
കൊല്ലം: ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് രാജി പ്രഖ്യാപിച്ച് ആർഎസ്പി നേതാവ് എൻ നൗഷാദ്. ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറിയാണ് എൻ നൗഷാദ്. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണ്ണയം വിജയ സാധ്യത പരിശോധിക്കാതെയാണെന്ന് നൗഷാദ് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് രാജി വെക്കുന്നത്. സ്ഥാനാർത്ഥി ചർച്ചയിൽ ഇരവിപുരത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഒരാളാണ് നൗഷാദ്.
ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലി ആർഎസ്പിയിൽ തർക്കം മുറുകിയിരുന്നു. എൻ കെ പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ തന്നെ ഇരവിപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചായിരുന്നു ഒരു വിഭാഗം ഉണ്ടായിരുന്നത്. കാർത്തികിനെ മത്സരിപ്പിച്ചാൽ കുടുംബാധിപത്യം എന്ന വിമർശനം കേൾക്കേണ്ടി വരുമെന്നാണ് എതിർ വിഭാഗം പറഞ്ഞത്. ഒടുവിൽ ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെയാണ് ഇരവിപുരത്തെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. കാർത്തിക് പ്രേമചന്ദ്രനെയും എം എസ് ഗോപകുമാറിനെയും തള്ളിക്കൊണ്ടാണ് സമവായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam