ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ മുന്നറിയിപ്പ്; ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന ആക്ഷേപത്തിനും മറുപടി

Published : Feb 23, 2026, 06:20 PM IST
k n balagopal

Synopsis

കേന്ദ്ര സർക്കാർ എത്ര സമ്മർദ്ദം ചെലുത്തിയാലും കിഫ്ബിയുടെ ഭാവി തകരില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം കടക്കെണിയിലാണെന്ന വാദങ്ങളെ തള്ളിയ മന്ത്രി, കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഇന്ത്യയെ സാമ്പത്തികമായി പിന്നോട്ട് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കേന്ദ്ര സർക്കാര്‍ എത്ര ഞെരുക്കിയാലും കിഫ്ബിയുടെ ഭാവി തകരില്ല എന്നതിന്‍റെ തെളിവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷവും കിഫ്ബിക്ക് വേണ്ടി സർക്കാര്‍ മാറ്റിവെയ്ക്കുന്നത് 10,000 കോടിയാണ്. ദേശീയ പാതയ്ക്ക് കേരളം പണം കൊടുത്തു. അവർ ടോൾ പിരിക്കുന്നവരാണ്. ശരിക്കും അതിൽ ഒരു ഭാഗം കേരളത്തിന് നൽകേണ്ടതാണ്. എന്നാല്‍, അത് ചെയ്യുന്നില്ല. പക്ഷേ കേരളം പണം കൊടുത്തില്ലായിരുന്നെങ്കിൽ ദേശീയ പാത നടക്കുമായിരുന്നില്ല. അത് പോലെയാണ് മലയോര റെയിൽവേ പദ്ധതി. അത് ശബരിമലയിൽ അവസാനിക്കുന്നതല്ല. വിഴിഞ്ഞം വരെ നീട്ടുന്നത് പഠിക്കാനും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് മറുപടി

കിഫ്ബിയെ വിമര്‍ശിച്ച് നിര്‍മല സീതാരാമൻ പറയുന്നത് പോലെ ഒരു സാമ്പത്തിക പ്രതിസന്ധിയൊന്നും അതുകൊണ്ട് ഉണ്ടാകില്ല. സ്ഥിരമായി പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കേരളം കടക്കെണിയിലാണെന്ന് പറയുന്നു. കേരളത്തിന്‍റെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്. ആറ് ലക്ഷം കോടിയിലേക്ക് കടം എത്തുകയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. മുൻ വര്‍ഷത്തെ കൂടെ കണക്ക് നോക്കിയാൽ കടം ആറ് ലക്ഷം കോടിയിലേക്ക് എത്തേണ്ടതുമാണ്. പക്ഷേ, ഇപ്പോൾ അത് അഞ്ച് ലക്ഷം കോടിയിലേക്ക് പോലും എത്തില്ല. കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ച പോലെ കടം കൂടിയിരുന്നു. എന്നാല്‍, ഇപ്പോൾ കടം കുറഞ്ഞ് വരികയാണ്.

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കടമുള്ള സംസ്ഥാനങ്ങളെടുത്താൽ കേരളത്തിന് മുമ്പിലായി പതിനെട്ടോ പത്തൊൻപതോ സംസ്ഥാനങ്ങളുണ്ട്. കേരളം മുന്നോട്ട് പോവുകയാണെന്ന് പറയാൻ ഇവര്‍ക്കെല്ലാം മടിയാണ്. കേന്ദ്ര സർക്കാര്‍ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യയെ അപകടത്തിലേക്ക് എത്തിക്കും. അടുത്ത വര്‍ഷം ഒരു സാമ്പത്തിക ചുരുക്കലിന്‍റെ ട്രെൻഡ് ഇന്ത്യയെ ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ട്. അത് സംസ്ഥാനങ്ങളെ എല്ലാം ബാധിക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. വരുന്ന രണ്ട് വര്‍ഷം കേന്ദ്ര സർക്കാർ വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് പോകുന്നത്. ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിച്ചെങ്കിലും ധനകാര്യ മന്ത്രിയുടെ അഭിപ്രായമല്ല പറയുന്നത്, അല്ലെങ്കിൽ ആ സർക്കാരിന്‍റെ അഭിപ്രായമല്ല വരുന്നത്. ട്രംപ് പറയുന്നതാണ് നടപ്പിലാക്കുന്നത്. ഇത് ഇന്ത്യക്ക് വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്. ബിജെപി നേതാക്കൾ ഇത് ന്യായീകരിക്കുകയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം, മരണം നാലായി, അപകടത്തിൽപെട്ട 5 പേരിൽ 4 പേരും മരിച്ചു
എൻകെ പ്രേമചന്ദ്രൻ്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്; 'കാർത്തികിന് അനുകൂലമായി ഇരവിപുരത്ത് തരംഗമുണ്ട്'