കുട്ടികളുടെ നിശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം, അവരെ കുറ്റപ്പെടുത്താതെ കേൾക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Published : Sep 10, 2026, 09:29 PM IST
bindu krishna

Synopsis

കുട്ടികളുടെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് 'Let's Talk, Let's Listen, Let's Support' എന്ന പേരിൽ മാസാചരണ ക്യാമ്പയിൻ ആരംഭിച്ചു. കുട്ടികൾക്ക് തുറന്നുസംസാരിക്കാൻ സുരക്ഷിതമായ ഇടങ്ങൾ ഒരുക്കേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

തിരുവനന്തപുരം: കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ മാനസിക വേദന തിരിച്ചറിയാൻ കുടുംബവും വിദ്യാലയവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'Let's Talk, Let's Listen, Let's Support' മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ 10ന് ആരംഭിച്ച ക്യാമ്പയിൻ ഒക്ടോബർ 10 വരെ തുടരും.

കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയുകയും അവരെ കുറ്റപ്പെടുത്താതെ കേൾക്കുകയും വേണം. കുട്ടികൾക്ക് തുറന്നുസംസാരിക്കാനും സഹായം തേടാനും സുരക്ഷിതമായ ഇടങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഒരുക്കണം. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക-സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നത് കുടുംബത്തിന്റെയോ സർക്കാരിന്റെയോ മാത്രം ചുമതലയല്ലെന്നും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

പഠനസമ്മർദം, പരീക്ഷാപരാജയം, കുടുംബപ്രശ്‌നങ്ങൾ, അമിതമായ രക്ഷാകർതൃ പ്രതീക്ഷകൾ, ബന്ധങ്ങളിലെ പ്രതിസന്ധികൾ, ഏകാന്തത, സൈബർ ബുള്ളിയിങ്, അമിതമായ സാമൂഹികമാധ്യമ ഉപയോഗം, ഓൺലൈൻ ഗെയിമിങ് തുടങ്ങിയവ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വകുപ്പ് വിലയിരുത്തുന്നു.

കുട്ടികളുടെ പെരുമാറ്റത്തിലും വികാരങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയുക, അവരെ വിധിക്കാതെ കേൾക്കുക, ആവശ്യമായ മാനസിക പിന്തുണ ലഭ്യമാക്കുക, വിദഗ്ധ സേവനങ്ങളിലേക്ക് റഫർ ചെയ്യുക, തുടർപിന്തുണ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. വനിതാ-ശിശു വികസന വകുപ്പിന്റെ Our Responsibility to Children (ORC) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളുടെ സാമൂഹിക-വൈകാരിക ക്ഷേമത്തിനായി ജീവിതനൈപുണ്യ വികസനം, അധ്യാപക പരിശീലനം, ബോധവത്കരണം, വിദഗ്ധ സേവനങ്ങളിലേക്കുള്ള റഫറൽ എന്നിവ ORC വഴി നടപ്പാക്കിവരുന്നു. എല്ലാ ജില്ലകളിലുമുള്ള District Resource Centres (DRCs) മുഖേന വിലയിരുത്തൽ, കൗൺസലിങ്, റഫറൽ, തുടർപിന്തുണ തുടങ്ങിയ സേവനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.

ജീവിതനൈപുണ്യ വികസനം, വിദ്യാലയക്ഷേമം, രക്ഷാകർതൃ പങ്കാളിത്തം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അധ്യാപകർ, ORC നോഡൽ അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസലർമാർ, രക്ഷിതാക്കൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ, പോലീസ്, ശിശുസംരക്ഷണ സംവിധാനങ്ങൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കുമായി പരിശീലനവും സംഘടിപ്പിച്ചു. ORC പ്രോഗ്രാം ഓഫീസർ ഹഫ്‌സീന എം.കെ. ക്യാമ്പയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. വനിതാ-ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി സ്വാഗതം ആശംസിച്ചു. അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. അനിൽകുമാർ ടി.വി., തിരുവനന്തപുരം ഗവ. മെന്റൽ ഹെൽത്ത് സെന്റർ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഡോക്ടർ ബിജി വി, കാവൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീനേഷ് എസ് അനിൽ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ORC, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ, ചൈൽഡ് ഹെൽപ് ലൈൻ, സ്‌കൂൾ കൗൺസലർമാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി കെ. നന്ദി രേഖപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; പേഴ്സണൽ സ്റ്റാഫിൽ 787 പേരുടെ പട്ടിക പുറത്തുവിടുമോ എന്ന് ചോദ്യം
രാഷ്ട്രീയ ലക്ഷ്യം വച്ച് എന്ത് വൃത്തികേട് ചെയ്യാനും ഇഡിക്ക് മടിയില്ല, കരുവന്നൂർ ബാങ്കാണ് ഏറ്റവും വലിയ ഉദാഹരണം: എം വി ഗോവിന്ദൻ