2024 മുതലുള്ള സ്റ്റേ നീങ്ങി, സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി

Published : Feb 23, 2026, 08:26 PM IST
Kerala High Court

Synopsis

പട്ടയവിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയതോടെ സംസ്ഥാന സർക്കാരിന് ആശ്വാസം. 1964-ലെ ചട്ടപ്രകാരം ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പട്ടയ വിതരണം തുടരാൻ സർക്കാരിന് അനുമതി ലഭിച്ചു. 

കൊച്ചി: പട്ടയവിതരണത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. 1964 ചട്ട പ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. 2024 മുതല്‍ ഉണ്ടായിരുന്ന സ്‌റ്റേയാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പട്ടയ വിതരണം നടത്താൻ സ‍ർക്കാരിന് അനുമതി നൽകി. 1971 ഓഗസ്റ്റ് ഒന്നിന് മുൻപ് ഭൂമി കയ്യേറിയവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നൽകാമെന്ന ചട്ടമായിരുന്നു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. 1971 വരെയുള്ള സമയപരിധി എന്തിനെന്ന് വിശദീകരിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചുകൊണ്ടായിരുന്നു നടപടി. 1964 ലെ ചട്ടത്തിൽ സമയപരിധി ഉണ്ടായിരുന്നില്ലെന്നും, ഇത് നിരവധി പേർ അനധികൃതമായി അപേക്ഷയുമായെത്താൻ കാരണമായെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്.

പട്ടയ വിതരണത്തിൽ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഇന്നലെ പറഞ്ഞിരുന്നു. വാഗമൺ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പ് വളരെ ശ്രദ്ധേയമായ കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ അദ്ഭുതകരമായ മാറ്റമുണ്ടാക്കി പട്ടയ വിതരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ 1.70 ലക്ഷത്തിലധികം പട്ടയങ്ങൾ നൽകി. കേരളചരിത്രത്തിൽ ആദ്യമായി പട്ടയമിഷൻ രൂപീകരിച്ചു. നാലരലക്ഷം കുടുംബങ്ങളെ ഇതിനോടകം ഭൂമിയുടെ അവകാശികളാക്കി മാറ്റി. ഡിജിറ്റൽ റീ സർവ്വേയിൽ 10 ലക്ഷത്തിലധികം ഭൂമി അളന്ന് തിട്ടപ്പെടുത്തി. വില്ലേജ് ഓഫീസിൽ നിന്ന് ലഭ്യമാക്കേണ്ട 21 സർട്ടിഫിക്കറ്റുകൾ വിദേശ രാജ്യത്തിരുന്ന് സ്വന്തമാക്കാം. എല്ലാ വിവരങ്ങളും ഒറ്റചിപ്പ് ഘടിപ്പിച്ച കാർഡിൽ ഉൾക്കൊള്ളുന്ന റവന്യൂ കാർഡ് 24ന് പുറത്തിറക്കും.

കേരളത്തിൽ 673 സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉണ്ട്. കൂടാതെ, 400 ലധികം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറി. 283 ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വാഗമൺ സെന്റ് ആന്റണീസ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. ഉമർ ഫറൂഖ് ശിലാസ്ഥാപനം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ മായാ സുജി, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ മിനി കെ. ജോൺ, പീരുമേട് തഹസിൽദാർ വി. സന്തോഷ് എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൊണ്ടയില്‍ മാങ്ങയണ്ടി കുടുങ്ങി, ശ്വാസമെടുക്കാനാകാതെ കോഴിക്കോട്ടെ 5 വയസുകാരൻ, രക്ഷകനായി ഡോക്ടർ; അഭിനന്ദന പ്രവാഹം
സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു, സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല; സ്വകാര്യ ആശുപത്രികൾക്കെതിരെ ആരോഗ്യമന്ത്രി