40 വർഷത്തിലേറെയായി തുടരുന്ന പതിവ്; ഓണക്കാലത്തെ കരുതലിന്റെ കാഴ്ചയായി ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യ

Published : Aug 25, 2026, 12:26 PM IST
monkey feast

Synopsis

40 വർഷത്തിലേറെയായി വിശ്വസവുമായി ഇഴചേർന്ന് അമ്പലകുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നു. ഓണക്കാലത്തെ കരുതലിൻ്റെ കാഴ്ച കൂടിയാണ് വാനരസദ്യ. ആരും വിശന്നിരിക്കരുതെന്ന സന്ദേശം.

കൊല്ലം: കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരന്മാരും സദ്യയുണ്ടാണ് ഓണത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ നാൽപതു വർഷത്തിലധികമായി വാനരന്മാർക്ക് ഓണനാളുകളിൽ ക്ഷേത്രത്തിൽ സദ്യ ഒരുക്കാറുണ്ട്. ഉത്രാട ദിനമായ ഇന്നും വാനരൻമാർ വയറു നിറയെ സദ്യയുണ്ടു. ഇലയിട്ട് വിഭവങ്ങൾ ഓരോന്നായി വിളമ്പി തുടങ്ങി. മരച്ചില്ലകളിൽ കാത്തിരുന്ന് വാനരൻമാരും. ഒടുവിൽ വിളിയെത്തി. ഓരോരുത്തരയായി വാനര ഭോജന ശാലയിലേക്ക്. വിശാലമായി സദ്യയുണ്ടു. ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ ഓണത്തിന് വാനര സദ്യ പതിവാണ്. 40 വർഷത്തിലേറെയായി വിശ്വസവുമായി ഇഴചേർന്ന് അമ്പലകുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നു. ഓണക്കാലത്തെ കരുതലിൻ്റെ കാഴ്ച കൂടിയാണ് വാനരസദ്യ. ആരും വിശന്നിരിക്കരുതെന്ന സന്ദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
വ്യക്തിപൂജ വിവാദം; തുറന്ന് പറച്ചിലുമായി പി ജയരാജൻ; പ്രാദേശിക കമ്മിറ്റികളുടെ ഇടപെടൽ പ്രത്യേക സാഹചര്യത്തിൽ, വ്യക്തിപരമായി പ്രാധാന്യമില്ലെന്ന് പ്രതികരണം