
ദില്ലി : അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാ അംഗത്വം പുനസ്ഥാപിക്കാത്തതിനെ തുടർന്ന് ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്. രണ്ട് മാസമായി ലോക്സഭാ സെക്രട്ടറിയേറ്റ് മനപൂർവം നടപടി വൈകിപ്പിക്കുന്നുവെന്ന് ഫൈസൽ ആരോപിച്ചു. കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ ഉടൻ ഫയൽ ചെയ്യും. തന്റെ ഗതി തന്നെ രാഹുൽ ഗാന്ധിയും നേരിടുമെന്നും പാർലമെന്റിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഫൈസൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.