ലൈസൻസ് ഫീസ്, പുതിയ പബ്ബുകള്‍, ബാർ ഉടമകൾക്ക് നീരസം; മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ, അസാധാരണ നടപടി

Published : Jul 10, 2023, 09:15 AM ISTUpdated : Jul 10, 2023, 11:17 AM IST
ലൈസൻസ് ഫീസ്, പുതിയ പബ്ബുകള്‍, ബാർ ഉടമകൾക്ക് നീരസം; മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ, അസാധാരണ നടപടി

Synopsis

ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനുമുള്ള തീരുമാനങ്ങളാണ് നയത്തിലെ പ്രധാന ശുപാർശകള്‍. 

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ. ചർച്ചകള്‍ പൂർത്തിയായെന്നും ധനവകുപ്പ് അനുമതി ലഭിച്ചില്ലെന്നുമാണ് വിശദീകരണം. ബാർ ലൈസൻസ് ഫീസ് കൂട്ടുന്നതിലും പുതിയ പബ്ബുകള്‍ ആരംഭിക്കുന്നതിലും ബാർ ഉടമകളുടെ സമ്മർദ്ദമാണ് നയത്തിന്‍റെ അന്തിമ തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന. 

ഏപ്രിൽ ഒന്നു മുതലാണ് സംസ്ഥാനത്ത് പുതിയ മദ്യ നയം നിലവിൽ വരേണ്ടത്. നയപരമായ മാറ്റങ്ങളിൽ മുന്നണിയിലും ഉദ്യോഗസ്ഥതലത്തിലും തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളിൽ മാത്രമാണ് നയം പ്രഖ്യാപിക്കാൻ കാലതാമാസം ഉണ്ടാകാറുള്ളത്. പക്ഷെ മൂന്നു മാസത്തോളെ വൈകുന്നത് അസാധാരണമാണ്. ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനുമുള്ള തീരുമാനങ്ങളാണ് നയത്തിലെ പ്രധാന ശുപാർശകള്‍. 

നികുതി വകുപ്പ് പരിശോധിച്ച ശുപാർശകള്‍ ധനവകുപ്പിന് ചീഫ് സെക്രട്ടറി കൈമാറിയെന്നും ധനവകുപ്പിന്‍റെ പരിശോധന തുടരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ബാർ ഉടമകള്‍ മുന്നോട്ടുവച്ച ചില നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സമ്മർദ്ദമാണ് നയപ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിവരം. നിലവിൽ ബാറുകള്‍ തുറക്കുന്നത് 11 മണിക്കാണ്. നേരത്തെ തുറക്കാൻ അനുമതിവേണമെന്നാണ് ഒരു ആവശ്യം. പബ്ബുകള്‍ തുടങ്ങമെന്നാണ് മറ്റൊരു ആവശ്യം.

ബാർ ലൈൻസ് ഫിസ് കൂട്ടുന്നതിനെയും ബാറുടമകൾ എതിർക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുതിയ ഒരു പരീക്ഷണവും വേണ്ടെന്നാണ് സർക്കാർ നിലപാട്. പാർലറുകളിലെ ബാർ നടത്തിപ്പ് ചുമതല നൽകണമെന്ന ആവശ്യം തള്ളിയതിലും ബാർസംഘടന ഭാരവാഹികള്‍ക്ക് നീരസമുണ്ട്. ലൈസൻസ് ഫീസ് കൂട്ടുന്നതില്ലെങ്കിലും അനുകൂല തീരുമാനമുണ്ടാകണമെന്ന് ബാറുടമകളുടെ ശക്തമായ ആവശ്യം. ഇതുകൂടാതെ കള്ളുഷാപ്പുകളുടെ ലേലം ഓണ്‍ലൈൻ വഴിയാക്കാനുള്ള നടപടികള്‍ വൈകുന്നതും മദ്യനയം വൈകുന്നതിന് കാരണമാകുന്നുണ്ട്. പുതിയ നയംവരുന്നതുവരെ ബാർ ലൈസൻസുകള്‍ താൽക്കാലിമായ നീട്ടി നൽകിയിരിക്കുകയാണ്.

Read More :  നാടൊരുമിച്ചു, ക്ഷേത്രമുറ്റത്ത് കൈപിടിച്ച് കൊടുക്കാൻ പാണക്കാട് തങ്ങളും, ഗീതയ്ക്കും വിഷ്ണുവിനും മാംഗല്യം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
'മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല'; സായിയിൽ ആത്മഹത്യ ചെയ്ത സാന്ദ്രയുടെ അമ്മ