
കൊച്ചി: കരിപ്പൂരിൽ ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി. കരിപ്പൂര്‍ എസ്എച്ച്ഒ എം അബ്ബാസലിയെയാണ് ഡിറ്റക്ടിങ് ഓഫീസറാക്കിയത്. എസ്എച്ച്ഒ അടുത്ത കാലം വരെ താമസിച്ച വീട്ടിൽ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്.
വീട്ടുടമയായ മുഹമ്മദ് കബീറിന് എസ്എച്ച്ഒ എം. അബ്ബാസലിയുമായി അടുത്ത ബന്ധമെന്ന് എസ്എസ്ബി നേരത്തെ എഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ലഹരി മാഫിയ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിൻ്റെ വാടക വീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന് 3 മാസം മുമ്പാണ് എസ്എച്ച്ഒക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ച് മാസങ്ങളോളം എം അബ്ബാസലി അതേ വീട്ടിൽ തുടർന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞത്. എസ്പിയുടെ ഡാൻസാഫ് സംഘമാണ് മുഹമ്മദ് കബീർ ഉൾപ്പടെ 5 പ്രതികളെ വലയിലാക്കിയത്. നാർകോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തുണ്ടായിരുന്നു. മുഖ്യപ്രതിയുമായി അടുത്ത് ബന്ധമുള്ള എസ്എച്ച്ഒ എം. അബ്ബാസലിയെ ഡിറ്റെക്ടിങ് ഉദ്യോഗസ്ഥനാക്കിയതിൽ സംശയം ഉയരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam