
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുപ്രവർത്തകനായിരുന്ന അന്തരിച്ച ഗിരീഷ് ബാബുവാണ് ഹർജിക്കാരൻ. വിഷയത്തിന് പൊതുതാൽപര്യമില്ല എന്ന് വ്യക്തമാക്കി മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഹർജി തളളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വീണാ വിജയന്‍റെ സ്ഥാപനത്തിന് കരിമണൽ കമ്പനിയായ സിഎം ആർഎൽ പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ ഇത് വരുമെന്നുമാണ് ഹർജിയിലെ വാദം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam