കേരളാ പൊലീസിന് ത്രീഡി ഓൺലൈൻ മീറ്റിംഗ് സംവിധാനം, 50,000 പേ‍ർക്ക് വരെ പങ്കെടുക്കാം

Published : Nov 15, 2021, 08:14 AM ISTUpdated : Nov 15, 2021, 08:17 AM IST
കേരളാ പൊലീസിന് ത്രീഡി ഓൺലൈൻ മീറ്റിംഗ് സംവിധാനം, 50,000 പേ‍ർക്ക് വരെ പങ്കെടുക്കാം

Synopsis

നേരിട്ട് ഒരു സമ്മേളനത്തിൽ, പങ്കെടുക്കുന്ന അതേ പ്രതീതിയാണ് ഇത് ഉണ്ടാക്കുക. രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയാൽ ആദ്യം കാണുന്നത് ലോബിയായിരിക്കും. സംശയങ്ങൾ തീർക്കാൻ ഇൻഫർമേഷൻ ഡെസ്ക്...

തിരുവനന്തപുരം: കേരളാ പൊലീസിന് (Kerala Police) ത്രീഡിയിലുള്ള ഓൺലൈൻ മീറ്റിംഗ് (Online Meeting) സംവിധാനം വരുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയ സ്ഫോറ്റ് വെയറിലൂടെ 50,000 പേ‍ർക്ക് വരെ ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കാം. കേരളാ പൊലീസിന്റെ സൈബർ സമ്മേളനമായ കൊക്കൂണിലൂടെയാണ് (cOcOn) സോഫ്റ്റ്വയർ വികസിപ്പിച്ചത്.

നേരിട്ട് ഒരു സമ്മേളനത്തിൽ, പങ്കെടുക്കുന്ന അതേ പ്രതീതിയാണ് ഇത് ഉണ്ടാക്കുക. രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയാൽ ആദ്യം കാണുന്നത് ലോബിയായിരിക്കും. സംശയങ്ങൾ തീർക്കാൻ ഇൻഫർമേഷൻ ഡെസ്ക്, എക്സിബിഷനുകൾ കാണാനും, പ്രഭാഷണങ്ങൾ കേൾക്കാനും, വിവരങ്ങൾ ശേഖരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും, ഫോട്ടോ ചേർക്കാനും വരെ പ്രത്യേകം പ്രത്യേകം ഓപ്ഷനുകൾ എന്നിവ ഉണ്ടായിരിക്കും.

കൊക്കൂണിൽ പങ്കെടുക്കുന്ന സൈബർ വിദഗ്ധരാണ് കേരളാ പൊലീസിനായി പ്രത്യേക സോഫ്റ്റ്‍വെയർ സജ്ജമാക്കിയത്. സാധാരണ സോഫ്റ്റ്‍വെയറുകളിൽ നിന്ന് വ്യത്യസ്തമായി ഒരേ സമയം ഒന്നിലധികം പ്രഭാഷണങ്ങൾ സംഘടിപ്പിക്കാനാകും. കൊക്കൂണിന് ശേഷം കേരളാ പൊലീസിന്റെ മറ്റ് ഓൺലൈൻ സമ്മേളനങ്ങൾക്കും ഇതേ സോഫ്റ്റ്‍വെയർ ഉപയോഗിക്കും. ഈ വർഷത്തെ കൊക്കൂൺ സമ്മേളനത്തിൽ 16,000 പേരാണ് പങ്കെടുത്തത്. രണ്ട് ദിവസങ്ങളിലായി 65 സെഷനുകളാണ് സംഘടിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ; രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലാ സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ
ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ