സർക്കാർ ഓഫീസുകൾ 5 ദിവസം മാത്രം? ആഴ്ചയിൽ 2 അവധി? അവസാന മന്ത്രിസഭാ യോഗത്തിൽ നാളെ നിർണായക തീരുമാനം ഉണ്ടാകുമോ? ഫയൽ നീക്കത്തിന് അതിവേഗത, നിറയെ ആകാംക്ഷ

Published : Mar 12, 2026, 06:19 PM IST
cm pinarayi new

Synopsis

പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ, സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുമോ എന്നതിൽ ആകാംക്ഷയേറുന്നു. ഒരു മണിക്കൂർ അധികം ജോലി എന്ന വ്യവസ്ഥയോടെയുള്ള ഈ നിർദ്ദേശം തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന വിലയിരുത്തലിൽ സർക്കാർ അംഗീകരിച്ചേക്കാം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയുമോ? പിണറായി സർക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ ഏറ്റവും വലിയ ഉദ്യോഗം നിറയുന്ന കാര്യങ്ങളിൽ ഒന്നാണ് ഈ ചോദ്യം. 6 പ്രവൃത്തി ദിനങ്ങളെന്നത് 5 ആക്കി കുറയ്ക്കാനുള്ള ശുപാർശയും ചർച്ചയുമൊക്കെ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തീരുമാനം മാത്രം നീളുകയായിരുന്നു. ഇപ്പോഴിതാ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം 5 ആക്കി കുറയ്ക്കാനുള്ള ഫയൽ നീക്കത്തിന് അതിവേഗത ലഭിച്ചിരിക്കുകയാണ്. സർവ്വീസ് സംഘടനകളുമായടക്കം നടത്തിയ ചടത്തിയ വിവരങ്ങളടങ്ങുന്ന ഫയൽ ചീഫ് സെക്രട്ടറിയുടെ മേശയിലെത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാളെ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിൽ പിണറായി സർക്കാർ ഇത് ചർച്ചചെയ്യാനുള്ള സാധ്യത ഏറെക്കൂടുതലാണ്. ജീവനക്കാർക്ക് സന്തോഷമാകുന്ന തീരുമാനം പ്രഖ്യാപിച്ചാൽ അത് തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്ന വിലയിരുത്തൽ സ്വഭാവികമായും സർക്കാരിനുണ്ട്. അങ്ങനെയങ്കിൽ ഇനിമുതൽ 5 ദിവസം ഓഫീസിൽ പോയാൽ മതിയെന്ന പ്രഖ്യാപനം നാളെയുണ്ടാകുമോ എന്നതാണ് കണ്ടറിയാനുള്ളത്.

ഒരു മണിക്കൂർ അധികം ജോലി

സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്നത്. ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ഇക്കാര്യം ശരിവച്ച് ശുപാർശ നൽകിയിരുന്നു. പകരം 8 മണിക്കൂർ ജോലി 9 മണിക്കൂർ ആയി ഉയർത്തണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകളടക്കം ആരും എതിർക്കുന്നില്ല. എന്നാൽ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തിൽ കല്ലുകടിയുണ്ട്. ഇക്കാര്യത്തിൽ തട്ടിയാണ് ചർച്ചകൾ നീണ്ടുപോയത്. ജീവനക്കാരുടെ കയ്യടി ലഭിക്കുന്ന സുപ്രധാന തീരുമാനം നാളെ ഉണ്ടായാൽ അത് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം, തോളെല്ലിന് ഗുരുതര പരിക്ക്
തലസ്ഥാനത്ത് ഈ ബസ് കണ്ടാൽ അമ്പരക്കണ്ട! ഒറ്റയടിക്ക് അരനൂറ്റാണ്ട് പിന്നിലേക്ക് ഒരു യാത്ര, കെഎസ്ആർടിസി വിന്‍റേജ് ബസ് നിരത്തിലിറങ്ങി