അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കയറി അതിക്രമം; കത്തിവീശി മൊബൈല്‍ ഫോണ്‍ കവര്‍ന്നു, പ്രതികൾ പിടിയില്‍

Published : Sep 17, 2026, 04:35 PM IST
kozhikode migrant workers attack two more arrested all accused in custody

Synopsis

അതിഥി തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: അതിഥി തൊഴിലാളികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളും പിടിയിലായി. കുന്നമംഗലത്തിന് സമീപം ചൂലൂര്‍ വെള്ളലശ്ശേരി സ്വദേശി ജംഷാദ് (18), ആദിത്യന്‍ (19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ആദര്‍ശ് (20), മലപ്പുറം വാഴക്കാട് സ്വദേശി നിജാസ്(18) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി കുറ്റിക്കാട്ടുരിലെ എം.എ ചിക്കന്‍ സ്റ്റാളിനു പിന്നിലായി അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തിയും അടിച്ച് പരിക്കേല്‍പ്പിച്ചും മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കൊണ്ടുപോകുകയായിരുന്നു. അന്ന് നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ആദര്‍ശ്, നിജാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജംഷാദും ആദിത്യനും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സൈബര്‍സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ രണ്ടു പേരും വീട്ടില്‍ എത്തിയെന്ന വിവരം ലഭിച്ചു. അങ്ങനെയാണ് ഇവരും പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുട്ടികളോട് മുടിവെട്ടാൻ അധ്യാപകര്‍ പറയേണ്ട, വളര്‍ത്താനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്, നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷൻ
'ആന്റോ അഗസ്റ്റിനെ പൂട്ടാനുള്ള 800 പേജുള്ള തെളിവുകൾ എന്‍റെ കയ്യിലുണ്ട്', റിപ്പോർട്ടർ ചാനലിനെതിരെയടക്കം ഗുരുതര ആരോപണങ്ങളുമായി സാബു ജേക്കബ്