
തൃശൂർ : ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പടിഞ്ഞാറെ നട മല്ലിശ്ശേരിപറമ്പ് സ്വദേശി ആദര്‍ശ് (22), ഗുരുവായൂര്‍ സ്വദേശി അസ്‌ലം(21) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്‍റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി ചാവക്കാട് പാലയൂര്‍ സ്വദേശി ഷാനില്‍ (37) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഷാനിലും സംവിധായകന്‍ വിജീഷ് മണിയും തമ്മിലുള്ള മുന്‍വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈ 30-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മുതുവട്ടൂര്‍ ആലുംപടിയിലെ വിജിഷ് മണിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് പ്രതികള്‍ കത്തിച്ചത്. വാഹനത്തിന് തീയിട്ടശേഷം പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു. രണ്ടുപേര്‍ വിജീഷ് മണിയുടെ വീട്ടിലേക്ക് വരുന്നതും കാര്‍ കത്തിയ ഉടന്‍ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സി.സി.ടി.വി.ക്യാമറയില്‍ പതിഞ്ഞിരുന്നു. തീപ്പിടിത്തത്തില്‍ ജീപ്പ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam