'പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം, പരാതികൾ പാർട്ടിക്കുള്ളിൽ പറയണം'; പിണറായി വിജയനെ പിന്തുണച്ച് എം എ ബേബി

Published : Sep 06, 2026, 01:43 PM IST
m a baby

Synopsis

സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ എന്ന് എം എ ബേബി ചോദിക്കുന്നു. സ്ഥാനാർത്ഥി ആരായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് എം എ ബേബി പറയുന്നത്. കേരളത്തിലെ പാർട്ടി ആന്തരിക ചികിത്സയിലാണെന്നും ചവിട്ടിപ്പിഴിയൽ വേണ്ടിവരുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ എന്നാണ് എം എ ബേബിയുടെ ചോദ്യം. സ്ഥാനാർത്ഥി ആരായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് എം എ ബേബി പറയുന്നത്. ഏത് സാഹചര്യത്തിലാണെങ്കിലും പാർട്ടിക്കെതിരെ നിൽക്കൽ തെറ്റാണെന്ന് അണികൾ മനസിലാക്കണം. പരാതികൾ പാർട്ടിക്കുള്ളിൽ മാത്രം പറയണമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേരളത്തിലെ പാർട്ടി ആന്തരിക ചികിത്സയിലാണെന്നും ചവിട്ടിപ്പിഴിയൽ വേണ്ടിവരുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

നേതൃമാറ്റ ചർച്ച തള്ളാതെ എം എ ബേബി

കേരളത്തിലെ സിപിഎമ്മിൽ തിരുത്തലുകൾ ഉണ്ടാവുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറയുന്നു. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്‍റെ നിലപാടിനെ പിന്തുണക്കുകയാണ് എം എ ബേബി. അങ്ങനെ സംഭവിക്കാൻ പാർട്ടി നിലപാടുകൾ കാരണമായോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. ജനങ്ങൾക്കൊപ്പം നിന്ന് വിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമെന്നാണ് തീരുമാനം. പാർട്ടിയുടെ എല്ലാ തലത്തിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നത് പിബി ചർച്ച ചെയ്തുവെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

പാർട്ടി ആന്തരിക ചികിത്സയിലാണ്, ചിലപ്പോൾ ചവുട്ടി പിഴിയൽ വേണ്ടിവരുമെന്നും എം എ ബേബി വ്യക്തമാക്കി. നേതൃമാറ്റം എന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണ്. തിരുത്തലുകൾ ഉണ്ടാകും, അത് തുടർച്ചയായ നടപടിയാണ്. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് ജനം സ്വീകരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയായ ചിലത് പാർട്ടിയിലും വന്നുവെന്നും എം എ ബേബി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരാതി നൽകി 10 വിദ്യാർത്ഥികൾ; ജെഎൻയു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം, ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി
'ഏതവൻ വിമർശിച്ചാലും അമലിനും ആർദ്രയ്ക്കും ഒപ്പമാണ്'; പ്രളയ ദുരിതാശ്വാസത്തിനെത്തിയ ജീപ്പിന് പിഴ, നിലപാട് വ്യക്തമാക്കി അബിൻ വർക്കി