ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിയെ ശക്തമായി എതിർത്ത് കൃഷിമന്ത്രി; 'ഒരു ലക്ഷ്യവും വിലപ്പോകില്ല'

Published : Jun 16, 2025, 03:15 PM IST
Minister P Prasad

Synopsis

ആറന്മുളയിൽ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കായി കണ്ടുവെച്ച സ്ഥലത്ത് നെൽവയൽ നികത്താനുള്ള ലക്ഷ്യം വിലപ്പോകില്ലെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ആറന്മുളയിലെ വിവാദ ഭൂമിയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി കൃഷി മന്ത്രി. പദ്ധതിയോട് ശക്തമായ വിയോജിപ്പെന്നും നെൽപ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുൻഗണനയെന്നും പി. പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ ഉള്ള നിയമങ്ങൾ അനുസരിച്ച് മാത്രേ കാര്യങ്ങൾ നടക്കൂ. ആറന്മുളയിലെ നെൽവയളുകൾ സംരക്ഷിക്കും. ഭൂമി നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫയൽ വന്നത്. ആ ലക്ഷ്യം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

ആ മേഖല 2018ലെ പ്രളയത്തിൽ അനുഭവിച്ച പ്രശ്നം ഗുരുതരമാണ്. അനധികൃത നീക്കങ്ങൾ ഒന്നും അനുവദിക്കില്ല. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്നതാണ് ആറന്മുളയിലെ ഭൂമി. അവിടെ പല സ്ഥലവും അനധികൃതമായി നികത്തപ്പെട്ട ഭൂമിയാണ്. അതും വിശദമായി പരിശോധിച്ച് വരികയാണ്. കൃഷി വകുപ്പിന്റെ നിലപാട് ഐടി - വ്യവസായ വകുപ്പുകളെ അറിയിച്ചു. രണ്ട് വകുപ്പുകളെയും കുറ്റം പറയില്ല. അവരുടെ മുന്നിൽ വന്ന ഫയൽ സ്വാഭാവിക നടപടിയുടെ ഭാഗമായാണ് തുടർനടപടികൾക്ക് കൈമാറിയത്.

കൃഷി വകുപ്പ് നിലപാടിൽ ഉറച്ചു നിൽക്കുന്നു. കരഭൂമിയിൽ വ്യവസായം തുടങ്ങുന്നതിൽ തടസമില്ല. പക്ഷെ ഏതാണ് അവിടെ കര ഭൂമി എന്നതാണ് പ്രശ്നം. ആ മേഖലയും സ്ഥലങ്ങളും വ്യക്തമായി അറിയുന്ന ആളാണ് താൻ. ആറന്മുള ഭൂമിയുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണലിൽ കേസ് കൊടുത്ത ആളാണ് താൻ. നിലവിലെ കരഭൂമിയായ 16 ഹെക്‌ടറിലും സംശയമുണ്ട്, അതിന്റെ പരിശോധനയും നടത്തണമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്