കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത് വമ്പൻ മാറ്റങ്ങൾ, അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിൽ മികച്ച നേട്ടമെന്ന് മന്ത്രി

Published : Feb 28, 2026, 01:17 PM IST
r bindhu

Synopsis

5 വർഷത്തെ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സർവകലാശാലകളിലെയും കോളേജുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: അഞ്ച് വർഷക്കാലം വലിയ കഠിനാധ്വാനത്തിലൂടെ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. ദേശീയ അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിൽ കേരളത്തിലെ സർവകലാശാലകളും കോളജുകളും മികച്ച പ്രകടനം കാഴ്ടവെച്ചുകൊണ്ടിരിക്കുകയാണ്. ക്യാമ്പസുകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാ സർവകലാശകളും ചേര്‍ന്നുകൊണ്ട് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഓരോ സര്‍വകലാശാലകളും ചെയ്യുന്ന മികച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെയും മികവുറ്റ ക്യാമ്പസുളാണെന്ന് പുറത്തേക്ക് പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു സന്ദേശം നൽകാൻ സാധിച്ചു. മുമ്പും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മോശമായിരുന്നില്ല. ഇന്ന് വിദേശത്ത് പല കമ്പനികളും നയിക്കുന്നത് കേരളത്തിൽ നിന്നുള്ളവരാണ്. അത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണനിലവാരം ഉള്ളത് കൊണ്ടുതന്നെയാണ്. കിഫ്‌ബി ഫണ്ടിലൂടെ സര്‍വകലാശാലകളുടെയും കലാലയങ്ങളുടെയും അടിസ്ഥാന സൗകര്യം നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സർവകലാശാലകളുടെയും കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു. ഇന്ന് എംജി, കേരള, കുസാറ്റ് സർവകലാശാലകളിലെ ലാബ് കോംപ്ലക്സുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ചവയാണ്. കുസാറ്റിൽ ലാബിലെ ഉപകരണങ്ങൾ വാങ്ങാൻ വേണ്ടി മാത്രം 250 കോടിയിലേറെ രൂപയാണ് അനുവദിച്ചത്.

ലോകത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതിന് അനുസൃതമായി നമ്മളും പോയേ തീരൂ. കേരളം ഒറ്റപ്പെട്ട തുരുത്തല്ല. മത്സരമാണ് നടക്കുന്നത്. സ്വകാര്യ സര്‍വകലാശാല വേണ്ടതില്ലെന്ന് തീരുമാനം എടുക്കാം. മറ്റുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ സര്‍വകലാശാല ഉണ്ടാവുകയും കേരളത്തിൽ ഇല്ലാതെ ഇരിക്കുകയും ചെയ്യുമ്പോൾ അത് ശരിയാകില്ലെന്ന് മനസിലാക്കി. പ്രവാസി സുഹൃത്തുക്കൾക്കുൾപ്പെടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സഹായിക്കാൻ ഒരു അവസരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെട്രോ തൂണിലെ പൂച്ച മുതൽ പൊങ്കാലയ്ക്കായി തുറന്ന് നൽകുന്ന മസ്ജിദ് വരെ ഇതാണ് റിയൽ കേരള സ്റ്റോറി
ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; രണ്ടു പ്രാവശ്യം ജിനുവിന് ഡയാലിസിസ് നടത്തി, റിപ്പോർട്ട് കൈമാറി ജയിൽ സൂപ്രണ്ട്