PT Thomas : 'പി ടിയുടെ കുടുംബത്തെയും വേദനിപ്പിച്ചു, ഇത് സിപിഎം നിലപാടോ'? എംഎം മണിക്കെതിരെ കെ ബാബു

Published : Jan 07, 2022, 02:43 PM ISTUpdated : Jan 07, 2022, 02:55 PM IST
PT Thomas : 'പി ടിയുടെ കുടുംബത്തെയും വേദനിപ്പിച്ചു, ഇത് സിപിഎം നിലപാടോ'? എംഎം മണിക്കെതിരെ കെ ബാബു

Synopsis

സിപിഎം നേതാവിന്റെ വാക്കുകൾ പി ടി തോമസിന്റെ കുടുംബത്തെയും ദുഃഖിപ്പിച്ചു. ഇത് പാർട്ടി നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു. 

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിനെതിരായ (P T Thomas)എംഎം മണിയുടെ (MM Mani) വിമർശനം ദുഃഖകരമെന്ന് കെ ബാബു എംഎൽഎ. ഒരു പൊതു പ്രവർത്തകനിൽ നിന്നും പ്രതീക്ഷിക്കാത്ത നിലയിലുള്ള വാക്കുകളാണ് എംഎം മണിയിൽ നിന്നുണ്ടായതെന്ന് ബാബു പറഞ്ഞു. സിപിഎം നേതാവിന്റെ വാക്കുകൾ പി ടി തോമസിന്റെ കുടുംബത്തെയും ദുഃഖിപ്പിച്ചു. ഇത് പാർട്ടി നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു. 

'സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു നേതാവില്ല'; പി ടി തോമസിനെതിരെ എം എം മണി

പി ടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ലെന്നും ഇപ്പോൾ പുണ്യാളന്‍ എന്നുപറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റുമോയെന്നുമായിരുന്നു എംഎം മണി കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഒരു പാർട്ടിപരിപാടിയിൽവെച്ച് പറഞ്ഞത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചയാളാണ് പി ടി തോമസെന്നും പി ടി ദ്രോഹിച്ചതൊന്നും മറക്കാൻ കഴിയില്ലെന്നും മണി പറഞ്ഞു. 'മരിക്കുമ്പോള്‍ എല്ലാവരും ഖേദം പ്രകടിപ്പിക്കും അത് മര്യാദയാണ്. പി ടിയുടെ വിഷയത്തിലും അതുതന്നെയാണെന്നും മണി വിശദീകരിക്കുന്നു. എറണാകുളത്തുവെച്ച് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ടെന്നും എംഎം മണി തുറന്നടിച്ചിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഞ്ചായത്തിൽ പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി, മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുമെന്ന് ലീ​ഗ്
ഐഎഫ്എഫ്കെ പ്രതിസന്ധി: സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലമെന്ന് മന്ത്രി സജി ചെറിയാൻ