വിജയദാസിന് അന്ത്യാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞു; മുഖ്യമന്ത്രി പാലക്കാട്ടേക്ക് തിരിച്ചു, സംസ്കാരം ഉച്ചയ്ക്ക്

Published : Jan 19, 2021, 11:15 AM ISTUpdated : Jan 19, 2021, 11:16 AM IST
വിജയദാസിന് അന്ത്യാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞു; മുഖ്യമന്ത്രി പാലക്കാട്ടേക്ക് തിരിച്ചു, സംസ്കാരം ഉച്ചയ്ക്ക്

Synopsis

അന്തിമോപചാരമർപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സ്വീക്കറും പാലക്കാട്ടേക്ക് പുറപ്പെട്ടു. ഉച്ചയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചന്ദ്ര നഗർ വൈദ്യുത ശ്മശാനത്തിലാണ് സംസ്കാരം ചടങ്ങ്.

പാലക്കാട്: അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന് ചരമോപചാരമര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കര്‍ഷക പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും  വലിയ നഷ്ടമാണ് വിജയദാസിന്‍റെ അകാല വിയോഗമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ച മികച്ച പൊതുപ്രവര്‍ത്തകനെയാണ് കേരളത്തിന് നശ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ നിയമസഭയിലെ ഏഴാമത്തെ അംഗമാണ് വിട പറഞ്ഞതെന്ന് സ്പീക്കര്‍ പറഞ്ഞു. കക്ഷിനേതാക്കളും വിജയദാസിന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി.

കെ വി വിജയദാസ് എംഎൽഎയുടെ മൃതദേഹം രാവിലെ ഏഴ് മണിയോടെ പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിച്ചു. തുടർന്ന് എലപ്പുള്ളി ഗവ. സ്കൂളിൽ പൊതുദർശനം നടന്നു. പത്ത് മണിയോടെ മൃതദേഹം സി പി ഐ എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സ്വീക്കറും പാലക്കാട്ടേക്ക് പുറപ്പെട്ടു. ഉച്ചയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചന്ദ്ര നഗർ വൈദ്യുത ശ്മശാനത്തിലാണ് സംസ്കാരം ചടങ്ങ്.

ജനകീയനായ എംഎൽഎയെ ആണ് വിജയദാസിന്റെ വിയോഗത്തിലൂടെ പാലക്കാടിന് നഷ്ടമായത്. രണ്ട് തവണ കോങ്ങാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച വിജയദാസ്, മികച്ച സഹകാരിയും കർഷകനുമായാണ് ജനമനസിൽ ജീവിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയദാസ് വിടവാങ്ങുമ്പോൾ സിപിഎമ്മിന്റെ അപരിഹാര്യമായ നഷ്ടം. 

വികസനത്തിന് എന്നും വേറിട്ട വഴി കാണിച്ചുകൊടുത്ത രാഷ്ട്രീയ നേതാവായിരുന്നു കെ വി വിജയദാസ്. ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ ഏറ്റെടുത്ത് നടപ്പാക്കിയത്. ഏഷ്യയിൽത്തന്നെ ആദ്യമായി ഒരു ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുതപദ്ധതിയും മീൻവല്ലത്തേതായിരുന്നു. ഡിവൈഫ്ഐ രൂപീകരിക്കും മുമ്പ്, കെഎസ്‌വൈഎഫിലൂടെ , പൊതുപ്രവർത്തനരംഗത്ത്‌ വന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസവുംഅനുഭിച്ചിട്ടുണ്ട്‌. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി. തുടർന്ന് പാലക്കാട് ജില്ല പഞ്ചായത്ത് രൂപീകരിക്കപ്പെട്ട 1995ൽ ജില്ല പഞ്ചായത്ത് പ്രസിഡന്റായി. 2011മുതലാണ് കോങ്ങാടിനെ പ്രതിനധീകരിച്ച് നിയമസഭയിലെത്തിയത്. പാലക്കാടിന്റ കായിക കുതിപ്പിന് സംഭാവന നൽകിയ പറളി സ്കൂളിൽ സ്പോർട് കോംപ്ലക്സ്, അട്ടപ്പാടിയിലെ ബ്രഹ്മഗിരി ചിക്കൻ ഫാം എന്നിവ അദ്ദേഹത്തിന്റ വേറിട്ട പദ്ധതികളിൽ ചിലത് മാത്രം. നിലവില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് വിജയദാസ്. കാർഷിക - സഹകരണ മേഖലയിലെ മികച്ച പ്രവർത്തകനെക്കൂടിയാണ് വിജയദാസിന്റഎ വിയോഗത്തോടെ പാലക്കാടിന് നഷ്ടമായത്.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും