
കൊല്ലം: ഏരൂരിൽ അച്ഛമ്മയുടെ ഒത്താശയോടെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് പീഡനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛമ്മയും സുഹൃത്തായ ഓട്ടോ ഡ്രൈവറും ഏരൂർ പോലീസിന്റെ പിടിയിലായി. അച്ഛമ്മയുടെ ഒത്താശയോടെയാണ് ഓട്ടോഡ്രൈവറായ യുവാവ് പലവട്ടം പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ഏഴംകുളം വനജാ മന്ദിരത്തിൽ ഗണേശും (23) കുട്ടിയുടെ അച്ഛന്റെ അമ്മയുമാണ് പോക്സോ കേസിൽ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛമ്മ പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അറസ്റ്റിലായ ഗണേശ്.
അച്ഛന്റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാർത്ഥിനിയെ അച്ഛമ്മ ഏറ്റെടുത്തു താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിക്കുന്നത്. ഗണേശിന്റെ വീട്ടിൽ വെച്ചും സ്കൂളിൽ നിന്നും വീട്ടിൽ വരുന്ന വഴിയിലും, അച്ഛമ്മയുടെ വീട്ടിൽ വെച്ചും പലവട്ടങ്ങളിലായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നു.
സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്ന അച്ഛമ്മ ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam