ശിരസ് നമിക്കുന്നുവെന്ന് മന്ത്രി; അവയവദാനത്തിലൂടെ മറ്റൊരാൾക്ക് ജീവിതം നൽകുന്നത് ശ്രേഷ്ഠതയെന്ന് കെ മുരളീധരൻ

Published : Sep 09, 2026, 08:58 PM IST
Minister K Muraleedharan

Synopsis

മരണാനന്തര അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച 'സ്മൃതിവന്ദനം' പരിപാടിയിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ സംസാരിച്ചു. സ്വന്തം നഷ്ടത്തേക്കാൾ മറ്റുള്ളവരുടെ നന്മയ്ക്ക് പ്രാധാന്യം നൽകുന്ന കുടുംബങ്ങളുടെ ത്യാഗത്തെ അദ്ദേഹം പ്രശംസിച്ചു.

തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. മരണാനന്തര അവയവദാതാക്കളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നൽകിയ സ്നേഹാദരം 'സ്മൃതിവന്ദനം' ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുടുംബത്തിലെ ഒരു അംഗം വിട്ടുപോകുക എന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവും ദുഃഖമുള്ള കാര്യമാണ്. എന്നാൽ പ്രയാസം അനുഭവിക്കുമ്പോഴും മറ്റുള്ളവരെ രക്ഷിക്കുന്ന മഹാമനസ്‌കതയുടെ മുന്നിൽ ശിരസ് നമിക്കുന്നു. മറ്റൊരാളുടെ ജീവനായി വലിയൊരു ത്യാഗമാണ് അവയവദാതാക്കളുടെ കുടുംബം ചെയ്യുന്നത്. അവയവദാന പ്രക്രിയ നിലവിൽ കൂടുതൽ സുതാര്യവും വിജയകരവുമാണ്. ഏകദേശം 25 വർഷം മുമ്പ് അവയവ ദാനവുമായി ബന്ധപ്പെട്ട പല ശസ്ത്രക്രിയകളും പരാജയമാകാറുണ്ടായിരുന്നു. എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനം ഇന്ന് ആരോഗ്യവകുപ്പിലുണ്ട്. അവയവദാനവുമായി ബന്ധപ്പെട്ട 90 ശതമാനം ശസ്ത്രക്രിയകളും നിലവിൽ വിജയം കാണുന്നതായും മന്ത്രി ചൂണ്ടികാട്ടി.

അവയവദാനവുമായി ബന്ധപ്പെട്ട നിയമപരമായ ചില പ്രയാസങ്ങളുണ്ട്. പക്ഷേ അതിന്റെ പേരിൽ ജീവൻ നഷ്ടമാകാൻ ഇടയാകരുത്. ജീവൻ രക്ഷിക്കാനാകണം പ്രഥമ പരിഗണന. കൃത്യമായ സമയത്ത് അവയവം ലഭ്യമാകാത്തതിനാൽ ഒരാൾ മരിക്കാൻ ഇടയാകരുത്. ജീവൻ രക്ഷയെന്ന മഹത്തായ പ്രക്രിയയാണ് അവയവദാനത്തിലൂടെ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് അധ്യക്ഷയായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ വി മീനാക്ഷി, മെഡിക്കൽ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ പി. കെ. ജബ്ബാർ, ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ സഞ്ജയ് ബെഹാരി, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രഞ്ജു രവീന്ദ്രൻ, ജില്ല മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് റീജിയണൽ ഡയറക്ടർ വി എൽ ഹരിത, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് എസ് നോബിൾ ഗ്രേഷ്യസ് എന്നിവർ പ്രസംഗിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളര്‍കോട് ബൈപാസ് ജങ്ഷനിൽ ഉയരപ്പാതയുടെ നീളം കൂട്ടണം; ദേശീയപാത അതോറിറ്റി ചെയര്‍മാന് കത്തയച്ച് കെ സി വേണുഗോപാല്‍
ഇഡിയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതം; പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ലെന്ന് എം. സ്വരാജ്