
തൃശൂർ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന യുഎപിഎ തടവുകാരൻ ഇബ്രാഹിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. ഹൃദ്യോഗിയായ ഇബ്രാഹിമിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ വിയ്യൂർ ജയിൽ സൂപ്രണ്ടിന് കൈമാറിയ മെഡിക്കൽ റിപ്പോർട്ടിലുണ്ട്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് 2015 ലാണ് വയനാട് മേപ്പാടി സ്വദേശി ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. ആറ് വർഷമായി വിചാരണ തടവുകാരനായി വിയ്യൂർ ജയിലിൽ കഴിയുകയാണ്. 62 കാരനായ ഇബ്രാഹിമിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് ജയിൽ വകുപ്പ് നിയോഗിച്ച അഞ്ചംഗ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്.
ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന ഇബ്രാഹിമിന് ഒരു തവണ ഹൃദയാഘാതം സംഭവിച്ചു. ഇനിയും അതിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അമിത പ്രമേഹം മൂലം പല്ലുകൾ കേടുവന്ന് എടുത്തു മാറ്റി. ഈ സാഹചതര്യത്തിൽ ഇബ്രാഹിമിന് അടിയന്തിരമായി ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam