പറക്കാം കരുതലോടെ; ഇ-മൈഗ്രേറ്റിൽ രജിസ്‌റ്റർ ചെയ്‌ത ഏജൻസികളെ മാത്രം ആശ്രയിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്

Published : Jun 02, 2025, 06:18 PM ISTUpdated : Jun 02, 2025, 06:26 PM IST
പറക്കാം കരുതലോടെ; ഇ-മൈഗ്രേറ്റിൽ രജിസ്‌റ്റർ ചെയ്‌ത ഏജൻസികളെ മാത്രം ആശ്രയിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്

Synopsis

നിയമ വിരുദ്ധ കുടിയേറ്റത്തിന്റെ അപകട സാധ്യതകൾ മനസ്സിലാക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇ മൈഗ്രേറ്റിൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌ത റിക്രൂട്ടിംഗ് ഏജൻസികളിലൂടെ മാത്രം കുടിയേറുക. പ്രലോഭനങ്ങളുമായി പലരും വരും. അതിൽ വീഴരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. 

നിയമ പ്രകാരമല്ലാത്ത കുടിയേറ്റം കൊണ്ടുള്ള പ്രശ്നങ്ങൾ അറിഞ്ഞിരിക്കാം

നിയമ നടപടിക്ക് സാധ്യത: വലിയ പിഴ ചുമത്തുകയോ ജയിലിലടക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെടും.

അനധികൃത കുടിയേറ്റക്കാർ: അനധികൃതമായി കുടിയേറിയവർ യാതൊരു കാരണവശാലും സ്വരാജ്യത്തോ പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടില്ല. നിയമ പ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും ലഭിക്കില്ല. പല രാജ്യങ്ങളുടെയും യാത്രാ വിലക്ക് നേരിടാനും സാധ്യത.

അവബോധമില്ലായ്‌മ : തൊഴിൽ രീതികളെ കുറിച്ചോ തൊഴിൽ ദാതാവിനെ കുറിച്ചോ ലഭിക്കേണ്ട വേതനത്തെ കുറിച്ചോ തൊഴിൽ സാഹചര്യങ്ങളെ കുറിച്ചോ അജ്ഞാതനായിരിക്കും. ഒരു പ്രവാസിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് യാതൊരു അറിവും ലഭിക്കുന്നില്ല. 

ചൂഷണ സാധ്യത : പലപ്പോഴും അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ സംരംഭകരുടെയോ ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത. e MIGRATE ൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളിലൂടെ മാത്രം കുടിയേറുക

പരിരക്ഷ ലഭിക്കില്ല: സാമ്പത്തികമോ സാമൂഹികപരമായതോ ആയ ക്ഷേമ സംരക്ഷണ സാധ്യത ഇല്ലാതാകുന്നു.

ശിക്ഷ: പ്രവേശിക്കപ്പെട്ട രാജ്യത്ത് വെച്ച് അറസ്‌റ്റ്‌ ചെയ്യപ്പെടാനോ ജയിലിലടക്കപ്പെടാനോ സമ്പത്ത് പിടിച്ചെടുക്കപ്പെടുന്നതിനോ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനോ സാധ്യത.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ