ഇടുക്കിയിലെ ഹർത്താലിനിടെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവർക്ക് മർദ്ദനം; കേസ്

Published : Aug 18, 2023, 05:45 PM ISTUpdated : Aug 18, 2023, 06:37 PM IST
ഇടുക്കിയിലെ ഹർത്താലിനിടെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവർക്ക് മർദ്ദനം; കേസ്

Synopsis

ഏലപ്പാറയിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വാഹനത്തിലെ ഡ്രൈവറെ ഹർത്താലനുകൂലികൾ കയ്യേറ്റം ചെയ്തു. പീരുമേട് സ്വദേശി ബിനീഷ് കുമാറിനാണ് മർദ്ദനമേറ്റത്.   

പീരുമേട്: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കിയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമം. ഏലപ്പാറയിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വാഹനത്തിലെ ഡ്രൈവറെ ഹർത്താലനുകൂലികൾ കയ്യേറ്റം ചെയ്തു. പീരുമേട് സ്വദേശി ബിനീഷ് കുമാറിനാണ് മർദ്ദനമേറ്റത്. 

രാവിലെ പത്തുമണിയോടെ ഏലപ്പാറയിൽ വച്ചായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി ബിനീഷിനെ ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. ബിനീഷിന്റെ പരാതിയിൽ പീരുമേട് പൊലീസ് കേസെടുത്തു. ഹർത്താലിൽ പലയിടത്തും അക്രമമുണ്ടായിരുന്നു. കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 

ഭൂപ്രശ്നങ്ങൾ പരിഹരിക്കണം: ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ തുടങ്ങി

ഓണക്കാലത്ത് പ്രഖ്യാപിച്ച ഹർത്താൽ ബഹിഷ്ക്കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. പൂപ്പാറക്ക് സമീപം ബിഎൽ റാവ്, തോപ്രാംകുടി, മുരിക്കാശ്ശേരി, കട്ടപ്പന തുടങ്ങി വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. 

ചരിത്ര നിമിഷം; എഎഫ്ഐ തലവന്‍ ആദില്‍ സമരിവാല 'വേള്‍ഡ് അത്‍ലറ്റിക്സ്' വൈസ് പ്രസിഡന്‍റ്

ഇടുക്കിയിൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തത്. 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻവലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ. വൈകിട്ട് ആറു വരെയായിരുന്നു ഹർത്താൽ.

https://www.youtube.com/watch?v=DnmddmVYacY

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പൊലീസ്, ഇൻസ്റ്റാഗ്രാം വിവരങ്ങൾ ശേഖരിക്കുന്നു
ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ