
കൊച്ചി: ഭർത്താവ് മരിച്ചാലും ഭാര്യക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ തന്നെ ഭർതൃവീട്ടിൽ ഭാര്യക്ക് തുടരാം. ഗാർഹിക പീഡന നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
സുരക്ഷിതയായും അന്തസ്സോടെയും കഴിയാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും ഭർത്താവ് മരിച്ച സാഹചര്യത്തിൽ സുരക്ഷിതമായ താമസസ്ഥലം അവകാശമമാണെന്നും കോടതി വിലയിരുത്തി. 2009ൽ ഭർത്താവ് മരിച്ച ശേഷവും യുവതിയും കുട്ടിയും ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് ബന്ധുക്കൾ എതിർപ്പ് ഉന്നയിച്ചതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ആദ്യം യുവതിയുടെ ആവശ്യം തള്ളിയ മജിസ്ട്രേറ്റ് കോടതി തീരുമാനത്തിനെതിരെ യുവതി സെഷൻസ് കോടതിയെ സമീപിച്ചു. സെഷൻസ് കോടതി യുവതിക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതിനെതിരെ ആണ് ഭർത്താവിന്റെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്. ബന്ധുക്കളുടെ ആവശ്യം തള്ളിയ കോടതി യുവതിക്ക് വീട്ടിൽ താമസിക്കാൻ അവകാശം നൽകിയ സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam