'രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം'; കുർബാന മധ്യേ പള്ളികളിൽ കെസിബിസി സർക്കുലർ

Published : Mar 08, 2026, 08:08 AM IST
KCBC

Synopsis

രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ൽ 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ ആയിരത്തിലേറെ ആയി.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ സർക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആർജ്ജവമുള്ള സർക്കാർ ഉണ്ടാകണമെന്ന് കെസിബിസി സർക്കുലർ. സർക്കുലർ കുർബാന മധ്യേ പള്ളികളിൽ വായിച്ചു. മദ്യവും ഇതര ലഹരി വസ്തുക്കൾ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാൻ അധികാരപെട്ടവർ യഥേഷ്ടം വ്യാപിപ്പിക്കുന്നുവെന്നും സർക്കുലറിൽ കുറ്റപ്പെടുത്തി. രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ൽ 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ആർജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിച്ചു.

മദ്യശാലകൾക്ക് യഥേഷ്ടം ലൈസൻസ് നൽകി ഈ സർക്കാർ ചരിത്രത്തിൽ ഇടം നേടിയെന്ന് കുറ്റപ്പെടുത്തൽ. ലഹരി തടയേണ്ട സംവിധാനങ്ങൾ നിസംഗതയോടെ പ്രഹസന മീറ്റിങ് നടത്തി തലയൂരുന്നുവെന്നും വിമർശനം. ബാറുകളുടെ സമയം വർദ്ധിപ്പിച്ചതടക്കമുള്ള വിഷയങ്ങളിൽ കെസിബിസി മദ്യവിരുദ്ധസമിതി നേരത്തെ രംഗത്തുവന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടൗൺഷിപ്പ് സന്ദർശനം; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം, സ്വകാര്യ സന്ദർശനമായിരുന്നെന്ന് അടുത്ത വൃത്തങ്ങൾ
വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു