലും ലഭിച്ചില്ല'; കൊട്ടാരക്കര ടിപ്പർ അപക‌ടത്തിൽ പരിക്കേറ്റ 13കാരന്റെ അച്ഛൻ

Published : Jul 01, 2026, 07:27 PM IST
kottarakkara tipper accident

Synopsis

മന്ത്രിമാർ ഫോണിൽ വിളിച്ച് സഹായം വാ​ഗ്ജാനം ചെയ്തെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും അച്ഛൻ ആരോപിച്ചു. പരിക്കേറ്റ 13 കാരൻ കൗശൻ സിസിയുവിൽ ചികിത്സ തുടരുകയാണ്.

കൊട്ടാരക്കര: ടിപ്പർ ലോറി അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 13കാരനെ തിരിഞ്ഞു നോക്കാതെ സർക്കാർ. ചികിത്സാ സഹായം പ്രഖ്യപിച്ചെങ്കിലും ഒരു രൂപപോലും സഹായം ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു. ബില്ലുകൾ നൽകാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതൊഴിച്ചാൽ മറ്റൊരു സഹായവും സർക്കാറിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ലെന്ന് അച്ഛൻ സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ സഹായം പ്രതീക്ഷിച്ചാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ മെഡി. കൊളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാർ ഫോണിൽ വിളിച്ച് സഹായം വാ​ഗ്ജാനം ചെയ്തെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും അച്ഛൻ ആരോപിച്ചു. പരിക്കേറ്റ 13 കാരൻ കൗശൻ സിസിയുവിൽ ചികിത്സ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുത്ത സമ്മേളനം മുതൽ ഇത് നടക്കില്ല, കടുപ്പിച്ച് സ്പീക്കർ; 'നിയമസഭയിൽ സന്ദർശക തിരക്ക് ഒഴിവാക്കാൻ പ്രായോഗിക നിയന്ത്രണമുണ്ടാകും'
അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണവും: മാഫിയയെ പൂട്ടാൻ ആഭ്യന്തരവകുപ്പിന്റെ പച്ചക്കൊടി; എസ്‌ഐടി രൂപീകരിച്ചു