തലസ്ഥാനത്തെ ഹണിട്രാപ്പ് കേസിൽ വമ്പൻ ട്വിസ്റ്റ്; അഞ്ച് കോടിയുടെ പരാതിക്കാരൻ തന്റെ ഭർത്താവെന്ന് പ്രതി, ജാമ്യം അനുവദിച്ച് ജില്ലാ മജിസ്ട്രേറ്റ്

Published : Jul 19, 2026, 06:36 PM ISTUpdated : Jul 19, 2026, 10:35 PM IST
Kerala Police

Synopsis

ഹണിട്രാപ്പ് കേസിൽ ഒന്നാംപ്രതി റോഷ്നി സുരേഷിന് ജാമ്യം. നടന്നത് തട്ടിപ്പല്ല, കുടുംബവഴക്കാണെന്നാണ് പ്രതിയുടെ വാദം. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹണിട്രാപ്പ് കേസിൽ പൊലീസിന് തിരിച്ചടി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് കാരണം കുടുംബവഴക്കാണെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്യാര്‍ത്ഥികള്‍ക്ക് ഹാപ്പി ന്യൂസ്; അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, പരീക്ഷകൾ മാറ്റി സർവകലാശാലകൾ
'പാവങ്ങളുടെ അന്നം മുടക്കുന്നതിൽ സർക്കാരിന് എന്ത് നേട്ടം? സംസ്ഥാനത്തെ നിലവിലെ ആരോഗ്യസ്ഥിതി ഗുരുതരം', വിമർശനവുമായി പിണറായി വിജയൻ