ശമ്പളവും ഇല്ല കുടിശികയും ഇല്ല: ഹോമിയോ ഡിസ്പെൻസറികളിലെ താൽകാലിക ജീവനക്കാര്‍ ദുരിതത്തിൽ

Published : Nov 04, 2019, 05:42 PM ISTUpdated : Nov 04, 2019, 05:52 PM IST
ശമ്പളവും ഇല്ല കുടിശികയും ഇല്ല: ഹോമിയോ ഡിസ്പെൻസറികളിലെ താൽകാലിക ജീവനക്കാര്‍ ദുരിതത്തിൽ

Synopsis

മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ഒരു വിഭാഗം ഹോമിയോ ജീവനക്കാർ. സംസ്ഥാനത്തെ പട്ടികജാതി കോളനി മേഖലകളിൽ പ്രവർത്തിക്കുന്ന ഹോമിയോ ‍ഡിസ്പന്‍സറികളിലെ താൽക്കാലിക ജീവനക്കാർക്കാണ് ഈ ദുരവസ്ഥ. 

കൊച്ചി: മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ഒരു വിഭാഗം ഹോമിയോ ജീവനക്കാർ. സംസ്ഥാനത്തെ പട്ടികജാതി കോളനി മേഖലകളിൽ പ്രവർത്തിക്കുന്ന ഹോമിയോ ‍ഡിസ്പന്‍സറികളിലെ താൽക്കാലിക ജീവനക്കാർക്കാണ് ഈ ദുരവസ്ഥ. 

കോളനിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് 29  ‍ഡിസ്പൻസറികളാണ് സംസ്ഥാന സർക്കാർ തുടങ്ങിയത്. ഓരോ ഡിസ്പൻസറികളിലും നാല് വീതം ജീവനക്കാരാണുള്ളത്. മൊത്തം 116  പേർ ഇങ്ങനെ ജോലി ചെയ്യുന്നു. എന്നാൽ രണ്ട് മാസമായി ശമ്പളം കിട്ടാത്തവർ മുതൽ മുപ്പത് മാസം വരെയായിട്ടും ശമ്പളം കിട്ടാത്തവർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്.. ജോലിയിൽ നിന്നും പിരിഞ്ഞ് പോയവരുടെ ശമ്പള കുടിശ്ശികയും ബാക്കിയാണ്.

സ്ഥിരമല്ലാത്ത നിയമനം നടത്തുന്നതാണ് ഈ അവസ്ഥക്ക് കാരണമെന്ന് വിവരാവകാശ പ്രവർത്തകർ പറയുന്നു. അടിമ ജോലിക്ക് സമാനമായ സാഹചര്യത്തിലാണ് ഈ ജീവനക്കാർ ജോലി ചെയ്യുന്നത്. ശമ്പള കുടിശിക ഇനത്തിൽ നാല് കോടി എഴുപതു ലക്ഷത്തോളം രൂപയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. സർക്കാരിൽ നിന്ന് ഫണ്ട് കിട്ടാതെ ശമ്പളം വിതരണം ചെയ്യാനാവില്ലെന്നാണ് വിവരാവകാശ ചോദ്യത്തിന് അധികൃതരുടെ മറുപടി.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം