വൈറൽ താരങ്ങളും റീൽ ഷൂട്ടുകളിൽ തിളങ്ങിയവരും, പ്രായത്തിൽ എന്ത് കാര്യമെന്ന് ഉറക്കെ പറഞ്ഞ് ലുലുവിന്റെ ഫാഷൻ ഷോ

Published : May 19, 2024, 05:42 PM IST
വൈറൽ താരങ്ങളും റീൽ ഷൂട്ടുകളിൽ തിളങ്ങിയവരും, പ്രായത്തിൽ എന്ത് കാര്യമെന്ന് ഉറക്കെ പറഞ്ഞ് ലുലുവിന്റെ ഫാഷൻ ഷോ

Synopsis

ലുലു ഫാഷൻ വീക്കിൻ്റെ നാലാം ദിവസമാണ് റാംപിനെ ആവേശത്തിലാഴ്ത്തിയ ഫാഷൻ ഷോ അരങ്ങേറിയത്  

തിരുവനന്തപുരം: അറുപതല്ല, നൂറായാലും ഞങ്ങളുടെ ചുവടുകൾ മുന്നോട്ട് തന്നെ. നിങ്ങളേക്കാൾ പൊളിയാണ് ഞങ്ങൾ. ഞങ്ങളുടെ മനസ്സിന് എപ്പോഴും ചെറുപ്പമാണ്. തിരുവനന്തപുരത്ത് നടക്കുന്ന ലുലു ഫാഷൻ വീക്കിൻ റാംപിൽ ചുവടുവെച്ച അവർ പതിനഞ്ച് പേരും പറയാതെ പറഞ്ഞത് ഇതായിരുന്നു. പ്രായത്തിലല്ല കാര്യം. ലുലു ഫാഷൻ വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ച യങ് സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോയിലാണ് അപൂർവ്വമായ ഈ ഫാഷൻ ഷോയും റാംപ് വാക്കും നടന്നത്. 

തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, കണ്ണൂർ സ്വദേശികളായ പതിനഞ്ച് പേർ ഷോയിൽ പങ്കെടുത്തു. അറുപതിനും എഴുപത് വയസ്സിനുമിടയ്ക്ക് പ്രായമുള്ളവരായിരുന്നു എല്ലാവരും. ഫാഷന് പ്രായമില്ലെന്ന് തെളിയിച്ച് ഓരോരുത്തരും റാംപിൽ സൂപ്പർ കൂൾ മോഡലുകളെ പോലെ ചുവടുവെച്ചു. നൃത്തം ചെയ്തു. മനസ് തുറന്ന് ചിരിച്ചു. ആഘോഷിച്ചു. മാളിൽ തടിച്ചുകൂടിയ ആൾക്കൂട്ടം കയ്യടിച്ചും, ആരവം മുഴക്കിയും സ്വീകരിച്ചതോടെ മോഡലുകൾ ഓരോരുത്തരും കുടുതൽ ആവേശത്തിലായി. 

ഷോയിൽ ഷോ സ്‌റ്റോപ്പറായി രാജ്യത്തെ പ്രമുഖ സൂപ്പർ മോഡലും, സിനിമ താരവുമായ ദിനേശ് മോഹൻ കൂടി എത്തിയതോടെ ആവേശം ഇരട്ടിയായി. പിന്നെ റാംപിൽ കണ്ടത് ഫാഷൻ ആഘോഷം. മോഡൽ ലുക്കിൽ ഫോട്ടോ ഷൂട്ടുകളിലൂടെയും, റീൽ വീഡിയോകളിലൂടെയും മറ്റും വൈറലായവരെ സൂപ്പർ സിക്സ്റ്റി ഷോയിലേക്ക് ലുലു ഫാഷൻ വീക്ക് അധികൃതർ ക്ഷണിയ്ക്കുകയായിരുന്നു. ഷോയിൽ പങ്കെടുത്ത പതിനഞ്ച് പേരെയും ലുലു മാൾ അധികൃതർ ആദരിച്ചു.

ലുലു മാളിൽ 15 മുതൽ 19 വരെ 'പൂരം', കൊടിയേറി, ഇനി കാത്തിരിക്കുന്നത് വമ്പൻ സ‍‍ര്‍പ്രൈസുകൾ, പങ്കെടുക്കാൻ പ്രമുഖർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി