
ദില്ലി : അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കേഷൻ വെരിഫിക്കേഷൻ നടത്താൻ സ്ഥാപനം തയ്യാറാകാത്തതിനെ തുടർന്ന് ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ. ജർമ്മൻ പഠനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കേറ്റ് വേരിഫിക്കേഷൻ നടത്തുന്നില്ലെന്നാണ് പരാതി. സ്വകാര്യ സ്ഥാപനമായ അക്കാദമിക് ഇവാലുഷേൻ സെൻ്റിറിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പണം അടച്ച് നാല് മാസം ആയിട്ടും പരിശോധന പൂർത്തിയാക്കുന്നില്ല. പരിശോധനയ്ക്ക് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതായി മലയാളി വിദ്യാർത്ഥികൾ ആരോപിച്ചു. പരിശോധന പൂർത്തിയാക്കാത്തതിനാൽ വിസയ്ക്ക് അടക്കം അപേക്ഷ നൽകാനാകാതെയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഒരാഴ്ച്ചയായി വന്നിട്ട്, എന്നിട്ടും സ്വകാര്യ സ്ഥാപനം ഒരു വിവരവും നൽകുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
Read More : സൂര്യഗായത്രി കൊലക്കേസ്; പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam