ലത്തീൻ സഭ വിവാദത്തിൽ വിശദീകരണവുമായി കൊച്ചി മേയര്‍; 'നടത്തിയത് വൈകാരിക പ്രതികരണം, എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ട്'

Published : Jan 10, 2026, 05:49 PM IST
mayor vk minimol

Synopsis

ലത്തീൻ സഭ വിവാദത്തിൽ വിശദീകരണവുമായി കൊച്ചി മേയർ വികെ മിനിമോള്‍. നടത്തിയത് വൈകാരിക പ്രതികരണമായിരുന്നുവെന്നും എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ടെന്നും വികെ മിനി മോള്‍ പറഞ്ഞു

കൊച്ചി: ലത്തീൻ സഭ വിവാദത്തിൽ വിശദീകരണവുമായി കൊച്ചി മേയർ വികെ മിനിമോള്‍. നടത്തിയത് വൈകാരിക പ്രതികരണമായിരുന്നുവെന്നും എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ടെന്നും വികെ മിനി മോള്‍ പറഞ്ഞു. എല്ലാവരോടുമുള്ള നന്ദി പറഞ്ഞുകൊണ്ടിരിക്കുകായണെന്നും പാര്‍ട്ടി തന്‍റെ സീനിയോറിറ്റിയും കഴിവും പരിഗണിച്ചാണ് മേയര്‍ പദവി നൽകിയതെന്നും വികെ മിനി മോള്‍ പറഞ്ഞു. ലത്തീന്‍ സമുദായത്തിന്‍റെ ഉറച്ച ശബ്ദം ഉയര്‍ന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിച്ച മേയര്‍ പദവിയെന്നായിരുന്നു വി.കെ. മിനിമോളുടെ വെളിപ്പെടുത്തല്‍. ഇതിലാണിപ്പോള്‍ മിനിമോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മേയറെ തീരുമാനിച്ചതിനു പിന്നില്‍ സഭയുടെ സമ്മര്‍ദമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിക്കുന്നതാണ് മേയറുടെ പ്രസ്താവന. 

മേയറുടെ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ടതിനെ ചൊല്ലിയുളള വിവാദങ്ങള്‍ തുടരുന്നതിനിടെയും ലത്തീന്‍ സഭയുടെ സമ്മര്‍ദത്തിന് പാര്‍ട്ടി വഴങ്ങിയെന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുളളില്‍ ശക്തമായിരിക്കെയുമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയുള്ള മിനിമോളുടെ പ്രസ്താവന. ലത്തീന്‍ സഭയുടെ അല്‍മായ സംഘടനയായ കെആര്‍എല്‍സിസി വാര്‍ഷിക അസംബ്ലിയിലായിരുന്നു മിനിമോളുടെ തുറന്നു പറച്ചില്‍. മേയര്‍ തീരുമാനത്തില്‍ സമുദായ സമ്മര്‍ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാൽ, മിനിമോളുടെ തുറന്നുപറച്ചിൽ പ്രതിപക്ഷമടക്കം ആയുധമാക്കിയതിനിടെയാണ് വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റി; നീരീക്ഷണത്തിലെന്ന് ഡോക്ടർമാർ, റിപ്പോർട്ടിന് ശേഷം തുടർനടപടി
​ഗവർണറുടെ ചായസൽക്കാരത്തിൽ ആർ ശ്രീലേഖയില്ല; ചുവപ്പണിഞ്ഞ് ഇടത് കൗൺസിലർമാർ, ഷാൾ അണിയിച്ച് ​രാജേന്ദ്ര അർലേക്കർ