യുഡിഎഫ് നേതാക്കളുടെ കൂടെ അഭ്യർത്ഥന മാനിച്ചാണ് മത്സരം, പിന്തുണ പ്രതീക്ഷിക്കുന്നു; രാഹുലിന് സ്വരാജിൻ്റെ മറുപടി

Published : May 30, 2025, 01:24 PM ISTUpdated : May 30, 2025, 02:43 PM IST
യുഡിഎഫ് നേതാക്കളുടെ കൂടെ അഭ്യർത്ഥന മാനിച്ചാണ് മത്സരം, പിന്തുണ പ്രതീക്ഷിക്കുന്നു; രാഹുലിന് സ്വരാജിൻ്റെ മറുപടി

Synopsis

അവരുടെ കൂടെ അഭ്യർത്ഥന മാനിച്ചാണ് മത്സരം. അവരുടെ കൂടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും എം സ്വരാജ് പ്രതികരിച്ചു.    

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി എം സ്വരാജ്. യുഡിഎഫിൽ ഉള്ള നേതാക്കൾ വരെ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് എം സ്വരാജ് പറഞ്ഞു. മത്സരിക്കാൻ കൊള്ളാത്തവൻ ആണെന്ന അഭിപ്രായം അവർക്കില്ലല്ലോ. അവരുടെ കൂടെ അഭ്യർത്ഥന മാനിച്ചാണ് മത്സരം. അവരുടെ കൂടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും എം സ്വരാജ് പ്രതികരിച്ചു.  

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യണം. പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നിൽക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും പരാജയ ഭീതി കാണാമെന്നും രാഹുൽ പറഞ്ഞു. മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുൽ വ്യക്തമാക്കി. 

ഉമ്മൻചാണ്ടി പിതൃതുല്യൻ, നിലമ്പൂരിനെ ഒരു പാട് സ്നേഹിച്ച വ്യക്തിയെന്നും ഷൗക്കത്ത്; എതിർ സ്ഥാനാർഥി വരുമ്പോൾ ആവേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം