കോൺഗ്രസിന് 2 സീറ്റ് വിട്ടുകൊടുത്തു, കിട്ടിയ എട്ടിൽ ഏഴിലും വിജയക്കൊടി പാറിച്ച് ജോസഫ് വിഭാഗം; നിയമസഭയിൽ ഇനി 'ഒറ്റ കേരള കോൺഗ്രസ്' മാത്രം

Published : May 04, 2026, 06:48 PM IST
Kerala Congress PJ Joseph

Synopsis

മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചകൾ നടത്തി മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച് കരുത്ത് തെളിയിച്ചു. ജോസ് കെ മാണി വിഭാഗം തകർന്നടിഞ്ഞപ്പോൾ, പി ജെ ജോസഫ് മാറിനിന്നിട്ടും പാർട്ടി നേടിയ ഈ വിജയം യുഡിഎഫിൽ അവരുടെ സ്ഥാനം ഉറപ്പിക്കുന്നു.

ഇടുക്കി: മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പിൽ ലഭിച്ചത് മഹാ വിജയം. എട്ടിൽ ഏഴ് സീറ്റും നേടികൊണ്ടാണ് ജോസഫ് വിഭാഗം കരുത്ത് കാണിച്ചത്. കാഞ്ഞങ്ങാട് മാത്രമാണ് പാര്‍ട്ടി വിജയിക്കാനാകാതെ പോയത്. മുമ്പ് മത്സരിച്ചിരുന്ന ഏറ്റുമാനൂരും ഇടുക്കിയും കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് വലിയ വിട്ടുവീഴ്ചയാണ് ജോസഫ് വിഭാഗം ചെയ്തത്. ഈ നീക്കം വിജയിച്ച് കൊണ്ട് വിട്ടുകൊടുത്ത രണ്ട് സീറ്റിലും മുന്നണിക്ക് വിജയിക്കാനായി എന്നുള്ളത് കൂടെ വിലയിരുത്തുമ്പോൾ യു‍ഡിഎഫിന്‍റെ ഏറ്റവും വലിയ കരുത്തായി കൂടെ ജോസഫ് വിഭാഗം മാറുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗം രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിച്ചത്. അതിൽ ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടൻ തോൽപ്പിച്ചത് മന്ത്രി ആര്‍ ബിന്ദുവിനെയാണ്. 10212 വോട്ടിന്‍റെ ഭൂരിപക്ഷമാണ് തോമസ് ഉണ്ണിയാടന് ലഭിച്ചത്.

പി ജെ ജോസഫ് മാറിനിന്ന് മകൻ മത്സരിച്ച തൊടുപുഴയിൽ 44291 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് മിന്നും വിജയം പാര്‍ട്ടി സ്വന്തമാക്കി. കോതമംഗലത്ത് ഷിബു തെക്കുപുറത്തിന്‍റെ വിജയം 16859 വോട്ടുകൾക്കാണ്. കടുത്തരുത്തിയിൽ കരുത്തനായ മോൻസ് ജോസഫ് ഇത്തവണയും തന്‍റെ അപ്രമാദിത്വം ഉറപ്പിച്ചു. 31300 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മോൻസ് വീണ്ടും നിയമസഭയിൽ എത്തുന്നത്. ചങ്ങനാശ്ശേരിയിൽ 8368 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിനു ജോബും കുട്ടനാട്ടിൽ റെജി ചെറിയാൻ 20600 വോട്ടിന്‍റെയും ഭൂരിപക്ഷത്തോടെ വിജയം നേടി. തിരുവല്ലയിൽ അതികായനായ മാത്യൂ ടി തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ വര്‍ഗീസ് മാമൻ 10146 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വമ്പൻ വിജയം പേരിലാക്കി.

കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച എല്ലാ സീറ്റിലും തോറ്റ് തകര്‍ന്നു തരിപ്പണമായി നിൽക്കുമ്പോഴാണ് ജോസഫ് വിഭാഗം ഈ കുതിപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കണമെന്നുള്ള ചര്‍ച്ചകൾ കൊടുമ്പിരി കൊണ്ടപ്പോൾ പറ്റില്ല എന്ന ഉറച്ച തീരുമാനം എടുത്ത ജോസഫ് വിഭാഗം ആ നിലപാട് ശരിയായിരുന്നു എന്ന് തെളിയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ എല്ലാമെല്ലാമായ പി ജെ ജോസഫ് മാറിനിന്നിട്ടും പാര്‍ട്ടിയുടെ കരുത്ത് തെല്ലും കുറഞ്ഞില്ലെന്നും ഈ നേട്ടം വ്യക്തമാക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാർട്ടികളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ലീഗിന്; 27 ൽ 22 ഇടങ്ങളിൽ ജയിച്ചു കയറി, ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വിലപേശുമോ?
കോഴിക്കോട് സൗത്തിൽ യുഡിഎഫിന് വൻ വിജയം