'നാടൊന്നല്ലേ, നമ്മളൊന്നല്ലേ'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളിയും

Web Desk   | Asianet News
Published : Apr 09, 2020, 03:25 PM ISTUpdated : Apr 09, 2020, 03:26 PM IST
'നാടൊന്നല്ലേ, നമ്മളൊന്നല്ലേ'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളിയും

Synopsis

രാജസ്ഥാൻ സ്വദേശിയായ വിനോദ് കാലങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. കൊവിഡെന്ന മഹാമാരിക്കെതിരെ നാടൊന്നാകെ പ്രവർത്തിക്കുമ്പോൾ തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നായിരുന്നു വിനോദിന്റെ ആഗ്രഹം.  

കാസർകോട്: കൊവിഡിനെതിരെ കേരളമൊന്നാകെ പ്രയത്‌നിക്കുമ്പോൾ ഒരുകൈ സഹായവുമായി അതിഥി തൊഴിലാളിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകിയാണ് അതിഥി തൊഴിലാളിയായ വിനോദ് ജംഗി കൊവിഡ് വിരുദ്ധ പ്രവർത്തനങ്ങളിൽ അണിചേർന്നത്.

രാജസ്ഥാൻ സ്വദേശിയായ വിനോദ് കാലങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. കൊവിഡെന്ന മഹാമാരിക്കെതിരെ നാടൊന്നാകെ പ്രവർത്തിക്കുമ്പോൾ തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നായിരുന്നു വിനോദിന്റെ ആഗ്രഹം. കയ്യിൽ സ്വരുക്കൂട്ടിയ പണത്തിൽ നിന്ന് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ അങ്ങനെയാണ് തീരുമാനിച്ചത്. 

മാർബിൾ തൊഴിലാളിയാണ് വിനോദ്. കാസർകോട് നീലേശ്വരം കൂട്ടപ്പൂനയിൽ വാടകവീട്ടിലാണ് വിനോദും കുടുംബവും താമസിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. . നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. മുന്‍ നിയമസഭാ അഗംങ്ങളും തങ്ങളുടെ ഒരുമാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നിരവധി വ്യക്തകളും സംഘടനകളും സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also:ഒപ്പമുണ്ടെന്ന് അല്ലു അർജുന്‍; ധനസഹായത്തിനും സ്നേഹത്തിനും നന്ദിയറിയിച്ച് മുഖ്യമന്ത്രി...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്