റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തര പ്രമേയ നോട്ടീസ്,താങ്ങുവില ഉയർത്തണമെന്നാവശ്യം, കേന്ദ്രത്തെ പഴിച്ച് മന്ത്രി

Published : Jan 31, 2024, 10:43 AM ISTUpdated : Jan 31, 2024, 03:45 PM IST
റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തര പ്രമേയ നോട്ടീസ്,താങ്ങുവില ഉയർത്തണമെന്നാവശ്യം, കേന്ദ്രത്തെ പഴിച്ച് മന്ത്രി

Synopsis

കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.കേന്ദ്ര സഹായം ഇല്ലാതെ റബർ വില കൂട്ടാൻ ആകില്ലെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: റബര്‍ കര്‍ഷകരുടെ പ്രതിസന്ധി നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഉത്പാദന ചെലവിന്‍റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടത്. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫ് കാലത്ത് വില സ്ഥിരത ഫണ്ട് രൂപവത്കരിച്ചിരുന്നു.

വില 250 ആക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയതാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു അതേസമയം റബര്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സമീപനമാണെന്നാണ് കൃഷി മന്ത്രി പി പ്രസാദ് മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ കരാറുകളാണ് റബര്‍ വില തകര്‍ച്ചക്കുള്ള കാരണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര കരാറുകളാണ് വിലതകര്‍ച്ചക്ക് കാരണം. കേന്ദ്ര സമീപനം ഒട്ടും അനുകൂലമല്ല. താങ്ങുവില 250 ആക്കാന്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. .കേന്ദ്ര ധനമന്ത്രിയെ നേരത്തെ കണ്ടിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. കേന്ദ്ര സഹായം ഇല്ലാതെ റബർ വില കൂട്ടാൻ ആകില്ല.റബറുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകൾക്ക് ഉത്തരവാദി പഴയ കോൺഗ്രസ് സർക്കാർ എന്ന് പറഞ്ഞു കേന്ദ്ര മന്ത്രി കൈ മലർത്തിയെന്നും പി പ്രസാദ് പറഞ്ഞു. 

സംസ്ഥാനത്തെ  മുപ്പതിനായിരം ഹെക്ടർ റബർ റിപ്ലാന്റേഷന് 225 കോടി രൂപ അനുവദിക്കുമെന്നും റീബിൽഡ് കേരള ഇൻഷേറ്റീവിൻ്റെ ഭാഗമായി ഏപ്രിൽ മുതൽ റീപ്ലേന്റേഷന് പണം നൽകുമെന്നും പി പ്രസാദ് പറഞ്ഞു. റബർ വില തകർച്ച ഒന്നാം പ്രതി കേന്ദ്രം തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അനിയന്ത്രിതമായ ഇറക്കുമതിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് താങ്ങു വില 300 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് അനുമതി കിട്ടാത്തതിനാൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.

ശ്രുതി തരംഗം പദ്ധതി; ഒടുവിൽ നടപടികൾ വേഗത്തിലാക്കി സർക്കാർ, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തി, അപ്ഗ്രഡേഷൻ ഉടൻ
 

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ