സിപിഎമ്മിൻ്റെ അനുനയ നീക്കങ്ങൾ പാളുന്നു? ആലപ്പുഴയിൽ നേതാക്കൾ വീട്ടിലെത്തി കണ്ടിട്ടും മൗനം തുടർന്ന് ജി സുധാകരൻ

Published : Mar 06, 2026, 06:01 PM IST
G Sudhakaran

Synopsis

സിപിഎം അംഗത്വം പുതുക്കുന്നതിൽ മുതിർന്ന നേതാവ് ജി സുധാകരൻ മൗനം തുടരുകയാണ്. കേന്ദ്ര, ജില്ലാ നേതാക്കൾ അനുനയ ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുമ്പോൾ, മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കുന്നതിൽ അനുനയ നീക്കത്തിന് വഴങ്ങാതെ മൗനം തുടർന്ന് ജി സുധാകരൻ. കേന്ദ്രകമ്മിറ്റി അംഗം സിഎസ് സുജാതയും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സുധാകരന്റെ ബന്ധു ജി ഹരിശങ്കറും വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുമോ എന്നതിലാണ് ആകാംക്ഷ. എന്നാൽ അംഗത്വം പുതുക്കുന്നതിൽ ഉറപ്പ് പറയാതെ മൂന്നാം ദിവസവും അദ്ദേഹം മൗനം തുടരുകയാണ്.

പാർട്ടി നിർദേശപ്രകാരമാണ് സുജാതയും ഹരിശങ്കറും ജി സുധാകരൻ്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയ ഇരുവരും സാധാരണ സന്ദർശനമെന്നാണ് പ്രതികരിച്ചത്. എന്നാൽ ഈ കൂടിക്കാഴ്ചയിലും അംഗത്വം പുതുക്കില്ലെന്ന നിലപാട് ജി സുധാകരൻ ആവർത്തിച്ചതായാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സിപിഎം സുധാകരനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല. ജി സുധാകരൻ പാർട്ടിയിൽ തങ്ങളുടെയൊക്കെ നേതാവാണെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. 

സുധാകരൻ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. സിപിഎം അംഗത്വം പുതുക്കാൻ ഈ മാസം 31 വരെ സമയമുണ്ട്. അനുനയ ശ്രമം പാർട്ടി തുടരും. നാളെ പെരുമ്പളം പാലം ഉൾപ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നുണ്ട്. ജി സുധാകനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടികാഴ്ച നടത്തിയേക്കും. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് ജി സുധാകരന് ക്ഷണം ഉണ്ടെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ; 'പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന മന്ത്രി, കെഎസ്ആർടിസിയുടെ ഐശ്വര്യം'
ബാര്‍ക്ക് റേറ്റിംഗിൽ ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താചാനൽ