
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ഉന്നത നേതാവിനെയാണ് കെപിസിസി അന്വേഷണത്തിന് നിയോഗിച്ചതെന്ന് പറഞ്ഞ മന്ത്രി സംഭവം ദൗർഭാഗ്യകരമെന്നും പ്രതികരിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തില്‍ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. മുഖ്യമന്ത്രി സർക്കാറിന്‍റെ നിലപാട് പറഞ്ഞു. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു.
ചിറയിൻകീഴിലെ കയ്യാങ്കളിയില്‍ കെപിസിസി അന്വേഷണം തുടങ്ങി
ചിറയിൻകീഴ് എംഎല്‍എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയിൽ കെപിസിസി അന്വേഷണം തുടങ്ങി. ഇന്ദിരാഭവനിൽ എം എം ഹസ്സൻ അധ്യക്ഷനായ സമിതി നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. രമ്യ ഹരിദാസിനും പാളയം പ്രദീപിനുമെതിരെയും നേതാക്കൾ സമിതിക്ക് മുന്നിൽ പരാതിപ്പെട്ടു. അതേസമയം, സജിത്താണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നാണ് മറുഭാഗം സമിതിയെ അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam