Kerala Lok Sabha Election 2024 LIVE : കേരള ജനതയുടെ വിധി 70% കടന്നു, വൈകിയ വോട്ട് തുടരുന്നു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം, കൂടുതൽ വിവരങ്ങൾ

1. തിരുവനന്തപുരം-66.43
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-67.92
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.88
6. ആലപ്പുഴ-74.37
7. കോട്ടയം-65.59
8. ഇടുക്കി-66.39
9. എറണാകുളം-68.10
10. ചാലക്കുടി-71.68
11. തൃശൂര്‍-72.11
12. പാലക്കാട്-72.68
13. ആലത്തൂര്‍-72.66
14. പൊന്നാനി-67.93
15. മലപ്പുറം-71.68
16. കോഴിക്കോട്-73.34
17. വയനാട്-72.85
18. വടകര-73.36
19. കണ്ണൂര്‍-75.74
20. കാസര്‍ഗോഡ്-74.28

ആകെ വോട്ടര്‍മാര്‍-2,77,49,159
ആകെ വോട്ട് ചെയ്തവര്‍-1,95,22259(70.35%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-93,59,093(69.76%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,01,63,023(70.90%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-143(38.96%)

11:22 PM

നാദാപുരം വാണിമേലിൽ പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം

നാദാപുരം വാണിമേലിൽ പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം. സമയം കഴിഞ്ഞ് എത്തിയവരെയും വോട്ട് ചെയ്യാൻ അനുവദിച്ചു വെന്ന് ആരോപണം. ക്രസൻ്റ് ഹൈസ്കൂളിലെ 84 നമ്പർ ബൂത്തിൽ  വോട്ടിങ് പൂർത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് പരാതി. നേരത്തെ ബൂത്തിൽ ഉണ്ടായിരുന്നവർ ടോക്കൺ അധികമായി വാങ്ങി പിന്നീടെത്തിയവർക്ക് നൽകിയെന്നാണ് ആരോപണം. ഇങ്ങനെ ടോക്കണുമായി എത്തിയവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്തെന്ന് കാണിച്ച് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

10:54 PM

വടകരയിലെ പോളിംഗ് വൈകുന്നത് അട്ടിമറിയെന്ന് സംശയിച്ച് യുഡിഎഫ്

വടകരയിലെ പോളിംഗ് രാത്രി വൈകിയും നടക്കുന്നത് അട്ടിമറിയുടെ ഭാഗമായാണോയെന്ന് സംശയമുണ്ടെന്ന് യു ഡി എഫ്. യു ഡി എഫിന് മേൽക്കൈയുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. എൽ ഡി എഫിന് മേൽക്കൈയുള്ള ബൂത്തുകളിൽ സാധാരണ നിലയിൽ വോട്ടെടുപ്പ് നടന്നെന്നും ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ചൂണ്ടികാട്ടി.

10:28 PM

വടകരയിൽ പത്ത് മണിക്ക് ശേഷവും 150 ടോക്കൺ ലഭിച്ചവർ

വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ നൂറിലധികം ആളുകൾ.
സ്ത്രീകളുൾപ്പടെ നിരവധിയാളുകൾ മണിക്കൂറുകളാണ് വോട്ടെടുപ്പിനായി കാത്ത് നിൽക്കുന്നത്. പത്ത് മണിക്ക് ശേഷവും 150 ടോക്കൺ ലഭിച്ചവരുണ്ട്. പത്ത് മണിവരെ 1040  ആളുകൾ വോട്ട് ചെയ്തു

9:10 PM

വയനാട്ടിൽ പോളിങ് പൂർത്തിയായി

വയനാട്ടിൽ പോളിങ് പൂർത്തിയായി. 73.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ 7 ശതമാനം പോളിംഗിൽ കുറവുണ്ടായി.

8:48 PM

സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

8:47 PM

കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം: പത്മജയ്ക്ക് മറുപടിയുമായി കെ മുരളീധരന്‍

സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ല എന്ന സഹോദരിയും ബി.ജെ.പി. പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരേ തൃശൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ രംഗത്ത്. പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം എന്നുമായിരുന്നു.പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ, എനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട. ദൈവത്തിനറിയാം കള്ളനാണയങ്ങളെ. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ എന്റെ വിശ്വാസമെന്നും മുരളീധരന്‍ പറഞ്ഞു.

8:46 PM

തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് ശശിതരൂര്‍

തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍. കോണ്‍ഗ്രസിന് കിട്ടേണ്ട എല്ലാ വോട്ടും പെട്ടിയിലായിട്ടുണ്ട്. പോളിങ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ല. ഇനി വിശ്രമത്തോടൊപ്പം അൽപം പുസ്തക വായനയും ഐ പി എൽ കാണലും നടക്കും. നേതൃത്വത്തിന്‍റെ തീരുമാന പ്രകാരം അടുത്ത ഘട്ട തെരഞ്ഞെടുപ്പിനായി മറ്റു സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്നും തരൂർ പറഞ്ഞു.

8:45 PM

ത്രികോണ പോര് നടന്ന തൃശൂരിൽ 72.20 ശതമാനം പോളിങ്

സംസ്ഥാനത്ത് ത്രികോണ പോരാട്ടം നടന്ന തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719 പേരും (73.02 ശതമാനം) വോട്ട് ചെയ്തു. 20 ട്രാന്‍സ്ജെന്‍ഡര്‍ക്കാരില്‍ 5 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (20 ശതമാനം).

8:11 PM

കടനാട് വോട്ട് ചെയ്തത് 715 പേർ, മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകൾ

കോട്ടയം കടനാട് പഞ്ചായത്തിലെ 25 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. ഇവിടെ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. എൽഡിഎഫും യുഡിഎഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു

7:53 PM

പോളിംഗ് ശതമാനം 70 ശതമാനം കടന്നു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 7.45 ന് സംസ്ഥാനത്ത് പോളിംഗ് 70.03 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം- 70.03

മണ്ഡലം തിരിച്ചുള്ള കണക്ക്

1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7. കോട്ടയം-65.57
8. ഇടുക്കി-66.34
9. എറണാകുളം-67.82
10. ചാലക്കുടി-71.50
11. തൃശൂര്‍-71.70
12. പാലക്കാട്-72.20
13. ആലത്തൂര്‍-72.12
14. പൊന്നാനി-67.22
15. മലപ്പുറം-71.10
16. കോഴിക്കോട്-72.67
17. വയനാട്-72.52
18. വടകര-72.71
19. കണ്ണൂര്‍-75.32
20. കാസര്‍ഗോഡ്-73.84

7:37 PM

കോഴിക്കോട് നാഗംപാറ ബൂത്തിൽ നീണ്ട നിര തുടരുന്നു

കോഴിക്കോട് നാഗംപാറ ബൂത്തിൽ നീണ്ട നിര തുടരുന്നു. 600 ഓളം പേർ ഇനിയും വോട്ട് ചെയ്യാൻ ബാക്കി. ഇവിടെയാണ് 2 മണിക്കൂർ വരി നിന്ന് വോട്ട് ചെയ്തിറങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചത്.

7:31 PM

ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്ത് നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ  അവസരം ലഭിച്ചില്ല. ആറ് മണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായി. പൊതുവിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടായെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

7:29 PM

'ഒന്നിച്ചു നിന്ന് പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം'; നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

വരുന്ന നാളുകളിൽ എല്ലാവരും ഒന്നിച്ചു നിന്ന് പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാമെന്ന് തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തെ നല്ലവരായ സമ്മതിദായകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ താൻ നന്ദി പറയുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

7:18 PM

തെരഞ്ഞടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ്

തെരഞ്ഞടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് രംഗത്ത്. വോട്ടെടുപ്പ് തുടക്കം മുതലേ താളപ്പിഴ ഉണ്ടായെന്നും വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ലെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്‍റ് എം എം ഹസൻ പറഞ്ഞു. വ്യാപകമായി യന്ത്രത്തകരാർ എല്ലായിടത്തും ഉണ്ടായി. വോട്ടിങ്ങ് യന്ത്രം സജ്ജീകരിച്ചതിൽ പാകപ്പിഴ ഉണ്ടായി. ഇതെല്ലാം ബോധപൂർവമാണോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും എം എം ഹസൻ അറിയിച്ചു.

7:04 PM

ശശി തരൂരിനെ തടയാൻ ശ്രമിച്ചു, വിഴിഞ്ഞം ഹാർബർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം

വിഴിഞ്ഞം ഹാർബർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. ബൂത്ത് സന്ദർശത്തിന് എത്തിയ ശശി തരൂരിനെ സിപിഎം പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

6:50 PM

സമയ പരിധി അവസാനിച്ചു, സംസ്ഥാനത്ത് 69.04 ശതമാനം പോളിംഗ്

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6.45 ന് സംസ്ഥാനത്ത് പോളിംഗ് 69.04 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

6:35 PM

കണ്ണൂരിൽ കള്ളവോട്ട് കുറവെന്ന് കെ സുധാകരൻ

കണ്ണൂരിൽ കള്ളവോട്ട് കുറവെന്ന് കെ സുധാകരൻ. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കള്ളവോട്ട് ഇത്തവണ കുറവാണെന്നാണ് സുധാകരൻ പറഞ്ഞത്. യു ഡി എഫിന്‍റെ വിജയം ഉറപ്പിക്കുന്ന പോളിംഗാണ് ഇക്കുറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോളിംഗ് വൈകുന്നതിനു കാരണം ഉദ്യോഗസ്ഥരാണെന്നും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥി പറഞ്ഞു.

6:26 PM

വി വസീഫിനെ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞതായി പരാതി

മലപ്പുറം നെല്ലിക്കുത്തിൽ ബൂത്ത് സന്ദർശനത്തിനെ ത്തിയ ഇടത് സ്ഥാനാർത്ഥി വി വസീഫിനെ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞതായി പരാതി. ജിവിഎച്ച്എസ് എസ് നെല്ലിക്കുത്തിൽ എത്തിയ വസീഫിനെ തടഞ്ഞതയാണ് പരാതി ഉയർന്നിരിക്കുന്നത്

6:10 PM

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി കഴിഞ്ഞു

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 65.16 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

5:55 PM

നാദാപുരത്ത് വോട്ടർമാരും പോലീസും തമ്മിൽ ഉന്തും തള്ളും

നാദാപുരം പഞ്ചായത്തിലെ 171, 172 ബൂത്തുകളിൽ വോട്ടർമാരും പോലീസും തമ്മിൽ ഉന്തും തള്ളും. ക്യൂ നിൽക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.

5:44 PM

ചെർക്കള സ്കൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് ആക്രമണം

ചെർക്കള സ്കൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് ആക്രമണം. ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലാണ് മാധ്യമപ്രവർത്തകരെ യു ഡി എഫ് പ്രവർത്തകർ ആക്രിമിച്ചത്. കൈരളി ടി. വി റിപ്പോർട്ടർ സിജു കണ്ണനും ക്യാമറമാൻ 
ഷൈജു പിലാത്തറയ്ക്കും പരിക്കേറ്റു.

5:42 PM

കൊല്ലം പത്തനാപുരത്ത് LDF-UDF കയ്യാങ്കളി

കൊല്ലം പത്തനാപുരത്ത് LDF UDF കയ്യാങ്കളി. നടുക്കുന്ന് ഗവ: Lps ൽ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചത്. വോട്ടർ മാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്

5:40 PM

പോളിംഗ് 65 ശതമാനത്തിലേക്ക്, കണ്ണൂർ മുന്നിൽ

ലോക്സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലെത്തിയപ്പോൾ പോളിംഗ് ശതമാനം 65 ലേക്ക് എത്തി. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിംഗ് 64.78 ആണ്. അവസാന മണിക്കൂറിൽ മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. കണ്ണൂരിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ പോളിംഗ് 70 ശതമാനത്തിനോടടുത്തായിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം-64.73

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-62.52
2. ആറ്റിങ്ങല്‍-65.56
3. കൊല്ലം-62.93
4. പത്തനംതിട്ട-60.36
5. മാവേലിക്കര-62.29
6. ആലപ്പുഴ-68.41
7. കോട്ടയം-62.27
8. ഇടുക്കി-62.44
9. എറണാകുളം-63.39
10. ചാലക്കുടി-66.77
11. തൃശൂര്‍-66.01
12. പാലക്കാട്-66.65
13. ആലത്തൂര്‍-66.05
14. പൊന്നാനി-60.09
15. മലപ്പുറം-64.15
16. കോഴിക്കോട്-65.72
17. വയനാട്-66.67
18. വടകര-65.82
19. കണ്ണൂര്‍-68.64
20. കാസര്‍ഗോഡ്-67.39

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, കേരളം

5:11 PM

വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് ശതമാനം 60 കടന്നു

ലോക്സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം മെച്ചപ്പെടുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിംഗ് 60 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

5:03 PM

വടകര മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

വടകര മണ്ഡലത്തിലെ വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. വളയം യു പി സ്കൂളിലെ 63 നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

4:50 PM

വയനാട്ടിൽ ഇക്കുറി റെക്കോർഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് എഐസിസി

വയനാട്ടിൽ ഇക്കുറി റെക്കോർഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് എഐസിസി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം രാഹുൽ ഗാന്ധി മറികടക്കുമെന്ന് എ ഐ സി സി വക്താവ് പവൻ ഖേര പറഞ്ഞു.

4:32 PM

ഇടുക്കി ഖജനാപ്പാറയിൽ കള്ളവോട്ട്

ഇടുക്കി ഖജനാപ്പാറയിൽ കള്ളവോട്ട്. ഖജനാപ്പാറ ബൂത്ത് പത്തൊമ്പതിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഖജനാപ്പാറ സ്വദേശി മുരുകൻ മൂക്കൻ  വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിയപ്പോഴാണ് തൻ്റെ പേരിൽ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്

4:16 PM

പോളിംഗ് 60 ശതമാനത്തിലേക്ക്

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ പോളിംഗ് 4 മണിയാകുമ്പോൾ 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 4 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 56.01 ശതമാനം കടന്നു. ആലപ്പുഴയും കാസർകോടും കണ്ണൂരും ചാലക്കുടിയും ഇതിനകം 58 ശതമാനം കടന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു. 

3:52 PM

കോഴിക്കോട് രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി.

കോഴിക്കോട് രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61, 162 പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.

3:41 PM

പോളിംഗ് 50 ശതമാനം കടന്നു

സംസ്ഥാനത്ത് പോളിംഗ് 50 ശതമാനം കടന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 03.15 വരെ 52.34 ശതമാനം ആണ്

3:15 PM

ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യു ഡി എഫ് ബൂത്ത്‌ ഏജന്റ്മാർ പിടികൂടിയത്. 77 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80 ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ് തടഞ്ഞത്.

2:46 PM

തിരുവല്ലയിലും അടൂരിലും കള്ളവോട്ട് പരാതി

തിരുവല്ല കുന്നന്താനത്തും കള്ളവോട്ട് പരാതി. പാലയ്ക്കാതകിടി യു.പി. സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ അഞ്ജു പി ഫിലിപ്പോസിൻ്റെ വോട്ട് മറ്റാരോ ചെയ്തു എന്നാണ് പരാതി. അടൂർ മണക്കാല ബൂത്ത് 166 ലും കള്ളവോട്ട് പരാതിയുണ്ട്. ലാലി യോഹന്നാൻ്റെ വോട്ട് മറ്റാരോ ചെയ്തെന്നാണ് പരാതിയുയര്‍ന്നത്. 

2:38 PM

വീണ്ടും കള്ളവോട്ട്

കുന്നുകുഴിയിൽ വീണ്ടും കള്ളവോട്ട്. 171-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട്. തങ്കപ്പൻ എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരിക്കുന്നതായി കണ്ടെത്തി. തങ്കപ്പനും വോട്ട് ചെയ്യാൻ അനുമതി നൽകി. 

2:18 PM

'പ്രധാനമന്ത്രി ഭയന്നിരിക്കുന്നു'; വിമര്‍ശനവുമായി രാഹുൽ ഗാന്ധി

'ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കും. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും, പാത്രം കൊട്ടാൻ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി മിണ്ടുന്നുണ്ടോ'- എന്നും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കർണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുലിന്‍റെ പരാമർശം. 

2:04 PM

വൻപോളിങ്, ജനങ്ങൾ ആവേശത്തിൽ, ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ട്: പന്ന്യൻ രവീന്ദ്രൻ

തെരഞ്ഞെടുപ്പിൽ വൻപോളിങ്ങാണെന്നും ആളുകൾ ആവേശത്തിലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും പന്ന്യൻ പറഞ്ഞു. 

Read more

2:01 PM

വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു

കൂമ്പാറ സ്വദേശി ജോൺ എബ്രഹാമും ഭാര്യയും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. പുക കണ്ടയുടൻ ഇറങ്ങിയത് കൊണ്ട് മൂവർക്കും പരിക്കില്ല. കാർ പൂർണമായും കത്തി നശിച്ചു. 

1:57 PM

പോളിങ് ഉയരും, കള്ളവോട്ട് നടന്നിട്ടില്ല: സഞ്ജയ് കൗള്‍

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം

'പോളിങ് സമാധാനപരമായി നടക്കുന്നു. ഉച്ചകഴിഞ്ഞ് പോളിങ് കൂടും. കള്ളവോട്ട് നടന്നു എന്ന ആരോപണം അന്വേഷിച്ചു. അങ്ങനെയൊന്ന് നടന്നിട്ടില്ല. പൊതുവേ പോളിങിൻ്റെ വേഗത തൃപ്തികരമാണ്. ആറ് മണിക്ക് ക്യൂവിൽ ഉള്ള എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ഇവിഎം തകരാർ സംഭവിച്ച ഇടങ്ങളിൽ പരിശോധിച്ച ശേഷം മൂന്ന് മണിക്ക് സമയം കൂട്ടി നൽകുന്ന കാര്യം തീരുമാനിക്കും'.

1:51 PM

വടകരയ്ക്ക് ഇതെന്തുപറ്റി?

വടകരയിൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ച രീതിയിൽ ഉയർന്നിട്ടില്ല. കാരണം പരിശോധിക്കണമെന്ന് കെ കെ രമ.

1:50 PM

സിപിഎം ബൂത്ത് പിടിച്ചതായി ആരോപണം

പയ്യന്നൂർ കാറമേൽ എഎൽപി സ്കൂൾ ബൂത്ത് 78 സിപിഎം പിടിച്ചതായി കോൺഗ്രസ് ആരോപണം. രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുന്നു. യുഡിഎഫിൻ്റെ ഏജൻ്റ് രഞ്ജിത്തിനെ മർദ്ദിച്ചതായി പരാതി. 

1:43 PM

വടകരയില്‍ ഓപ്പൺ വോട്ടിൽ പരാതി

വടകര മണ്ഡലത്തിലെ ഓപ്പൺ വോട്ടിൽ പലയിടത്തും പരാതി. കൊയിലാണ്ടിയിലെ ചില ബൂത്തുകളിൽ പരാതി ഉയർന്നു. ഇതേത്തുടർന്ന് കർശന നിരീക്ഷണത്തിന് ശേഷം മാത്രമേ ഓപ്പൺ വോട്ട് അനുവദിക്കുന്നുള്ളൂ. 

1:41 PM

വിവിധ സംസ്ഥാനങ്ങളിൽ പോളിങ്- ഉച്ചയ്ക്ക് 1 മണിവരെ

അസം- 46.31% 

ബിഹാർ- 33.80%

ഛത്തീസ്​ഗഡ്- 53.09% 

ജമ്മു കശ്മീർ- 42.88% 

കർണാടക- 38.23% 

കേരളം- 39.26% 

മധ്യപ്രദേശ്- 38.96% 

മഹാരാഷ്ട്ര- 31.77% 

മണിപ്പൂർ- 54.26% 

രാജസ്ഥാൻ- 40.39% 

ത്രിപുര- 54.47% 

ഉത്തർ പ്രദേശ്- 35.73% 

പശ്ചിമ ബം​ഗാൾ- 47.29%  

1:38 PM

പോളിങ് ശതമാനം-38.01

കേരളത്തില്‍ ഉച്ചയ്ക്ക് 01.05 വരെ പോളിങ് 38.01

1. തിരുവനന്തപുരം-37.20
2. ആറ്റിങ്ങല്‍-40.16
3. കൊല്ലം-37.38
4. പത്തനംതിട്ട-37.99
5. മാവേലിക്കര-38.19
6. ആലപ്പുഴ-39.90
7. കോട്ടയം-38.25
8. ഇടുക്കി-38.34
9. എറണാകുളം-37.71
10. ചാലക്കുടി-39.77
11. തൃശൂര്‍-38.35
12. പാലക്കാട്-39.71
13. ആലത്തൂര്‍-38.33
14. പൊന്നാനി-33.56
15. മലപ്പുറം-35.82
16. കോഴിക്കോട്-36.87
17. വയനാട്-38.85
18. വടകര-36.25
19. കണ്ണൂര്‍-39.44
20. കാസര്‍ഗോഡ്-38.66

12:43 PM

പോളിംഗ് ശതമാനം- 12.15 PM

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം-12.15 PM

സംസ്ഥാനം-33.40

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-32.55
2. ആറ്റിങ്ങല്‍-35.15
3. കൊല്ലം-33.07
4. പത്തനംതിട്ട-33.63
5. മാവേലിക്കര-33.80
6. ആലപ്പുഴ-35.13
7. കോട്ടയം-33.50
8. ഇടുക്കി-33.40
9. എറണാകുളം-32.92
10. ചാലക്കുടി-34.79
11. തൃശൂര്‍-33.48
12. പാലക്കാട്-35.10
13. ആലത്തൂര്‍-33.27
14. പൊന്നാനി-29.66
15. മലപ്പുറം-31.58
16. കോഴിക്കോട്-32.71
17. വയനാട്-34.12
18. വടകര-32.18
19. കണ്ണൂര്‍-34.51
20. കാസര്‍ഗോഡ്-33.82

12:42 PM

മടിപിടിച്ചിരിക്കാതെ എല്ലാവരും വോട്ട് ചെയ്യണം-എസ് സോമനാഥ്

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് തിരുവനന്തപുരം ഊളമ്പാറ എൽപി സ്കൂളിൽ വോട്ട് ചെയ്തു. ഐഎസ്ആർഒ ചെയർമാനായ ശേഷം ആദ്യമായാണ് വോട്ട് ചെയ്യാനെത്തിയത്. ജനാധിപത്യത്തിന്‍റെ ഭാഗമാകാൻ എല്ലാവരും വോട്ട് ചെയ്യണം. മടിപിടിച്ചിരിക്കാതെ എല്ലാവരും വോട്ട് ചെയ്യണം.
 

12:40 PM

വോട്ട് ചെയ്ത് സത്യൻ അന്തിക്കാട്

സംവിധായകൻ സത്യൻ അന്തിക്കാടും ഭാര്യ നിമ്മിയും  അന്തിക്കാട് ഗവ. എൽ.പി. സ്കൂളിൽ വോട്ട് ചെയ്തു

12:38 PM

സിപിഎം ആടി നിൽക്കുകയാണ്, പലരും ബിജെപിയിലെത്തും-കെ സുരേന്ദ്രൻ

എല്‍ഡിഎഫും ഉം യുഡിഎഫും പരിഭ്രാന്തരായിട്ടാണ് പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് കെ സുരേന്ദ്രൻ. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നും മാത്രമെ ആളുകൾ വരാവൂ എന്നു സിപിഎം ശാഢ്യം പിടിക്കരുത്. സിപിഎം ആടി നിൽക്കുകയാണ്. പലരും ബിജെപിയിലെത്തും. എല്ലാ മൂലധന ശക്തികളെയും  പിടിച്ചാണ് പിണറായി നിൽക്കുന്നത്. പാർട്ടിയിൽ ഇപിയെ വെട്ടിയത് റിയാസിന് വേണ്ടി.
അടുത്ത തവണ കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വരും. എല്ലാ വകുപ്പുകളും മുഖ്യമന്ത്രിക്ക് വേണ്ടി റിയാസ് കയ്യിട്ട് വാരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

12:36 PM

ഇപിക്കെതിരെ ബിനോയ്‌ വിശ്വം.

ഇപിക്കെതിരെ ബിനോയ്‌ വിശ്വം. ഇപി കൂടികാഴ്ച ഒഴിവാക്കണം ആയിരുന്നു. രാഷ്ട്രീയത്തിൽ ഒരുപാട് കളങ്കിത വ്യക്തിത്വങ്ങൾ ഉണ്ട്.
കമ്പോള താത്പര്യങ്ങൾ രാഷ്ട്രീയത്തെ അക്രമിക്കാൻ തുടങ്ങി. ഇടതുപക്ഷം കമ്പോള താത്പര്യത്തിൻ്റെ പക്ഷമല്ല. ഇത്തരം താത്പര്യങ്ങളിൽ ഇടതുപക്ഷക്കാർ പെടരുത്. വലതുപക്ഷം കമ്പോളത്തിൻ്റെ സ്വാഭാവിക പക്ഷമാണ്.കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനം.അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാൻ ആരേക്കാളും ബാധ്യത നേതാക്കൾക്കുണ്ട്. ഇടതുപക്ഷത്തിന് വർഗീയ ശക്തികളുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ വ്യക്തികളുടെ മാത്രം വീഴ്ചയാണ്. അത് ഇടതുപക്ഷത്തിൻ്റെ കുഴപ്പമല്ല

12:33 PM

ഇപി ജയരാജൻ കൺവീനർ സ്ഥാനം രാജിവെക്കണമെന്ന് എംഎം ഹസൻ

ഇപി  ജയരാജൻ കൺവീനർ സ്ഥാനം രാജിവെക്കണമെന്ന് എംഎം ഹസൻ ആവശ്യപ്പെട്ടു. ബിജെപി ബന്ധത്തിൻ്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ ആവശ്യപ്പെട്ടു. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജൻ്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം - ബിജെപി ഡീൽ പുറത്തു വന്നതിൻ്റെ ജാള്യം മറയ്ക്കാനാണെന്ന് ഹസൻ ആരോപിച്ചു

12:31 PM

ആരും വോട്ട് ചെയ്യാതിരിക്കരുത്- ആസിഫ് അലി

ആരും വോട്ട് ചെയ്യാതിരിക്കരുതെന്ന് നടൻ ആസിഫ് അലി പറഞ്ഞു. വോട്ട് ചെയ്യുക എന്നുള്ളത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അതിൽനിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. എല്ലാവരും വോട്ട് ചെയ്യണം. ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുത്. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്‍റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്.

12:26 PM

പല ബൂത്തുകളിലും നീണ്ട ക്യൂ

വടകരയില്‍ വോട്ട് ചെയ്യുന്നതിനായി കാത്തുനില്‍ക്കുന്നവര്‍

 

തിരുവനന്തപുരം ജഗതിയിലെ ബൂത്തിലെ തിരക്ക്

 

12:23 PM

ഗ്രാമീണ ജനത കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ഡി കെ ശിവകുമാർ

ഗ്രാമീണ ജനത കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ഡി കെ ശിവകുമാർ. ഇത്തവണ കർണാടക മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും ഡി കെ ശിവകുമാർ കനക് പുരയിൽ പറഞ്ഞു. ഡികെ ശിവകുമാറും സഹോദരൻ ഡി കെ സുരേഷും കനക് പുരയിൽ വോട്ട് രേഖപ്പെടുത്തി
 

12:12 PM

കർണാടകയിലെ ചിക്ബല്ലാപുര മണ്ഡലത്തിൽ 4.8 കോടി പിടിച്ചെടുത്തു

കർണാടകയിലെ ചിക്ബല്ലാപുര മണ്ഡലത്തിൽ വൻ പണവേട്ട. ബിജെപി സ്ഥാനാർഥിക്കെതിരെ കേസ്. പോളിംഗ് ദിനം 4.8 കോടി രൂപ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. ബിജെപി സ്ഥാനാർഥിയും മുൻ മന്ത്രിയുമായ കെ സുധാകറിനെതിരെ കേസെടുത്തുതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്.

12:11 PM

ഓപ്പൺ വോട്ടിൽ ക്രമക്കേടെന്ന് ഷാഫി പറമ്പിൽ

ഓപ്പൺ വോട്ടിൽ ക്രമക്കേടെന്ന് ഷാഫി പറമ്പിൽ. ചെറുപ്പക്കാരെ പോലും സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ല.
തനിക്കെതിരെ വ്യാജ ആരോപണം തുടരുന്നു. കലാപാഹ്വാനം നടത്തിയ ഉദ്യോഗസ്ഥനെ പോലും പോളിംഗ് ഡ്യൂട്ടിക്ക് നിയാഗിച്ചിരിക്കുന്നു.
ഇന്ന് വൈകീട്ട് മുതൽ നാടൊരുമിക്കണം എന്ന  ക്യാംപെയ്ൻ വടകര മണ്ഡലത്തിൽ തുടങ്ങും. ഇപിയുടെ മാത്രമല്ല മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടും പ്രശ്നമാണ്. സംസ്ഥാന സർക്കാരിൻറെ വിലയിരുത്തിലാവില്ല തെരഞ്ഞെടുപ്പ് ഫലം എന്നത് മുഖ്യമന്ത്രിയുടെ മുൻകൂർ ജാമ്യം.

12:10 PM

വോട്ട് ചെയ്ത് ഇലക്ഷൻ ബ്രാന്‍ഡ് അംബാസിഡര്‍ ടൊവിനോ

സിനിമാ താരവും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാന്‍ഡ് അംബാസിഡറുമായ ടോവിനോ തോമസ് വോട്ട് ചെയ്തു. ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.  എല്ലാവരും വോട്ട് ചെയ്യണമെന്നും നമുക്ക് കുറച്ച് ഓപ്ഷനേ ഉള്ളുവെങ്കിലും വോട്ടവകാശം വിനിയോഗിക്കണമെന്നും ടൊവിനോ തോമസ് പറഞ്ഞു.

11:59 AM

വോട്ട് മാറി ചെയ്തതായി പരാതി

വോട്ട് മാറി ചെയ്തതായി പരാതി. തിരുവനന്തപുരം കുന്നുകുഴി യുപിഎസിലാണ് സംഭവം. വടയക്കാട് സ്വദേശി രാജേഷിന്‍റെ വോട്ട് മറ്റാരോ ചെയ്തുവെന്നാണ് പരാതി

11:57 AM

മാവേലിക്കരയിൽ എൽഡിഎഫ് ബൂത്ത്‌ പിടിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ്

മാവേലിക്കര നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ് ബൂത്ത്‌ പിടിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ്. ചുനക്കര പഞ്ചായത്തിലെ 90,91,92,93 ) സിഎംഎസ് എൽപിഎസ് കോമല്ലൂർ) ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചുവെന്നാണ് എന്നാണ് പരാതി. മുൻപഞ്ചായത്ത്‌ അംഗം ആണ് നേതൃത്വം നൽകുന്നതെന്നും കോൺഗ്രസ്. യുഡിഫ് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

11:50 AM

ആറ്റിങ്ങൽ മണ്ഡലത്തിലും കള്ളവോട്ട്

ആറ്റിങ്ങൽ മണ്ഡലത്തിലെ പോത്തൻകോട് കള്ള വോട്ടെന്ന് പരാതി. 43-ാം നമ്പർ ബൂത്തിൽ ലളിതമ്മ (66) എന്ന വോട്ടര്‍ രാവിലെ 8 മണിക്ക് വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. ലളിതമ്മ ടെണ്ടർ വോട്ട് ചെയ്തു. പരാതി നൽകുമെന്നും ലളിതമ്മ

11:49 AM

കർണാടകയിൽ കനത്ത പോളിംഗ്

കർണാടകയിൽ കനത്ത പോളിംഗ്. 11 മണി വരെ കർണാടകയിലെ 14 മണ്ഡലങ്ങളിൽ 22.34% ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് ദക്ഷിണ കന്നഡ മണ്ഡലത്തിൽ, 30.98%. ഏറ്റവും കുറവ് ബെംഗളുരു സെൻട്രൽ മണ്ഡലത്തിൽ, 19.21%.
.

11:48 AM

പത്തനംതിട്ടയിൽ വീണ്ടും കള്ളവോട്ടെന്ന് പരാതി

പത്തനംതിട്ടയിൽ വീണ്ടും കള്ളവോട്ടെന്ന് പരാതി. ഓമല്ലൂർ 205 ആം ബൂത്തിലെ വോട്ടർ ജോമോൻ കെ യേശുദാസ് വോട്ടിടാൻ എത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തതായി കണ്ടെത്തി

11:46 AM

ഇടതുപക്ഷ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

ഇടതുപക്ഷ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. അത് മന്ത്രിയായാലും നേതാക്കൾ ആയാലും. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തിൽ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവർത്തനം. ഇടതുപക്ഷം ശ്വസിക്കുന്ന വായുവിൽ പോലും മതവർഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്. അത് അവസാന ശ്വാസം വരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

11:42 AM

വിവിധ സംസ്ഥാനങ്ങളിൽ പോളിങ് - രാവിലെ 11 മണിവരെ

വിവിധ സംസ്ഥാനങ്ങളിൽ പോളിങ് - രാവിലെ 11 മണിവരെ

അസം - 27.43% 

ബിഹാർ - 21.68%

ഛത്തീസ്​ഗഡ് - 35.47% 

ജമ്മു കശ്മീർ - 26.61% 

കർണാടക - 22.34% 

കേരളം - 25.61% 

മധ്യപ്രദേശ് - 28.15% 

മഹാരാഷ്ട്ര - 18.83% 

മണിപ്പൂർ - 33.22% 

രാജസ്ഥാൻ - 26.84% 

ത്രിപുര - 36.42% 

ഉത്തർ പ്രദേശ് - 24.31% 

പശ്ചിമ ബം​ഗാൾ - 31.25%

11:40 AM

പെരിന്തല്‍മണ്ണയില്‍ കള്ള വോട്ട് നടന്നതായി പരാതി

പെരിന്തല്‍മണ്ണയില്‍ കള്ള വോട്ട് നടന്നതായി പരാതി. മലപ്പുറം പെരിന്തൽമണ്ണ പന്ത്രണ്ടാം നമ്പർ ബൂത്തിൽ കള്ള വോട്ട് നടന്നതായി പരാതി.  പെരിന്തൽമണ്ണ സ്വദേശി ഫാത്തിമയുടെ വോട്ട് പോസ്റ്റൽ വോട്ട് ആയി രേഖപെടുത്തിയിരുന്നു. പരാതിയെ തുടർന്ന് ഇവർക്കു ടെൻഡർ വോട്ട് ചെയ്യാൻ അനുമതി നൽകി

11:36 AM

104ാം വയസിൽ പോളിങ് ബൂത്തിൽ നേരിട്ടെത്തി വിരോണി മുത്തശ്ശി

ഹോംവോട്ടിംഗിനുള്ള സൗകര്യം ഉദ്യോഗസ്ഥർ ഒരുക്കിയില്ല. 104 ആം വയസിൽ പോളിംഗ് ബൂത്തിൽ നേരിട്ടെത്തി  വോട്ട് രേഖപ്പെടുത്തി എറണാകുളം ലോകസഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി. മൂത്തേടം സെന്‍റ് മേരീസ് യുപി സ്കൂളിലെ 22 ആം ബൂത്തിലായിരുന്നു  മുത്തശ്ശി വോട്ട്.നാളിതുവരെ വോട്ട് മുടക്കിയിട്ടില്ലെന്ന് വിരോണി ചേച്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:20 AM

സംസ്ഥാനത്ത് പോളിങ് 24ശതമാനം (11.00 AM)

രാവിലെ 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ പോളിങ് 24ശതമാനം പിന്നിട്ടു.

മണ്ഡലങ്ങൾ (പോളിങ് ശതമാനം)

തിരുവനന്തപുരം-23.75%
ആറ്റിങ്ങൽ-26.03%
കൊല്ലം-23.82%
പത്തനംതിട്ട-24.39%
മാവേലിക്കര-24.56%
ആലപ്പുഴ-25.28%
കോട്ടയം-24.25%
ഇടുക്കി-24.13%
എറണാകുളം-23.90%
ചാലക്കുടി-24.93%
തൃശൂർ-24.12%
പാലക്കാട്-25.20%
ആലത്തൂർ-23.75%
പൊന്നാനി-20.97%
മലപ്പുറം-22.44%
കോഴിക്കോട്-23.13%
വയനാട്-24.64%
വടകര-22.66%
കണ്ണൂർ-24.68%
കാസർഗോഡ്-23.74%
 

11:10 AM

ഇ പി ജയരാജൻ മുഖ്യമന്ത്രി- ബിജെപി എന്നിവർക്കിടയിലുള്ള പാലം- രമേശ് ചെന്നിത്തല

ഇ പി ജയരാജൻ മുഖ്യമന്ത്രി- ബിജെപി എന്നിവർക്കിടയിലുള്ള പാലമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്‍റെ വിലയിരുത്തൽ അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരാജയഭീതിയിൽ നിന്നാണ്. ഇ പി ജയരാജന്‍റെ എല്ലാ നീക്കങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

11:09 AM

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം- കോഴിക്കോട്  കളക്ടര്‍

വോട്ടിംഗ് മെഷീനിലെ ക്രമക്കേടെന്ന പരാതി വസ്തുതാ വിരുദ്ധമാണെന്ന് കോഴിക്കോട് കളക്ടര്‍. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്.തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

11:07 AM

വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ കാക്കാഴം സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാക്കഴം തെക്ക് മുറി വീട്ടിൽ സോമരാജൻ(76) ആണ് മരിച്ചത്. എസ്എന്‍വിടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയത്, 138 നമ്പര്‍ ബൂത്തിലാണ് സംഭവം. അര മണിക്കൂർ ഓളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ ആയിരുന്നു കുഴഞ്ഞു വീണത്.

11:06 AM

ബൂത്ത് ഏജന്‍റ് കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് ടൗൺ   ബൂത്ത് നമ്പർ 16 ലെ  എൽഡിഎഫ് ബൂത്ത് ഏജന്‍റ്  കുഴഞ്ഞ് വീണ് മരിച്ചു. കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് മരിച്ചത്.ബൂത്തിൽ  കുഴഞ്ഞ വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

11:03 AM

ഈ ജനവിധി ജനങ്ങള്‍ക്ക് തന്നെ എതിരായിട്ടുള്ളത്- ശ്രീനിവാസൻ

നടൻ ശ്രീനിവാസൻ തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്തു. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. ഈ ജനവിധി ജനങ്ങള്‍ക്ക് തന്നെ എതിരായിട്ടുള്ളതാണ്. ആര് ജയിച്ചാലും അവര്‍ ജനത്തിന് എതിരാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്നും ശ്രീനിവാസൻ പറഞ്ഞു.

10:57 AM

നിർണായകമായ തെരഞ്ഞെടുപ്പാണെന്ന് എകെ ആന്‍റണി

നിർണായകമായ തെരഞ്ഞെടുപ്പാണെന്ന് വോട്ട് ചെയ്തശേഷം എകെ ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചു. അതിരൂക്ഷമായ ജനരോക്ഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞു വീശുകയാണ്. ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും ബിജെപി തകർന്ന് തരിപ്പണമാകും. 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും

10:54 AM

വിവിപാറ്റ് പൂര്‍ണമായും എണ്ണണം എന്ന ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളിൽ  കോടതി നിർദ്ദേശം മുന്നോട്ട് വച്ചു.ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് വോട്ടെടുപ്പിന് ശേഷം മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം.മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം.ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.

10:38 AM

വിവിധ സംസ്ഥാനങ്ങളിലെ പോളിങ് - രാവിലെ 9 മണിവരെ

വിവിധ സംസ്ഥാനങ്ങളിലെ പോളിങ് - രാവിലെ 9 മണിവരെ

അസം - 9.71% 

ബിഹാർ - 8.4 %

ഛത്തീസ്​ഗഡ് - 15.42% 

ജമ്മു കശ്മീർ - 10.39% 

കർണാടക - 9.21% 

കേരളം - 11.98% 

മധ്യപ്രദേശ് - 13.82% 

മഹാരാഷ്ട്ര - 7.45% 

മണിപ്പൂർ - 15.49% 

രാജസ്ഥാൻ - 11.77% 

ത്രിപുര - 16.65% 

ഉത്തർ പ്രദേശ് - 11.67% 

പശ്ചിമ ബം​ഗാൾ - 15.68%

10:24 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ് : മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ 19.06 % പോളിംഗ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മുന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 19.06 % പോളിംഗ് 

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കുടി-19.79
11. തൃശൂര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79

 

10:20 AM

വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ, പരാതിയുമായി ആന്റോ ആൻറണി

താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി. താമര ചിഹ്നം മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ച് വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്.  ഇത് ഇവിടെ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ട്. 
ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആൻറണി വ്യക്തമാക്കി. 

10:20 AM

വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ, പരാതിയുമായി ആന്റോ ആൻറണി

താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി. താമര ചിഹ്നം മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ച് വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്.  ഇത് ഇവിടെ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ട്. 
ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആൻറണി വ്യക്തമാക്കി. 

10:18 AM

ജോസ് കെ മാണി എം പി വോട്ട് രേഖപ്പെടുത്തി

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി വോട്ട് രേഖപ്പെടുത്തി. പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128 ആം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പമാണ് എംപി വോട്ട് ചെയ്യാനെത്തിയത്.  മാതാവ് കുട്ടിയമ്മ, ഭാര്യ നിഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. തോമസ് ചാഴിക്കാടൻ കോട്ടയത്തിന്റെ ചാമ്പ്യനായി വിജയിക്കും എന്ന് ജോസ് കെഎം മാണി പറഞ്ഞു . 

10:09 AM

മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. 

10:07 AM

സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ വോട്ട് ചെയ്തു

സിദ്ധാർത്ഥിന്‍റെ പിതാവ് ജയപ്രകാശും ഭാര്യ ഷീബയും വോട്ട് ചെയ്തു. നെടുമങ്ങാട്  മഞ്ച എല്‍എം എല്‍പിഎസിലാണ് വോട്ട് രേഖപ്പെടുത്തിയത്.

10:04 AM

വോട്ട് ചെയ്ത് ഫഹദ് ഫാസില്‍

സംവിധായകൻ ഫാസിലും നടൻ ഫഹദ് ഫാസിലും ആലപ്പുഴയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോള്‍

10:01 AM

വോട്ട് ചെയ്തിട്ട് കല്യാണം!

 

മാവേലിക്കര മണ്ഡലത്തിലെ 134 ആം ബൂത്തിൽ വിവാഹത്തിന് മുമ്പെ വോട്ട് ചെയ്യാൻ നവവധു എത്തിയപ്പോള്‍

9:56 AM

ഇടതുമുന്നണിക്ക് വലിയ വിജയപ്രതീക്ഷ -പി പ്രസാദ്


ഇടതുമുന്നണിക്ക് വലിയ വിജയപ്രതീക്ഷയുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം മന്ത്രി പി പ്രസാദ്. എൽഡിഎഫിന് അനുകൂലമായ ഒരു ട്രെൻഡ് ഉണ്ട്. മുൻകാലങ്ങളിൽ ഉണ്ടായതിനേക്കാൾ വിജയം ഉണ്ടാകും. ഇപി ജയരാജൻ്റെ വെളിപ്പെടുത്തൽ. ഇപിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപിയാണ്. ഒരു കാരണവശാലും അങ്ങോട്ടേക്ക് പോകില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മാവേലിക്കര മണ്ഡലത്തിലെ 134 ആം ബൂത്തിലാണ് മന്ത്രി പി പ്രസാദ് വോട്ട് രേഖപ്പെടുത്തിയത്.

9:55 AM

മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടും-വി. എൻ. വാസവൻ

മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് വി. എൻ. വാസവൻ പറഞ്ഞു. കേരളത്തിൽ ചരിത്രവിജയം നേടും.കേന്ദ്രത്തിനുള്ള താക്കീത് കേരളം നൽകും. ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്നതിനാൽ പുതുപ്പള്ളിയിൽ പ്രചരണരംഗത്ത് ഇല്ലാതിരുന്ന ആവേശം. വോട്ടിംഗ് രംഗത്തും കാണാനില്ല.ബി.ജെ.പിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല.ബി.ജെ.പി രണ്ടാം സ്ഥാനത്ത് ഒരിടത്ത് പോലും വരില്ല.ഡൽഹി ലെഫ്റ്റനൽ ഗവർണർക്ക് കേരളത്തെ അറിയില്ല.എന്തെല്ലാം ഭീഷണികൾ ഉണ്ടായാലും അതിന് വഴങ്ങുന്ന നാടല്ല കേരളം.ഗവർണർക്ക് വന്ന പോലെ തന്നെ മടങ്ങി പോകേണ്ടി വന്നു. ദല്ലാളന്മാർ എല്ലാ കാലവും ദല്ലാൾ പണി ചെയ്യും.അത് സ്ഥാപിത താല്പര്യത്തോടെയാണ്.അതിനു പുറകെ പോകാതിരിക്കുകയാണ് പൊതുപ്രവർത്തകർ ചെയ്യേണ്ടതെന്നും വാസവൻ പറഞ്ഞു
 

9:54 AM

അടൂരില്‍ കള്ളവോട്ട് പരാതി

അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്ന് പരാതി.ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന പരാതി ഉയര്‍ന്നത്. കള്ള വോട്ട് ആരോപണം ശരി വെയ്ക്കുന്ന സംഭവമാണ് അടൂരിലേതെന്ന് ആന്റോ ആന്റണി ആരോപിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
 

9:53 AM

ആരും വോട്ട് ചെയ്യാതെ മാറി നിൽക്കരുത്-മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

ആരും വോട്ട് ചെയ്യാതെ മാറി നിൽക്കരുത്-മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. എറണാകുളത്ത് വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരസർക്കർ വരണമോ എന്ന് ചോദ്യത്തിന് ഈ നാട് അതാണല്ലോ എന്ന് ഉത്തരമെന്നായിരുന്നു മറുപടി. എല്ലാവർക്കും തുല്യതകിട്ടുന്ന, സുരക്ഷിതത്വം ഉറപ്പാക്കുന്ന നാട് ആണിത്.ആ  നാടിന്റെ സർക്കാരും അങ്ങനെയാവണം. അങ്ങനെ ആണല്ലോ നമ്മുടെ രാജ്യം. വോട്ട് രേഖപ്പെടുത്തിയത്.  അഭിമാനത്തോടെയാണ്. ആരും വോട്ട് ചെയ്യാതെ മാറി നിൽക്കരുതെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞ‌ു.

9:49 AM

നാടിന് ഏറ്റവും ഗുണമുള്ളവരെ വിജയിപ്പിക്കുക- മാർ ആൻഡ്രൂസ് താഴത്ത്

 

ഭാരതത്തിന്റെ സഭ തന്നെയാണ് ക്രൈസ്തവ സഭയെന്നും നാടിന് ഏറ്റവും ഗുണമുള്ളവരെ വിജയിപ്പിക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂരില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. .മണിപ്പൂർ കേരളത്തിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം. അത് കേരളത്തിൽ ചർച്ചയിയിട്ടുണ്ട്. മണിപ്പൂരിൽ പോയ ആളെന്ന നിലയിൽ എനിക്ക് വേദനിച്ചു.ആ വേദന ഞാൻ അമിത് ഷായോട് പങ്കു വെച്ചു.

9:47 AM

വയോധികൻ  കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ വയോധികൻ  കുഴഞ്ഞുവീണ് മരിച്ചു.നിറമെരുതൂർ  സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ആണ് മരിച്ചത് . ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു.

9:46 AM

ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല- എംവി ഗോവിന്ദൻ

ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേലയാണെന്നും ഇന്ന് വരെ മാത്രം ആയുസ്സുള്ള ആരോപണമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല. നന്ദകുമാർ ഫ്രോഡ് ആണ്. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മുന്നറിയിപ്പ്. സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ ആകാൻ സാധ്യതയില്ല. വാദത്തിന് വേണമെങ്കിൽ സമ്മതിക്കാം. ഞങ്ങൾ വമ്പിച്ച വിജയത്തിലേക്ക് പോകുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

9:44 AM

എല്ലാം ജനത്തിന് മനസിലാകും -ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ വാഴക്കാട് മപ്രം എൽപി സ്കൂളിൽ 42 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.ഇ പി ജയരാജനും അവരുടെ മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ട് ജനം ചർച്ച ചെയ്യട്ടെയെന്നു ഇ ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു. എല്ലാം ജനത്തിന് മനസിലാകും. യു ഡി എഫിനു അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. യുഡിഎഫിന് വൻ വിജയമുണ്ടാകും. ബി ജെ പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല.
 

9:30 AM

ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി

ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോഗസ്ഥര്‍. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തമിഴ് നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കുവാൻ സാധിക്കാതെ എത്തിയ വനിതയെ ആണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്. ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി.

9:24 AM

പ്രേമചന്ദ്രൻ വ്യക്തിഹത്യ നടത്തി, കലാകാരനാണെന്ന് പോലും ഓർത്തില്ല

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ  വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

9:26 AM

പോളിംഗ് 12 ശതമാനം കടന്നു

സംസ്ഥാനത്തെ പോളിംഗ് ഉയരുന്നു, ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 12 ശതമാനം പിന്നിട്ടു

9:17 AM

പ്രതീക്ഷയോടെ മുന്നണികള്‍

വോട്ടര്‍മാരുടെ നീണ്ട നിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ മുന്നണികളും സ്ഥാനാര്‍ഥികളും  

9:12 AM

എട്ട് ശതമാനം കടന്ന് പോളിംഗ്

സംസ്ഥാനത്തെ വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 8 ശതമാനം കടന്നു. രാവിലെ വലിയ ക്യൂവാണ് ബൂത്തുകളില്‍ ദൃശ്യമാകുന്നത്. 

8:57 AM

പരാമർശം തിരുത്തി ചിറ്റയം ഗോപകുമാർ

പരാമർശം തിരുത്തി ചിറ്റയം ഗോപകുമാർ. കുടുംബശ്രീ എന്നല്ല കുടുംബശ്രീ പ്രവർത്തകർ എന്നാണ് ഉദ്ദേശിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശദീകരിച്ചു.കുടുംബശ്രീ തോമസ് ഐസക്കിന്‍റെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിച്ചെന്നായിരുന്നു നേരത്തെ ചിറ്റയം ഗോപകുമാറിന്‍റെ പ്രതികരണം. ഇത് വിവാദമായതോടെയാണ് തിരുത്തിയത്. കുടുംബശ്രീയെ ദുരുപയോഗിച്ചു എന്ന യുഡിഎഫ് പരാതിയിൽ തോമസ് ഐസക്കിനെ വരണാധികാരി താക്കീത് ചെയ്തിരുന്നു. പരാതി ശരിവെക്കുന്ന പരാമർശമാണ് ഡെപ്യൂട്ടി സ്പീക്കർ നടത്തിയത്

8:55 AM

സംസ്ഥാനത്ത് യുഡിഎഫ് തരംഗം -കെസി വേണുഗോപാൽ

സംസ്ഥാനത്ത് യുഡിഎഫ് തരംഗം എന്ന് കെസി  വേണുഗോപാൽ പറഞ്ഞു.  രാജ്യത്ത് ഇന്ത്യ മുന്നണി അധികാരത്തിലെത്തും. അതിലൊരാളായി ആലപ്പുഴയിൽ നിന്നും തന്നെ ജനങ്ങൾ തിരഞ്ഞെടുക്കും  പ്രകാശ് ജാവദേക്കർ ഇ പി കൂടിക്കാഴ്ചയോടെ സിപിഐഎം- ബിജെപി ഡീൽ സത്യമെന്ന് തെളിഞ്ഞു.  കരുവന്നൂരും- ലാവ്ലിനും ഒന്നും സംഭവിക്കാത്തത് അതുകൊണ്ടാണ്. മർദ്ദനമേറ്റ സി ആർ മഹേഷ് എംഎൽഎ ക്കെതിരെ കേസെടുത്തു സംസ്ഥാനത്ത് വാദിയെ പ്രതിയാക്കുന്ന ആഭ്യന്തര വകുപ്പാണുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

8:54 AM

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല.ഒരേ പേരിൽ രണ്ടു തിരിച്ചറിയൽ കാർഡ്  ഉണ്ടായതിനെതുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. എബ്രഹാമിന്‍റെ പേരിൽ ഉള്ള തിരിച്ചറിയൽ കാർഡ് മറ്റൊരു സ്ത്രീയുടെ പേരിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടതാണ് തടസമായത്.

8:51 AM

ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു- വി എസ് സുനിൽ കുമാർ

ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് വി എസ് സുനിൽ കുമാർ.പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്നത് ശരിയല്ല. ഇത് വോട്ടർമാരെ കുറച്ചു കാണൽ ആണ്. പണത്തിന്റെ സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.

8:50 AM

വയനാട്ടിൽ വിജയം ഉറപ്പെന്ന് ആനി രാജ

വയനാട്ടിൽ വിജയം ഉറപ്പെന്ന് ആനി രാജ. ജനങ്ങളുടെ ആവേശമാണ് തൻ്റെയും ആവേശം.ജനങ്ങളിൽ വിശ്വാസമില്ലാത്തവരാണ് കിറ്റുകൾ നൽകി വോട്ട് സ്വാധീക്കാൻ ശ്രമിക്കുന്നത്.ജനങ്ങളിലാണ് ഇടതുപക്ഷത്തിൻ്റെ വിശ്വാസം.

8:50 AM

ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിൽ : അനിൽ ആന്‍റണി

ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്‍റണി പറഞ്ഞു. പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. നാലര ലക്ഷം വരെ വോട്ട് എൻഡിഎയ്ക്ക് ലഭിക്കും. എൽഡിഎഫിനും യുഡിഎഫിനും എതിരെ വലിയ തരത്തിൽ ജനവികാരം ഉണ്ട്കുടുംബത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. അച്ഛനെയും അമ്മയും കണ്ട ശേഷമാണ് വോട്ട് ചെയ്യാൻ എത്തിയത്.

8:47 AM

കേരളത്തിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ല.ചില കാര്യങ്ങളിൽ ഇ പി ജയരാജന് ജാഗ്രതക്കുറവ് ഉണ്ടായി. നന്ദകുമാറിനെ ആരും വിശ്വസിക്കില്ല.ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതി ൽ തെറ്റില്ലെന്നും പിണറായി വിജയൻ പറഞ്ഞു

11:22 PM IST:

നാദാപുരം വാണിമേലിൽ പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം. സമയം കഴിഞ്ഞ് എത്തിയവരെയും വോട്ട് ചെയ്യാൻ അനുവദിച്ചു വെന്ന് ആരോപണം. ക്രസൻ്റ് ഹൈസ്കൂളിലെ 84 നമ്പർ ബൂത്തിൽ  വോട്ടിങ് പൂർത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് പരാതി. നേരത്തെ ബൂത്തിൽ ഉണ്ടായിരുന്നവർ ടോക്കൺ അധികമായി വാങ്ങി പിന്നീടെത്തിയവർക്ക് നൽകിയെന്നാണ് ആരോപണം. ഇങ്ങനെ ടോക്കണുമായി എത്തിയവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്തെന്ന് കാണിച്ച് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി

10:54 PM IST:

വടകരയിലെ പോളിംഗ് രാത്രി വൈകിയും നടക്കുന്നത് അട്ടിമറിയുടെ ഭാഗമായാണോയെന്ന് സംശയമുണ്ടെന്ന് യു ഡി എഫ്. യു ഡി എഫിന് മേൽക്കൈയുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. എൽ ഡി എഫിന് മേൽക്കൈയുള്ള ബൂത്തുകളിൽ സാധാരണ നിലയിൽ വോട്ടെടുപ്പ് നടന്നെന്നും ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ചൂണ്ടികാട്ടി.

10:28 PM IST:

വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ നൂറിലധികം ആളുകൾ.
സ്ത്രീകളുൾപ്പടെ നിരവധിയാളുകൾ മണിക്കൂറുകളാണ് വോട്ടെടുപ്പിനായി കാത്ത് നിൽക്കുന്നത്. പത്ത് മണിക്ക് ശേഷവും 150 ടോക്കൺ ലഭിച്ചവരുണ്ട്. പത്ത് മണിവരെ 1040  ആളുകൾ വോട്ട് ചെയ്തു

9:10 PM IST:

വയനാട്ടിൽ പോളിങ് പൂർത്തിയായി. 73.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ 7 ശതമാനം പോളിംഗിൽ കുറവുണ്ടായി.

8:48 PM IST:

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

8:47 PM IST:

സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ല എന്ന സഹോദരിയും ബി.ജെ.പി. പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരേ തൃശൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ രംഗത്ത്. പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം എന്നുമായിരുന്നു.പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ, എനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട. ദൈവത്തിനറിയാം കള്ളനാണയങ്ങളെ. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ എന്റെ വിശ്വാസമെന്നും മുരളീധരന്‍ പറഞ്ഞു.

8:46 PM IST:

തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍. കോണ്‍ഗ്രസിന് കിട്ടേണ്ട എല്ലാ വോട്ടും പെട്ടിയിലായിട്ടുണ്ട്. പോളിങ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ല. ഇനി വിശ്രമത്തോടൊപ്പം അൽപം പുസ്തക വായനയും ഐ പി എൽ കാണലും നടക്കും. നേതൃത്വത്തിന്‍റെ തീരുമാന പ്രകാരം അടുത്ത ഘട്ട തെരഞ്ഞെടുപ്പിനായി മറ്റു സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്നും തരൂർ പറഞ്ഞു.

8:45 PM IST:

സംസ്ഥാനത്ത് ത്രികോണ പോരാട്ടം നടന്ന തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീ വോട്ടര്‍മാരില്‍ 565719 പേരും (73.02 ശതമാനം) വോട്ട് ചെയ്തു. 20 ട്രാന്‍സ്ജെന്‍ഡര്‍ക്കാരില്‍ 5 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (20 ശതമാനം).

8:11 PM IST:

കോട്ടയം കടനാട് പഞ്ചായത്തിലെ 25 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. ഇവിടെ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. എൽഡിഎഫും യുഡിഎഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു

7:53 PM IST:

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 7.45 ന് സംസ്ഥാനത്ത് പോളിംഗ് 70.03 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം- 70.03

മണ്ഡലം തിരിച്ചുള്ള കണക്ക്

1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7. കോട്ടയം-65.57
8. ഇടുക്കി-66.34
9. എറണാകുളം-67.82
10. ചാലക്കുടി-71.50
11. തൃശൂര്‍-71.70
12. പാലക്കാട്-72.20
13. ആലത്തൂര്‍-72.12
14. പൊന്നാനി-67.22
15. മലപ്പുറം-71.10
16. കോഴിക്കോട്-72.67
17. വയനാട്-72.52
18. വടകര-72.71
19. കണ്ണൂര്‍-75.32
20. കാസര്‍ഗോഡ്-73.84

7:37 PM IST:

കോഴിക്കോട് നാഗംപാറ ബൂത്തിൽ നീണ്ട നിര തുടരുന്നു. 600 ഓളം പേർ ഇനിയും വോട്ട് ചെയ്യാൻ ബാക്കി. ഇവിടെയാണ് 2 മണിക്കൂർ വരി നിന്ന് വോട്ട് ചെയ്തിറങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചത്.

7:31 PM IST:

സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്ത് നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ  അവസരം ലഭിച്ചില്ല. ആറ് മണിക്ക് മുൻപ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായി. പൊതുവിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടായെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

7:29 PM IST:

വരുന്ന നാളുകളിൽ എല്ലാവരും ഒന്നിച്ചു നിന്ന് പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാമെന്ന് തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തെ നല്ലവരായ സമ്മതിദായകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ താൻ നന്ദി പറയുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

7:18 PM IST:

തെരഞ്ഞടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് രംഗത്ത്. വോട്ടെടുപ്പ് തുടക്കം മുതലേ താളപ്പിഴ ഉണ്ടായെന്നും വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ലെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്‍റ് എം എം ഹസൻ പറഞ്ഞു. വ്യാപകമായി യന്ത്രത്തകരാർ എല്ലായിടത്തും ഉണ്ടായി. വോട്ടിങ്ങ് യന്ത്രം സജ്ജീകരിച്ചതിൽ പാകപ്പിഴ ഉണ്ടായി. ഇതെല്ലാം ബോധപൂർവമാണോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും എം എം ഹസൻ അറിയിച്ചു.

7:04 PM IST:

വിഴിഞ്ഞം ഹാർബർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. ബൂത്ത് സന്ദർശത്തിന് എത്തിയ ശശി തരൂരിനെ സിപിഎം പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

6:50 PM IST:

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6.45 ന് സംസ്ഥാനത്ത് പോളിംഗ് 69.04 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

6:35 PM IST:

കണ്ണൂരിൽ കള്ളവോട്ട് കുറവെന്ന് കെ സുധാകരൻ. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കള്ളവോട്ട് ഇത്തവണ കുറവാണെന്നാണ് സുധാകരൻ പറഞ്ഞത്. യു ഡി എഫിന്‍റെ വിജയം ഉറപ്പിക്കുന്ന പോളിംഗാണ് ഇക്കുറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോളിംഗ് വൈകുന്നതിനു കാരണം ഉദ്യോഗസ്ഥരാണെന്നും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥി പറഞ്ഞു.

6:26 PM IST:

മലപ്പുറം നെല്ലിക്കുത്തിൽ ബൂത്ത് സന്ദർശനത്തിനെ ത്തിയ ഇടത് സ്ഥാനാർത്ഥി വി വസീഫിനെ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞതായി പരാതി. ജിവിഎച്ച്എസ് എസ് നെല്ലിക്കുത്തിൽ എത്തിയ വസീഫിനെ തടഞ്ഞതയാണ് പരാതി ഉയർന്നിരിക്കുന്നത്

6:10 PM IST:

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 65.16 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

5:55 PM IST:

നാദാപുരം പഞ്ചായത്തിലെ 171, 172 ബൂത്തുകളിൽ വോട്ടർമാരും പോലീസും തമ്മിൽ ഉന്തും തള്ളും. ക്യൂ നിൽക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.

5:44 PM IST:

ചെർക്കള സ്കൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് ആക്രമണം. ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലാണ് മാധ്യമപ്രവർത്തകരെ യു ഡി എഫ് പ്രവർത്തകർ ആക്രിമിച്ചത്. കൈരളി ടി. വി റിപ്പോർട്ടർ സിജു കണ്ണനും ക്യാമറമാൻ 
ഷൈജു പിലാത്തറയ്ക്കും പരിക്കേറ്റു.

5:45 PM IST:

കൊല്ലം പത്തനാപുരത്ത് LDF UDF കയ്യാങ്കളി. നടുക്കുന്ന് ഗവ: Lps ൽ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചത്. വോട്ടർ മാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്

5:40 PM IST:

ലോക്സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലെത്തിയപ്പോൾ പോളിംഗ് ശതമാനം 65 ലേക്ക് എത്തി. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിംഗ് 64.78 ആണ്. അവസാന മണിക്കൂറിൽ മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. കണ്ണൂരിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ പോളിംഗ് 70 ശതമാനത്തിനോടടുത്തായിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം-64.73

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-62.52
2. ആറ്റിങ്ങല്‍-65.56
3. കൊല്ലം-62.93
4. പത്തനംതിട്ട-60.36
5. മാവേലിക്കര-62.29
6. ആലപ്പുഴ-68.41
7. കോട്ടയം-62.27
8. ഇടുക്കി-62.44
9. എറണാകുളം-63.39
10. ചാലക്കുടി-66.77
11. തൃശൂര്‍-66.01
12. പാലക്കാട്-66.65
13. ആലത്തൂര്‍-66.05
14. പൊന്നാനി-60.09
15. മലപ്പുറം-64.15
16. കോഴിക്കോട്-65.72
17. വയനാട്-66.67
18. വടകര-65.82
19. കണ്ണൂര്‍-68.64
20. കാസര്‍ഗോഡ്-67.39

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, കേരളം

5:11 PM IST:

ലോക്സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം മെച്ചപ്പെടുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിംഗ് 60 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

5:03 PM IST:

വടകര മണ്ഡലത്തിലെ വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. വളയം യു പി സ്കൂളിലെ 63 നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

4:50 PM IST:

വയനാട്ടിൽ ഇക്കുറി റെക്കോർഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് എഐസിസി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം രാഹുൽ ഗാന്ധി മറികടക്കുമെന്ന് എ ഐ സി സി വക്താവ് പവൻ ഖേര പറഞ്ഞു.

4:32 PM IST:

ഇടുക്കി ഖജനാപ്പാറയിൽ കള്ളവോട്ട്. ഖജനാപ്പാറ ബൂത്ത് പത്തൊമ്പതിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഖജനാപ്പാറ സ്വദേശി മുരുകൻ മൂക്കൻ  വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിയപ്പോഴാണ് തൻ്റെ പേരിൽ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്

4:16 PM IST:

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ പോളിംഗ് 4 മണിയാകുമ്പോൾ 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 4 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 56.01 ശതമാനം കടന്നു. ആലപ്പുഴയും കാസർകോടും കണ്ണൂരും ചാലക്കുടിയും ഇതിനകം 58 ശതമാനം കടന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു. 

3:52 PM IST:

കോഴിക്കോട് രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61, 162 പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.

3:41 PM IST:

സംസ്ഥാനത്ത് പോളിംഗ് 50 ശതമാനം കടന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 03.15 വരെ 52.34 ശതമാനം ആണ്

3:15 PM IST:

ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യു ഡി എഫ് ബൂത്ത്‌ ഏജന്റ്മാർ പിടികൂടിയത്. 77 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80 ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ് തടഞ്ഞത്.

2:47 PM IST:

തിരുവല്ല കുന്നന്താനത്തും കള്ളവോട്ട് പരാതി. പാലയ്ക്കാതകിടി യു.പി. സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ അഞ്ജു പി ഫിലിപ്പോസിൻ്റെ വോട്ട് മറ്റാരോ ചെയ്തു എന്നാണ് പരാതി. അടൂർ മണക്കാല ബൂത്ത് 166 ലും കള്ളവോട്ട് പരാതിയുണ്ട്. ലാലി യോഹന്നാൻ്റെ വോട്ട് മറ്റാരോ ചെയ്തെന്നാണ് പരാതിയുയര്‍ന്നത്. 

2:38 PM IST:

കുന്നുകുഴിയിൽ വീണ്ടും കള്ളവോട്ട്. 171-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട്. തങ്കപ്പൻ എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരിക്കുന്നതായി കണ്ടെത്തി. തങ്കപ്പനും വോട്ട് ചെയ്യാൻ അനുമതി നൽകി. 

2:19 PM IST:

'ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കും. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും, പാത്രം കൊട്ടാൻ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി മിണ്ടുന്നുണ്ടോ'- എന്നും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കർണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുലിന്‍റെ പരാമർശം. 

2:07 PM IST:

തെരഞ്ഞെടുപ്പിൽ വൻപോളിങ്ങാണെന്നും ആളുകൾ ആവേശത്തിലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും പന്ന്യൻ പറഞ്ഞു. 

Read more

2:01 PM IST:

കൂമ്പാറ സ്വദേശി ജോൺ എബ്രഹാമും ഭാര്യയും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. പുക കണ്ടയുടൻ ഇറങ്ങിയത് കൊണ്ട് മൂവർക്കും പരിക്കില്ല. കാർ പൂർണമായും കത്തി നശിച്ചു. 

1:58 PM IST:

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം

'പോളിങ് സമാധാനപരമായി നടക്കുന്നു. ഉച്ചകഴിഞ്ഞ് പോളിങ് കൂടും. കള്ളവോട്ട് നടന്നു എന്ന ആരോപണം അന്വേഷിച്ചു. അങ്ങനെയൊന്ന് നടന്നിട്ടില്ല. പൊതുവേ പോളിങിൻ്റെ വേഗത തൃപ്തികരമാണ്. ആറ് മണിക്ക് ക്യൂവിൽ ഉള്ള എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ഇവിഎം തകരാർ സംഭവിച്ച ഇടങ്ങളിൽ പരിശോധിച്ച ശേഷം മൂന്ന് മണിക്ക് സമയം കൂട്ടി നൽകുന്ന കാര്യം തീരുമാനിക്കും'.

1:51 PM IST:

വടകരയിൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ച രീതിയിൽ ഉയർന്നിട്ടില്ല. കാരണം പരിശോധിക്കണമെന്ന് കെ കെ രമ.

1:53 PM IST:

പയ്യന്നൂർ കാറമേൽ എഎൽപി സ്കൂൾ ബൂത്ത് 78 സിപിഎം പിടിച്ചതായി കോൺഗ്രസ് ആരോപണം. രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുന്നു. യുഡിഎഫിൻ്റെ ഏജൻ്റ് രഞ്ജിത്തിനെ മർദ്ദിച്ചതായി പരാതി. 

1:43 PM IST:

വടകര മണ്ഡലത്തിലെ ഓപ്പൺ വോട്ടിൽ പലയിടത്തും പരാതി. കൊയിലാണ്ടിയിലെ ചില ബൂത്തുകളിൽ പരാതി ഉയർന്നു. ഇതേത്തുടർന്ന് കർശന നിരീക്ഷണത്തിന് ശേഷം മാത്രമേ ഓപ്പൺ വോട്ട് അനുവദിക്കുന്നുള്ളൂ. 

1:41 PM IST:

അസം- 46.31% 

ബിഹാർ- 33.80%

ഛത്തീസ്​ഗഡ്- 53.09% 

ജമ്മു കശ്മീർ- 42.88% 

കർണാടക- 38.23% 

കേരളം- 39.26% 

മധ്യപ്രദേശ്- 38.96% 

മഹാരാഷ്ട്ര- 31.77% 

മണിപ്പൂർ- 54.26% 

രാജസ്ഥാൻ- 40.39% 

ത്രിപുര- 54.47% 

ഉത്തർ പ്രദേശ്- 35.73% 

പശ്ചിമ ബം​ഗാൾ- 47.29%  

1:39 PM IST:

കേരളത്തില്‍ ഉച്ചയ്ക്ക് 01.05 വരെ പോളിങ് 38.01

1. തിരുവനന്തപുരം-37.20
2. ആറ്റിങ്ങല്‍-40.16
3. കൊല്ലം-37.38
4. പത്തനംതിട്ട-37.99
5. മാവേലിക്കര-38.19
6. ആലപ്പുഴ-39.90
7. കോട്ടയം-38.25
8. ഇടുക്കി-38.34
9. എറണാകുളം-37.71
10. ചാലക്കുടി-39.77
11. തൃശൂര്‍-38.35
12. പാലക്കാട്-39.71
13. ആലത്തൂര്‍-38.33
14. പൊന്നാനി-33.56
15. മലപ്പുറം-35.82
16. കോഴിക്കോട്-36.87
17. വയനാട്-38.85
18. വടകര-36.25
19. കണ്ണൂര്‍-39.44
20. കാസര്‍ഗോഡ്-38.66

12:43 PM IST:

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം-12.15 PM

സംസ്ഥാനം-33.40

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-32.55
2. ആറ്റിങ്ങല്‍-35.15
3. കൊല്ലം-33.07
4. പത്തനംതിട്ട-33.63
5. മാവേലിക്കര-33.80
6. ആലപ്പുഴ-35.13
7. കോട്ടയം-33.50
8. ഇടുക്കി-33.40
9. എറണാകുളം-32.92
10. ചാലക്കുടി-34.79
11. തൃശൂര്‍-33.48
12. പാലക്കാട്-35.10
13. ആലത്തൂര്‍-33.27
14. പൊന്നാനി-29.66
15. മലപ്പുറം-31.58
16. കോഴിക്കോട്-32.71
17. വയനാട്-34.12
18. വടകര-32.18
19. കണ്ണൂര്‍-34.51
20. കാസര്‍ഗോഡ്-33.82

12:42 PM IST:

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് തിരുവനന്തപുരം ഊളമ്പാറ എൽപി സ്കൂളിൽ വോട്ട് ചെയ്തു. ഐഎസ്ആർഒ ചെയർമാനായ ശേഷം ആദ്യമായാണ് വോട്ട് ചെയ്യാനെത്തിയത്. ജനാധിപത്യത്തിന്‍റെ ഭാഗമാകാൻ എല്ലാവരും വോട്ട് ചെയ്യണം. മടിപിടിച്ചിരിക്കാതെ എല്ലാവരും വോട്ട് ചെയ്യണം.
 

12:40 PM IST:

സംവിധായകൻ സത്യൻ അന്തിക്കാടും ഭാര്യ നിമ്മിയും  അന്തിക്കാട് ഗവ. എൽ.പി. സ്കൂളിൽ വോട്ട് ചെയ്തു

12:38 PM IST:

എല്‍ഡിഎഫും ഉം യുഡിഎഫും പരിഭ്രാന്തരായിട്ടാണ് പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് കെ സുരേന്ദ്രൻ. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നും മാത്രമെ ആളുകൾ വരാവൂ എന്നു സിപിഎം ശാഢ്യം പിടിക്കരുത്. സിപിഎം ആടി നിൽക്കുകയാണ്. പലരും ബിജെപിയിലെത്തും. എല്ലാ മൂലധന ശക്തികളെയും  പിടിച്ചാണ് പിണറായി നിൽക്കുന്നത്. പാർട്ടിയിൽ ഇപിയെ വെട്ടിയത് റിയാസിന് വേണ്ടി.
അടുത്ത തവണ കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വരും. എല്ലാ വകുപ്പുകളും മുഖ്യമന്ത്രിക്ക് വേണ്ടി റിയാസ് കയ്യിട്ട് വാരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

12:36 PM IST:

ഇപിക്കെതിരെ ബിനോയ്‌ വിശ്വം. ഇപി കൂടികാഴ്ച ഒഴിവാക്കണം ആയിരുന്നു. രാഷ്ട്രീയത്തിൽ ഒരുപാട് കളങ്കിത വ്യക്തിത്വങ്ങൾ ഉണ്ട്.
കമ്പോള താത്പര്യങ്ങൾ രാഷ്ട്രീയത്തെ അക്രമിക്കാൻ തുടങ്ങി. ഇടതുപക്ഷം കമ്പോള താത്പര്യത്തിൻ്റെ പക്ഷമല്ല. ഇത്തരം താത്പര്യങ്ങളിൽ ഇടതുപക്ഷക്കാർ പെടരുത്. വലതുപക്ഷം കമ്പോളത്തിൻ്റെ സ്വാഭാവിക പക്ഷമാണ്.കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനം.അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാൻ ആരേക്കാളും ബാധ്യത നേതാക്കൾക്കുണ്ട്. ഇടതുപക്ഷത്തിന് വർഗീയ ശക്തികളുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ വ്യക്തികളുടെ മാത്രം വീഴ്ചയാണ്. അത് ഇടതുപക്ഷത്തിൻ്റെ കുഴപ്പമല്ല

12:33 PM IST:

ഇപി  ജയരാജൻ കൺവീനർ സ്ഥാനം രാജിവെക്കണമെന്ന് എംഎം ഹസൻ ആവശ്യപ്പെട്ടു. ബിജെപി ബന്ധത്തിൻ്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ ആവശ്യപ്പെട്ടു. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജൻ്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം - ബിജെപി ഡീൽ പുറത്തു വന്നതിൻ്റെ ജാള്യം മറയ്ക്കാനാണെന്ന് ഹസൻ ആരോപിച്ചു

12:31 PM IST:

ആരും വോട്ട് ചെയ്യാതിരിക്കരുതെന്ന് നടൻ ആസിഫ് അലി പറഞ്ഞു. വോട്ട് ചെയ്യുക എന്നുള്ളത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അതിൽനിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. എല്ലാവരും വോട്ട് ചെയ്യണം. ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുത്. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്‍റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്.

12:26 PM IST:

വടകരയില്‍ വോട്ട് ചെയ്യുന്നതിനായി കാത്തുനില്‍ക്കുന്നവര്‍

 

തിരുവനന്തപുരം ജഗതിയിലെ ബൂത്തിലെ തിരക്ക്

 

12:23 PM IST:

ഗ്രാമീണ ജനത കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ഡി കെ ശിവകുമാർ. ഇത്തവണ കർണാടക മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും ഡി കെ ശിവകുമാർ കനക് പുരയിൽ പറഞ്ഞു. ഡികെ ശിവകുമാറും സഹോദരൻ ഡി കെ സുരേഷും കനക് പുരയിൽ വോട്ട് രേഖപ്പെടുത്തി
 

12:12 PM IST:

കർണാടകയിലെ ചിക്ബല്ലാപുര മണ്ഡലത്തിൽ വൻ പണവേട്ട. ബിജെപി സ്ഥാനാർഥിക്കെതിരെ കേസ്. പോളിംഗ് ദിനം 4.8 കോടി രൂപ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. ബിജെപി സ്ഥാനാർഥിയും മുൻ മന്ത്രിയുമായ കെ സുധാകറിനെതിരെ കേസെടുത്തുതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്.

12:11 PM IST:

ഓപ്പൺ വോട്ടിൽ ക്രമക്കേടെന്ന് ഷാഫി പറമ്പിൽ. ചെറുപ്പക്കാരെ പോലും സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ല.
തനിക്കെതിരെ വ്യാജ ആരോപണം തുടരുന്നു. കലാപാഹ്വാനം നടത്തിയ ഉദ്യോഗസ്ഥനെ പോലും പോളിംഗ് ഡ്യൂട്ടിക്ക് നിയാഗിച്ചിരിക്കുന്നു.
ഇന്ന് വൈകീട്ട് മുതൽ നാടൊരുമിക്കണം എന്ന  ക്യാംപെയ്ൻ വടകര മണ്ഡലത്തിൽ തുടങ്ങും. ഇപിയുടെ മാത്രമല്ല മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടും പ്രശ്നമാണ്. സംസ്ഥാന സർക്കാരിൻറെ വിലയിരുത്തിലാവില്ല തെരഞ്ഞെടുപ്പ് ഫലം എന്നത് മുഖ്യമന്ത്രിയുടെ മുൻകൂർ ജാമ്യം.

12:10 PM IST:

സിനിമാ താരവും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാന്‍ഡ് അംബാസിഡറുമായ ടോവിനോ തോമസ് വോട്ട് ചെയ്തു. ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.  എല്ലാവരും വോട്ട് ചെയ്യണമെന്നും നമുക്ക് കുറച്ച് ഓപ്ഷനേ ഉള്ളുവെങ്കിലും വോട്ടവകാശം വിനിയോഗിക്കണമെന്നും ടൊവിനോ തോമസ് പറഞ്ഞു.

11:59 AM IST:

വോട്ട് മാറി ചെയ്തതായി പരാതി. തിരുവനന്തപുരം കുന്നുകുഴി യുപിഎസിലാണ് സംഭവം. വടയക്കാട് സ്വദേശി രാജേഷിന്‍റെ വോട്ട് മറ്റാരോ ചെയ്തുവെന്നാണ് പരാതി

11:57 AM IST:

മാവേലിക്കര നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ് ബൂത്ത്‌ പിടിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ്. ചുനക്കര പഞ്ചായത്തിലെ 90,91,92,93 ) സിഎംഎസ് എൽപിഎസ് കോമല്ലൂർ) ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചുവെന്നാണ് എന്നാണ് പരാതി. മുൻപഞ്ചായത്ത്‌ അംഗം ആണ് നേതൃത്വം നൽകുന്നതെന്നും കോൺഗ്രസ്. യുഡിഫ് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

11:55 AM IST:

ആറ്റിങ്ങൽ മണ്ഡലത്തിലെ പോത്തൻകോട് കള്ള വോട്ടെന്ന് പരാതി. 43-ാം നമ്പർ ബൂത്തിൽ ലളിതമ്മ (66) എന്ന വോട്ടര്‍ രാവിലെ 8 മണിക്ക് വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. ലളിതമ്മ ടെണ്ടർ വോട്ട് ചെയ്തു. പരാതി നൽകുമെന്നും ലളിതമ്മ

11:49 AM IST:

കർണാടകയിൽ കനത്ത പോളിംഗ്. 11 മണി വരെ കർണാടകയിലെ 14 മണ്ഡലങ്ങളിൽ 22.34% ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് ദക്ഷിണ കന്നഡ മണ്ഡലത്തിൽ, 30.98%. ഏറ്റവും കുറവ് ബെംഗളുരു സെൻട്രൽ മണ്ഡലത്തിൽ, 19.21%.
.

11:48 AM IST:

പത്തനംതിട്ടയിൽ വീണ്ടും കള്ളവോട്ടെന്ന് പരാതി. ഓമല്ലൂർ 205 ആം ബൂത്തിലെ വോട്ടർ ജോമോൻ കെ യേശുദാസ് വോട്ടിടാൻ എത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തതായി കണ്ടെത്തി

11:46 AM IST:

ഇടതുപക്ഷ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. അത് മന്ത്രിയായാലും നേതാക്കൾ ആയാലും. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തിൽ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവർത്തനം. ഇടതുപക്ഷം ശ്വസിക്കുന്ന വായുവിൽ പോലും മതവർഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്. അത് അവസാന ശ്വാസം വരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

11:42 AM IST:

വിവിധ സംസ്ഥാനങ്ങളിൽ പോളിങ് - രാവിലെ 11 മണിവരെ

അസം - 27.43% 

ബിഹാർ - 21.68%

ഛത്തീസ്​ഗഡ് - 35.47% 

ജമ്മു കശ്മീർ - 26.61% 

കർണാടക - 22.34% 

കേരളം - 25.61% 

മധ്യപ്രദേശ് - 28.15% 

മഹാരാഷ്ട്ര - 18.83% 

മണിപ്പൂർ - 33.22% 

രാജസ്ഥാൻ - 26.84% 

ത്രിപുര - 36.42% 

ഉത്തർ പ്രദേശ് - 24.31% 

പശ്ചിമ ബം​ഗാൾ - 31.25%

11:40 AM IST:

പെരിന്തല്‍മണ്ണയില്‍ കള്ള വോട്ട് നടന്നതായി പരാതി. മലപ്പുറം പെരിന്തൽമണ്ണ പന്ത്രണ്ടാം നമ്പർ ബൂത്തിൽ കള്ള വോട്ട് നടന്നതായി പരാതി.  പെരിന്തൽമണ്ണ സ്വദേശി ഫാത്തിമയുടെ വോട്ട് പോസ്റ്റൽ വോട്ട് ആയി രേഖപെടുത്തിയിരുന്നു. പരാതിയെ തുടർന്ന് ഇവർക്കു ടെൻഡർ വോട്ട് ചെയ്യാൻ അനുമതി നൽകി

11:36 AM IST:

ഹോംവോട്ടിംഗിനുള്ള സൗകര്യം ഉദ്യോഗസ്ഥർ ഒരുക്കിയില്ല. 104 ആം വയസിൽ പോളിംഗ് ബൂത്തിൽ നേരിട്ടെത്തി  വോട്ട് രേഖപ്പെടുത്തി എറണാകുളം ലോകസഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി. മൂത്തേടം സെന്‍റ് മേരീസ് യുപി സ്കൂളിലെ 22 ആം ബൂത്തിലായിരുന്നു  മുത്തശ്ശി വോട്ട്.നാളിതുവരെ വോട്ട് മുടക്കിയിട്ടില്ലെന്ന് വിരോണി ചേച്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:20 AM IST:

രാവിലെ 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ പോളിങ് 24ശതമാനം പിന്നിട്ടു.

മണ്ഡലങ്ങൾ (പോളിങ് ശതമാനം)

തിരുവനന്തപുരം-23.75%
ആറ്റിങ്ങൽ-26.03%
കൊല്ലം-23.82%
പത്തനംതിട്ട-24.39%
മാവേലിക്കര-24.56%
ആലപ്പുഴ-25.28%
കോട്ടയം-24.25%
ഇടുക്കി-24.13%
എറണാകുളം-23.90%
ചാലക്കുടി-24.93%
തൃശൂർ-24.12%
പാലക്കാട്-25.20%
ആലത്തൂർ-23.75%
പൊന്നാനി-20.97%
മലപ്പുറം-22.44%
കോഴിക്കോട്-23.13%
വയനാട്-24.64%
വടകര-22.66%
കണ്ണൂർ-24.68%
കാസർഗോഡ്-23.74%
 

11:38 AM IST:

ഇ പി ജയരാജൻ മുഖ്യമന്ത്രി- ബിജെപി എന്നിവർക്കിടയിലുള്ള പാലമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്‍റെ വിലയിരുത്തൽ അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരാജയഭീതിയിൽ നിന്നാണ്. ഇ പി ജയരാജന്‍റെ എല്ലാ നീക്കങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

11:09 AM IST:

വോട്ടിംഗ് മെഷീനിലെ ക്രമക്കേടെന്ന പരാതി വസ്തുതാ വിരുദ്ധമാണെന്ന് കോഴിക്കോട് കളക്ടര്‍. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്.തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

11:07 AM IST:

ആലപ്പുഴ കാക്കാഴം സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാക്കഴം തെക്ക് മുറി വീട്ടിൽ സോമരാജൻ(76) ആണ് മരിച്ചത്. എസ്എന്‍വിടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയത്, 138 നമ്പര്‍ ബൂത്തിലാണ് സംഭവം. അര മണിക്കൂർ ഓളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ ആയിരുന്നു കുഴഞ്ഞു വീണത്.

11:06 AM IST:

കോഴിക്കോട് ടൗൺ   ബൂത്ത് നമ്പർ 16 ലെ  എൽഡിഎഫ് ബൂത്ത് ഏജന്‍റ്  കുഴഞ്ഞ് വീണ് മരിച്ചു. കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് മരിച്ചത്.ബൂത്തിൽ  കുഴഞ്ഞ വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

11:03 AM IST:

നടൻ ശ്രീനിവാസൻ തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്തു. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. ഈ ജനവിധി ജനങ്ങള്‍ക്ക് തന്നെ എതിരായിട്ടുള്ളതാണ്. ആര് ജയിച്ചാലും അവര്‍ ജനത്തിന് എതിരാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്നും ശ്രീനിവാസൻ പറഞ്ഞു.

10:58 AM IST:

നിർണായകമായ തെരഞ്ഞെടുപ്പാണെന്ന് വോട്ട് ചെയ്തശേഷം എകെ ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചു. അതിരൂക്ഷമായ ജനരോക്ഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞു വീശുകയാണ്. ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും ബിജെപി തകർന്ന് തരിപ്പണമാകും. 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും

10:54 AM IST:

വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളിൽ  കോടതി നിർദ്ദേശം മുന്നോട്ട് വച്ചു.ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് വോട്ടെടുപ്പിന് ശേഷം മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം.മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം.ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.

10:38 AM IST:

വിവിധ സംസ്ഥാനങ്ങളിലെ പോളിങ് - രാവിലെ 9 മണിവരെ

അസം - 9.71% 

ബിഹാർ - 8.4 %

ഛത്തീസ്​ഗഡ് - 15.42% 

ജമ്മു കശ്മീർ - 10.39% 

കർണാടക - 9.21% 

കേരളം - 11.98% 

മധ്യപ്രദേശ് - 13.82% 

മഹാരാഷ്ട്ര - 7.45% 

മണിപ്പൂർ - 15.49% 

രാജസ്ഥാൻ - 11.77% 

ത്രിപുര - 16.65% 

ഉത്തർ പ്രദേശ് - 11.67% 

പശ്ചിമ ബം​ഗാൾ - 15.68%

10:24 AM IST:

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മുന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 19.06 % പോളിംഗ് 

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കുടി-19.79
11. തൃശൂര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79

 

10:20 AM IST:

താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി. താമര ചിഹ്നം മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ച് വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്.  ഇത് ഇവിടെ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ട്. 
ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആൻറണി വ്യക്തമാക്കി. 

10:20 AM IST:

താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി. താമര ചിഹ്നം മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ച് വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്.  ഇത് ഇവിടെ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ട്. 
ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആൻറണി വ്യക്തമാക്കി. 

10:18 AM IST:

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി വോട്ട് രേഖപ്പെടുത്തി. പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128 ആം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പമാണ് എംപി വോട്ട് ചെയ്യാനെത്തിയത്.  മാതാവ് കുട്ടിയമ്മ, ഭാര്യ നിഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. തോമസ് ചാഴിക്കാടൻ കോട്ടയത്തിന്റെ ചാമ്പ്യനായി വിജയിക്കും എന്ന് ജോസ് കെഎം മാണി പറഞ്ഞു . 

10:09 AM IST:

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. 

10:07 AM IST:

സിദ്ധാർത്ഥിന്‍റെ പിതാവ് ജയപ്രകാശും ഭാര്യ ഷീബയും വോട്ട് ചെയ്തു. നെടുമങ്ങാട്  മഞ്ച എല്‍എം എല്‍പിഎസിലാണ് വോട്ട് രേഖപ്പെടുത്തിയത്.

10:04 AM IST:

സംവിധായകൻ ഫാസിലും നടൻ ഫഹദ് ഫാസിലും ആലപ്പുഴയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോള്‍

10:01 AM IST:

 

മാവേലിക്കര മണ്ഡലത്തിലെ 134 ആം ബൂത്തിൽ വിവാഹത്തിന് മുമ്പെ വോട്ട് ചെയ്യാൻ നവവധു എത്തിയപ്പോള്‍

10:05 AM IST:


ഇടതുമുന്നണിക്ക് വലിയ വിജയപ്രതീക്ഷയുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം മന്ത്രി പി പ്രസാദ്. എൽഡിഎഫിന് അനുകൂലമായ ഒരു ട്രെൻഡ് ഉണ്ട്. മുൻകാലങ്ങളിൽ ഉണ്ടായതിനേക്കാൾ വിജയം ഉണ്ടാകും. ഇപി ജയരാജൻ്റെ വെളിപ്പെടുത്തൽ. ഇപിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപിയാണ്. ഒരു കാരണവശാലും അങ്ങോട്ടേക്ക് പോകില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മാവേലിക്കര മണ്ഡലത്തിലെ 134 ആം ബൂത്തിലാണ് മന്ത്രി പി പ്രസാദ് വോട്ട് രേഖപ്പെടുത്തിയത്.

9:55 AM IST:

മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് വി. എൻ. വാസവൻ പറഞ്ഞു. കേരളത്തിൽ ചരിത്രവിജയം നേടും.കേന്ദ്രത്തിനുള്ള താക്കീത് കേരളം നൽകും. ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്നതിനാൽ പുതുപ്പള്ളിയിൽ പ്രചരണരംഗത്ത് ഇല്ലാതിരുന്ന ആവേശം. വോട്ടിംഗ് രംഗത്തും കാണാനില്ല.ബി.ജെ.പിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല.ബി.ജെ.പി രണ്ടാം സ്ഥാനത്ത് ഒരിടത്ത് പോലും വരില്ല.ഡൽഹി ലെഫ്റ്റനൽ ഗവർണർക്ക് കേരളത്തെ അറിയില്ല.എന്തെല്ലാം ഭീഷണികൾ ഉണ്ടായാലും അതിന് വഴങ്ങുന്ന നാടല്ല കേരളം.ഗവർണർക്ക് വന്ന പോലെ തന്നെ മടങ്ങി പോകേണ്ടി വന്നു. ദല്ലാളന്മാർ എല്ലാ കാലവും ദല്ലാൾ പണി ചെയ്യും.അത് സ്ഥാപിത താല്പര്യത്തോടെയാണ്.അതിനു പുറകെ പോകാതിരിക്കുകയാണ് പൊതുപ്രവർത്തകർ ചെയ്യേണ്ടതെന്നും വാസവൻ പറഞ്ഞു
 

9:59 AM IST:

അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്ന് പരാതി.ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന പരാതി ഉയര്‍ന്നത്. കള്ള വോട്ട് ആരോപണം ശരി വെയ്ക്കുന്ന സംഭവമാണ് അടൂരിലേതെന്ന് ആന്റോ ആന്റണി ആരോപിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
 

9:53 AM IST:

ആരും വോട്ട് ചെയ്യാതെ മാറി നിൽക്കരുത്-മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. എറണാകുളത്ത് വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരസർക്കർ വരണമോ എന്ന് ചോദ്യത്തിന് ഈ നാട് അതാണല്ലോ എന്ന് ഉത്തരമെന്നായിരുന്നു മറുപടി. എല്ലാവർക്കും തുല്യതകിട്ടുന്ന, സുരക്ഷിതത്വം ഉറപ്പാക്കുന്ന നാട് ആണിത്.ആ  നാടിന്റെ സർക്കാരും അങ്ങനെയാവണം. അങ്ങനെ ആണല്ലോ നമ്മുടെ രാജ്യം. വോട്ട് രേഖപ്പെടുത്തിയത്.  അഭിമാനത്തോടെയാണ്. ആരും വോട്ട് ചെയ്യാതെ മാറി നിൽക്കരുതെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞ‌ു.

9:50 AM IST:

 

ഭാരതത്തിന്റെ സഭ തന്നെയാണ് ക്രൈസ്തവ സഭയെന്നും നാടിന് ഏറ്റവും ഗുണമുള്ളവരെ വിജയിപ്പിക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂരില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. .മണിപ്പൂർ കേരളത്തിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം. അത് കേരളത്തിൽ ചർച്ചയിയിട്ടുണ്ട്. മണിപ്പൂരിൽ പോയ ആളെന്ന നിലയിൽ എനിക്ക് വേദനിച്ചു.ആ വേദന ഞാൻ അമിത് ഷായോട് പങ്കു വെച്ചു.

9:47 AM IST:

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ വയോധികൻ  കുഴഞ്ഞുവീണ് മരിച്ചു.നിറമെരുതൂർ  സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ആണ് മരിച്ചത് . ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു.

9:46 AM IST:

ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേലയാണെന്നും ഇന്ന് വരെ മാത്രം ആയുസ്സുള്ള ആരോപണമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല. നന്ദകുമാർ ഫ്രോഡ് ആണ്. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മുന്നറിയിപ്പ്. സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ ആകാൻ സാധ്യതയില്ല. വാദത്തിന് വേണമെങ്കിൽ സമ്മതിക്കാം. ഞങ്ങൾ വമ്പിച്ച വിജയത്തിലേക്ക് പോകുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

9:44 AM IST:

മലപ്പുറം യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ വാഴക്കാട് മപ്രം എൽപി സ്കൂളിൽ 42 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.ഇ പി ജയരാജനും അവരുടെ മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ട് ജനം ചർച്ച ചെയ്യട്ടെയെന്നു ഇ ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു. എല്ലാം ജനത്തിന് മനസിലാകും. യു ഡി എഫിനു അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. യുഡിഎഫിന് വൻ വിജയമുണ്ടാകും. ബി ജെ പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല.
 

9:30 AM IST:

ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോഗസ്ഥര്‍. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തമിഴ് നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കുവാൻ സാധിക്കാതെ എത്തിയ വനിതയെ ആണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്. ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി.

9:35 AM IST:

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ  വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

9:25 AM IST:

സംസ്ഥാനത്തെ പോളിംഗ് ഉയരുന്നു, ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 12 ശതമാനം പിന്നിട്ടു

9:18 AM IST:

വോട്ടര്‍മാരുടെ നീണ്ട നിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ മുന്നണികളും സ്ഥാനാര്‍ഥികളും  

9:15 AM IST:

സംസ്ഥാനത്തെ വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 8 ശതമാനം കടന്നു. രാവിലെ വലിയ ക്യൂവാണ് ബൂത്തുകളില്‍ ദൃശ്യമാകുന്നത്. 

8:57 AM IST:

പരാമർശം തിരുത്തി ചിറ്റയം ഗോപകുമാർ. കുടുംബശ്രീ എന്നല്ല കുടുംബശ്രീ പ്രവർത്തകർ എന്നാണ് ഉദ്ദേശിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശദീകരിച്ചു.കുടുംബശ്രീ തോമസ് ഐസക്കിന്‍റെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിച്ചെന്നായിരുന്നു നേരത്തെ ചിറ്റയം ഗോപകുമാറിന്‍റെ പ്രതികരണം. ഇത് വിവാദമായതോടെയാണ് തിരുത്തിയത്. കുടുംബശ്രീയെ ദുരുപയോഗിച്ചു എന്ന യുഡിഎഫ് പരാതിയിൽ തോമസ് ഐസക്കിനെ വരണാധികാരി താക്കീത് ചെയ്തിരുന്നു. പരാതി ശരിവെക്കുന്ന പരാമർശമാണ് ഡെപ്യൂട്ടി സ്പീക്കർ നടത്തിയത്

8:55 AM IST:

സംസ്ഥാനത്ത് യുഡിഎഫ് തരംഗം എന്ന് കെസി  വേണുഗോപാൽ പറഞ്ഞു.  രാജ്യത്ത് ഇന്ത്യ മുന്നണി അധികാരത്തിലെത്തും. അതിലൊരാളായി ആലപ്പുഴയിൽ നിന്നും തന്നെ ജനങ്ങൾ തിരഞ്ഞെടുക്കും  പ്രകാശ് ജാവദേക്കർ ഇ പി കൂടിക്കാഴ്ചയോടെ സിപിഐഎം- ബിജെപി ഡീൽ സത്യമെന്ന് തെളിഞ്ഞു.  കരുവന്നൂരും- ലാവ്ലിനും ഒന്നും സംഭവിക്കാത്തത് അതുകൊണ്ടാണ്. മർദ്ദനമേറ്റ സി ആർ മഹേഷ് എംഎൽഎ ക്കെതിരെ കേസെടുത്തു സംസ്ഥാനത്ത് വാദിയെ പ്രതിയാക്കുന്ന ആഭ്യന്തര വകുപ്പാണുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

8:54 AM IST:

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല.ഒരേ പേരിൽ രണ്ടു തിരിച്ചറിയൽ കാർഡ്  ഉണ്ടായതിനെതുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. എബ്രഹാമിന്‍റെ പേരിൽ ഉള്ള തിരിച്ചറിയൽ കാർഡ് മറ്റൊരു സ്ത്രീയുടെ പേരിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടതാണ് തടസമായത്.

8:51 AM IST:

ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് വി എസ് സുനിൽ കുമാർ.പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്നത് ശരിയല്ല. ഇത് വോട്ടർമാരെ കുറച്ചു കാണൽ ആണ്. പണത്തിന്റെ സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.

8:50 AM IST:

വയനാട്ടിൽ വിജയം ഉറപ്പെന്ന് ആനി രാജ. ജനങ്ങളുടെ ആവേശമാണ് തൻ്റെയും ആവേശം.ജനങ്ങളിൽ വിശ്വാസമില്ലാത്തവരാണ് കിറ്റുകൾ നൽകി വോട്ട് സ്വാധീക്കാൻ ശ്രമിക്കുന്നത്.ജനങ്ങളിലാണ് ഇടതുപക്ഷത്തിൻ്റെ വിശ്വാസം.

8:50 AM IST:

ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്‍റണി പറഞ്ഞു. പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. നാലര ലക്ഷം വരെ വോട്ട് എൻഡിഎയ്ക്ക് ലഭിക്കും. എൽഡിഎഫിനും യുഡിഎഫിനും എതിരെ വലിയ തരത്തിൽ ജനവികാരം ഉണ്ട്കുടുംബത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. അച്ഛനെയും അമ്മയും കണ്ട ശേഷമാണ് വോട്ട് ചെയ്യാൻ എത്തിയത്.

8:47 AM IST:

കേരളത്തിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ല.ചില കാര്യങ്ങളിൽ ഇ പി ജയരാജന് ജാഗ്രതക്കുറവ് ഉണ്ടായി. നന്ദകുമാറിനെ ആരും വിശ്വസിക്കില്ല.ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതി ൽ തെറ്റില്ലെന്നും പിണറായി വിജയൻ പറഞ്ഞു

8:45 AM IST:

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിലുണ്ടാകുമെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. പൂർണമായ ആത്മവിശ്വാസമുണ്ട്.പരമാവധി ബൂത്തുകൾ സന്ദർശിക്കും.പ്രചാരണ പ്രവർത്തനങ്ങളുടെ ഫലം വോട്ടെടുപ്പിൽ ഉണ്ടാകും. രാഷ്ട്രീയ പശ്ചാത്തലം പൂർണ്ണമായും യുഡിഎഫിന് അനുകൂലമെന്നും എന്‍കെ പ്രേമചന്ദ്രൻ വോട്ട് ചെയ്തശേഷം പ്രതികരിച്ചു.

8:43 AM IST:

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ഇപി ജയരാജൻ സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിൽ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു ഇപി ജയരാജനെ കുറ്റപ്പെടുത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. 
കൂട്ടുകെട്ടുകള്‍ ഇപി കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

8:37 AM IST:

ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് തോമസ് ജെ നെറ്റോ. രാജ്യത്തെ ജനാധിപത്യം മതേതരത്വം എന്നിവ നിലനിൽക്കാനുമാണ് വോട്ട്. അടുത്തതവണ ഇതേ സ്ഥലത്ത് എനിക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരമുണ്ടാകണം, ഇതാണ് ഇന്നത്തെ വോട്ടിൻ്റെ ഉദ്ദേശ്യം. മണിപ്പൂർ വിഷയത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്, ഇപ്പോൾ അക്കാര്യത്തിൽ ഒന്നും പറയുന്നില്ല. അക്കൗണ്ട് മരവിപ്പിക്കൽ. ഇടയലേഖനത്തിൽ തന്നെ ഇക്കാര്യത്തിൽ നിലപാട് പറഞ്ഞു. വിശ്വാസികൾകക്കല്ലാം അത് മനസിലാവുകയും ചെയ്തു. അത്രേയേ ഇപ്പോഴും പറയാനുള്ളൂ. ജനങ്ങൾ എല്ലാവരും വോട്ട് ചെയ്യണമെന്നും തോമസ് ജെ നെറ്റോ.

8:49 AM IST:

മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായി ആര്‍സി അമല ബേസിക് സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്.

8:27 AM IST:

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം-5.62

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-5.59
2. ആറ്റിങ്ങല്‍ -6.24
3. കൊല്ലം -5.59
4. പത്തനംതിട്ട-5.98
5. മാവേലിക്കര -5.92
6. ആലപ്പുഴ -5.96
7. കോട്ടയം -6.01
8. ഇടുക്കി -5.75
9. എറണാകുളം-5.71
10. ചാലക്കുടി -5.97
11. തൃശൂര്‍-5.64
12. പാലക്കാട് -5.96
13. ആലത്തൂര്‍ -5.59
14. പൊന്നാനി -4.77
15. മലപ്പുറം -5.15
16. കോഴിക്കോട് -5.28
17. വയനാട്- 5.73
18. വടകര -4.88
19. കണ്ണൂര്‍ -5.74
20. കാസര്‍ഗോഡ്-5.24


മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, കേരളം

8:26 AM IST:

പൊതു തിരഞ്ഞെടുപ്പിൽ  തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ഒരു മണിക്കൂറിൽ 81828 പേർ
വോട്ട് രേഖപ്പെടുത്തി- ആകെ 5.51 ശതമാനം. 

ഇതുവരെ രേഖപ്പെടുത്തിയ വോട്ടുകൾ

പുരുഷന്മാർ- 40762 - 5.75%

സ്ത്രീകൾ  - 41066- 5.30%

ട്രാൻസ്ജെൻഡർ- 0

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ആകെ വോട്ടർമാർ - 1483055

പുരുഷന്മാർ- 708317

സ്ത്രീകൾ  - 774718

ട്രാൻസ്ജെൻഡർ- 20

8:23 AM IST:

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് 3.78 ശതമാനം പോളിങ്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ആകെ 2,77,49,159 വോട്ടർമാരാണു സംസ്ഥാനത്ത് സമ്മതിദിനാവകാശം വിനിയോഗിക്കുന്നത്.

8:20 AM IST:

വയനാട്ടിൽ അഞ്ചിടത്ത് ആയിരുന്നു രാവിലെ പോളിംഗ് തടസ്സപ്പെട്ടത്. വോട്ടിങ് യന്ത്രത്തിലെ തകരാറിനെതുടര്‍ന്നാണ് പോളിങ് വൈകിയത്.

പോളിങ് വൈകിയ ബൂത്തുകള്‍


1. എച്ച്ഐഎംയുപി സ്കൂൾ കല്പറ്റ 
2. കോട്ടത്തറ 23 ആം ബൂത്ത് 
3. ബത്തേരി മാതമംഗലം 91 ആം ബൂത്ത് 
4. മാനന്തവാടി കെല്ലൂർ 140ആം നമ്പർ ബൂത്ത്‌ 
5. കാക്കവയാൽ 76ആം നമ്പർ ബൂത്ത് 

പ്രശ്നം പരിഹരിച്ച് രാവിലെ എട്ടോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

8:18 AM IST:

യന്ത്രതകരാർ പരിഹരിച്ചു. പാലക്കാട് വാടാനാംകുറുശ്ശി 143 ാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ പരിഹരിച്ചു. നേരത്തെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ ത്തുടർന്ന് പോളിംഗ് തടസ്സപ്പെട്ടിരുന്നു.

8:10 AM IST:

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം- 8.05 AM

*സംസ്ഥാനം-3.78 *

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-2.97
2. ആറ്റിങ്ങല്‍ -2.18
3. കൊല്ലം -1.69
4. പത്തനംതിട്ട-3.05
5. മാവേലിക്കര -2.77
6. ആലപ്പുഴ -1.70
7. കോട്ടയം -3.25
8. ഇടുക്കി -2.22
9. എറണാകുളം-2.11
10. ചാലക്കുടി -1.85
11. തൃശൂര്‍-2.60
12. പാലക്കാട് -2.72
13. ആലത്തൂര്‍ -1.66
14. പൊന്നാനി -2.03
15. മലപ്പുറം -2.35
16. കോഴിക്കോട് -2.32
17. വയനാട്- 2.83
18. വടകര -2.08
19. കണ്ണൂര്‍ -1.45
20. കാസര്‍ഗോഡ്-1.32


 

8:08 AM IST:

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇപിയുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ്. ഇരുമുന്നണിയിലെയും  അസംതൃപ്തരുമായി ചർച്ചകൾ നടക്കുന്നുണ്ട്. ജൂൺ 4 ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും.നിങ്ങൾ പ്രതീക്ഷിക്കാത്ത പേരുകളും അതിൽ ഉണ്ടാകും.

7:58 AM IST:

തിരുവനന്തപുരം അഞ്ചുതെങ്ങ് ബീബി എൽ പി എസിൽ വോട്ടിങ് മെഷീൻ തകരാറിലായി. ഇതേതുടര്‍ന്ന് വോട്ടിങ് നിർത്തിവെച്ചു

7:48 AM IST:

വിരതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോട്ട് ചെയ്തശേഷം തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു. എനിക്ക് വേണ്ടി ആദ്യമായി എനിക്ക് വോട്ട് ചെയ്യാനായത് സന്തോഷം. സുരേഷ് ഗോപിയുടെയും കുടുംബത്തിന്‍റെയും വോട്ട് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലേക്ക് മാറ്റിയിരുന്നു.

8:17 AM IST:

ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ വലിച്ചിഴക്കേണ്ടെന്ന് ഇപി ജയരാജൻ. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ തന്നെ വലിച്ചിഴക്കേണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു. കുടുംബ സമേതം വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി. നിയമ നടപടി സ്വീകരിക്കും. നന്ദകുമാറിനൊപ്പം പോകേണ്ട കാര്യം തനിക്കില്ല. ജാവദേക്കർ എന്നെ കാണാൻ വന്നതാണ്. മകന്‍റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വന്നു. രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചപ്പോള്‍ അത് താല്പര്യമില്ല എന്ന് താൻ പറയുകയായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. ജാവദേക്കറെ കണ്ടെങ്കിലും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

7:27 AM IST:

വടകര ഒഞ്ചിയം യുപി സ്കൂളിലെ 60 ആം നമ്പർ ബൂത്തിൽ പോളിംഗ് തുടങ്ങിയില്ല. മോക്ക്  പോളിങിൽ ഷാഫിക്ക് ചെയ്യുന്ന വോട്ട് പതിഞ്ഞില്ല എന്ന് പരാതി. യന്ത്രം മാറ്റണം എന്ന് ആവശ്യം. 

7:32 AM IST:

എറണാകുളം ലോക്സഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉണ്ടാകുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

7:25 AM IST:

പൊന്നാനിയിൽ യുഡിഎഫിന് പൊന്നിൻ തിളക്കമുള്ള വിജയം ഉണ്ടാകുമെന്ന് അബ്ദുസമ്മദ് സമദാനി പറഞ്ഞു. വലിയ അത്മവശ്യാസത്തിലാണെന്നും രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു.

7:33 AM IST:

തിരുവനന്തപുരം സാൽവേഷൻ ഹൈ സ്കൂളിൽ തോമസ് ഐസക് വോട്ട് ചെയ്തു. 2004 നോട് അടുത്ത വിജയം എൽ ഡി എഫ് നേടുമെന്ന് തോമസ് ഐസക് പ്രതികരിച്ചു. പത്തനം തിട്ടയിൽ എൽഡിഎഫ് വിജയിക്കും. ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും തോമസ് ഐസക് പറഞ്ഞു.

7:35 AM IST:

എറണാകുളം മണ്ഡലത്തിലെ പറവൂർ കേസരി ബാലകൃഷ്ണപിള്ള ഹാളിൽ 109 നമ്പർ ബൂത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന വോട്ട് ചെയ്തു. യുഡിഎഫ് 20 ഇൽ 20 സീറ്റും നേടുമെന്ന് വി ഡി സതീശൻ. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു

7:35 AM IST:

പാണക്കാട് സാദിഖലി ങ്ങൾ,പി കെ കുഞ്ഞാലികുട്ടി എന്നിവർ  പാണക്കാട് സി കെ എം എംൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പൊന്നാനി - കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെ 31 ആം നമ്പർ  ബൂത്തിൽ ആദ്യ വോട്ടറായി യുഡിഎഫ് സ്ഥാനാർത്ഥി എം പി അബ്ദുസമദ് സമദാനി വോട്ട്  ചെയ്തു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ മണപുളളിക്കാവ് എല്‍പി സ്കൂളിൽ വോട്ട് ചെയ്തു.

ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ താമരശ്ശേരി ഗവ.ഹയർ സെക്കന്‍ഡറി സ്കൂൾ ഇരുപത്തി അഞ്ചാം നമ്പർ ബൂത്തിൽ വോട്ടു ചെയ്തു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാഴപ്പള്ളി സെന്റ് തെരേസാസ്  സ്കൂളിൽ വോട്ട് ചെയ്തു.

7:13 AM IST:

കർണാടകയിലെ 14 മണ്ഡലങ്ങളിലും ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് തുടങ്ങി. നഗരബൂത്തുകളിൽ വലിയ തിരക്കില്ല .മണ്ഡ്യ, കോലാർ, ചിക്ബല്ലാപുര അടക്കം ഗ്രാമീണ മേഖലകളിൽ ബൂത്തുകളിൽ സാമാന്യം നല്ല തിരക്ക്.

7:12 AM IST:

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാർ മോക്‌പോളിംഗ് ഇതുവരെ നടത്താനായില്ല. ഇതേതുടര്‍ന്ന് വോട്ടെടുപ്പും വൈകുകയാണ്.

7:03 AM IST:

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു

6:47 AM IST:

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ലാണ് കുടുംബസമേതം വോട്ട് രേഖപ്പെടുത്താൻ സുരേഷ് ഗോപി എത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്താൻ ഒപ്പമുണ്ട്.

6:24 AM IST:

തൃക്കാക്കരയിൽ വിവിപാറ്റിന് തകരാര്‍. തൃക്കാക്കര വില്ലജ് ഓഫീസ് പോളിങ് സ്റ്റേഷൻ 91 നമ്പർ ബൂത്തിൽ വിവിപാറ്റിന് തകരാർ. മാറ്റാൻ നടപടി തുടങ്ങി

6:12 AM IST:

കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ൽ വോട്ടിങ് മെഷീൻ തകരാറിൽ. മോക്ക് പോള്‍ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. പുതിയ മെഷീൻ ഉടൻ എത്തിക്കും

6:11 AM IST:

പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ല. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. പുതിയ മെഷീൻ എത്തിക്കും. സംഭവത്തെതുടര്‍ന്ന് ഈ ബൂത്തില്‍ മോക്ക് പോളിങ് വൈകുകയാണ്.

5:58 AM IST:

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ എത്തും. പടിഞ്ഞാറൻ വിദർഭയിലെയും മറാത്താവാഡയിലെയും മണ്ഡലങ്ങളാണ് വിധിയെഴുതുക. കർഷക വോട്ടുകൾ ഏറെയുള്ള മണ്ഡലങ്ങളിൽ സാമുദായിക സമവാക്യങ്ങളും നിർണായകമാകും. അകോലയിൽ വഞ്ചിത് ബഹുജൻ അഘാഡി തലവൻ പ്രകാശ് അംബേദ്കർ, അമരാവതിയിലെ സിറ്റിംഗ് എംപിയും നടിയുമായ നവനീത് റാണ എന്നിവരാണ് താര സ്ഥാനാർഥികൾ. പിളർപ്പിന് ശേഷം എൻസിപി ശരദ് പക്ഷവും ശിവസേന ഉദ്ദവ് വിഭാഗവും മത്സരത്തിന് എത്തുന്ന ആദ്യ വോട്ടെടുപ്പ് ആണിത്

5:57 AM IST:

ക‍ർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക, തീരദേശ കർണാടക എന്നീ മേഖലകളിലെ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 2.88 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുക. 247 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 32,602 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ മൈസുരുവിലെയും ബെംഗളുരു റൂറലിലെയും മുഴുവൻ ബൂത്തുകളും ഉൾപ്പടെ 19,701 ബൂത്തുകളിൽ മുഴുവൻ സമയ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. 1370 ബൂത്തുകളിൽ സിസിടിവി ക്യാമറകൾ ഉണ്ടാകും.

5:44 AM IST:

രാവിലെ ഏഴു മണിക്കാരംഭിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിങ് തുടങ്ങി. രാവിലെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്.