മരണം 24ാം വയസിൽ, ആറും നാലും വയസുള്ള രണ്ട് മക്കൾ; ജസീലയുടെ ശബ്‌ദസന്ദേശം പുറത്ത്; ഭർത്താവിൽ നിന്ന് കൊടിയ മാനസികപീഡനം നേരിട്ടെന്ന് വിവരം

Published : Feb 26, 2026, 12:05 AM IST
Jaseela

Synopsis

മോഷണ ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കാസർകോട്ടെ ജസീലക്ക് ഭർത്താവിൽ നിന്ന് നിരന്തര മാനസിക പീഡനം നേരിട്ടിരുന്നതായി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും മക്കളെ ഓർത്താണ് പിടിച്ചുനിന്നതെന്നും സന്ദേശത്തിൽ പറയുന്നു

കാസർകോട് : മോഷണ ആരോപണം നേരിട്ട് ആത്മഹത്യ ചെയ്ത ജസീലക്ക് ഭർത്താവിൻ്റെ ഭാഗത്ത് നിന്നും നിരന്തര മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മക്കളെ ഓർത്താണ് പിടിച്ച് നിന്നതെന്നും യുവതി സുഹൃത്തക്കൾക്കയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. ഈ മാസം 15നാണ് നാലത്തടുക്കയിലെ ജസീലയെ എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 ന് ചികിത്സയിലിരിക്കെ മരിച്ചു. മോഷണക്കുറ്റം ആരോപിച്ചതിലെ കടുത്ത മാനസിക വിഷമം മൂലമാണ് 24 വയസുകാരി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.

ജസീലക്ക് ഭർത്താവിൽ നിന്നും നിരന്തര മാനസിക പീഡനം ഉണ്ടായതായി തെളിയിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ജസീല സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഭർത്താവിൻ്റെ ശല്യം സഹിക്കാൻ കഴിയാതെ പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മക്കളെ ഓർത്താണ് പിടിച്ച് നിൽക്കുന്നതെന്നും ജസീല പറയുന്നു. ആറും നാലും വയസുള്ള കുട്ടികളാണ് ഇവർക്ക്. ജസീലയുടെ സഹോദരൻ ഉൾപ്പടെയുള്ളവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും ആരോപണ വിധേയരായവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

ഒൻപതര പവൻ സ്വർണ്ണം നഷ്ടമായി എന്ന് പരാതി നൽകിയ ജസീലയുടെ സുഹൃത്ത് അഫ്രീദിൻ്റെ കുടുംബാഗങ്ങൾ അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യാനുള്ളത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജീവനൊടുക്കുന്നതിനു മുൻപ് ജസീല ചിത്രീകരിച്ച വീഡിയോയിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥാണ് നിർദ്ദേശം നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷന് പരിസരത്ത് രണ്ട് വലിയ ട്രോളി ബാഗുമായി യുവാക്കൾ; സംശയം തോന്നി ഉദ്യോഗസ്ഥര്‍ അരികിലെത്തി, പരിശോധിച്ചപ്പോള്‍ കിട്ടിയത് 30 കിലോ കഞ്ചാവ്
'നമ്മക്ക് നാളേം കാണണ്ടേ?', എസ്എച്ച്ഒയുടെ ഉപകാരസ്‌മരണ; താമസിക്കുന്ന ക്വാർട്ടേർസിൻ്റെ ഉടമയ്ക്കായി ഒത്തുകളി? എംഡിഎംഎ കേസിൽ പ്രതിക്ക് അതിവേഗ ജാമ്യം